ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന പ്രതിച്ഛായ അദ്ദേഹത്തിൽ ചാർത്തപ്പെട്ടതും ഒരുപക്ഷെ അതിന്റെ ഒരു ഉപോൽപ്പന്നമായിട്ടായിരുന്നിരിക്കാം.
വെറുപ്പിന്റെയും ആരാധനയുടെയും മധ്യേയുള്ള വലിയൊരിടത്തിലെ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഏതാനും ചില വസ്തുതകളിലേക്ക് വെളിച്ചം വീശാനുള്ള ഒരു എളിയ ശ്രമമായ ഈ ലേഖനപരമ്പരയിലെ അവസാന ഭാഗം:
Patrt#4: ഗുജറാത്ത് 2002 ആരുടെ സൃഷ്ടി, നേട്ടവും കോട്ടവും ആർക്കെല്ലാം.
ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയെ വെറുപ്പിന്റെ അങ്ങേയറ്റത്ത് നിർത്തുന്നവർ കാണാതെ പോകുന്ന ഒരു വസ്തുതയാണ് അത് വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും അധികം കലാപങ്ങൾ നടന്നിട്ടുള്ള സംസ്ഥാങ്ങളിൽ ഒന്നായിരുന്നു ഗുജറാത്ത് എന്നത്. അത് വരെ രാജ്യത്ത് നടന്നിട്ടുള്ള പ്രധാന വർഗീയ കലാപങ്ങളിൽ ആറോളം കലാപങ്ങൾ നടന്നത് ഗുജറാത്തിൽ ആണ്. 660 പേർ കൊല്ലപ്പെട്ട 1969 ലെ അഹമ്മദാബാദ് കലാപം, 208 ആളുകൾ മരിച്ച 1985 ലെ കലാപം, 219ഉം 441ഉം ജീവനുകൾ പൊലിഞ്ഞ യഥാക്രമം 1990ലെയും ‘92ലെയും കലാപങ്ങൾ എന്നിവ അവയിൽ ഏതാനും ചിലത് മാത്രം. ഗുജറാത്ത് സർക്കാരിന്റെ ഒരു റിപ്പോർട്ട് പ്രകാരം 1970 ശേഷം മാത്രം ചെറുതും വലുതുമായ 440ഓളം വർഗീയ കലാപങ്ങൾ ഗുജറാത്തിൽ നടന്നിട്ടുണ്ട്. ഈ കലാപങ്ങളെല്ലാം നടന്നത് കോൺഗ്രസ് ഭരണത്തിൻ കീഴിലായിരുന്നു. തൊണ്ണൂറുകളുടെ മദ്ധ്യം വരെ കോൺഗ്രസ് മാത്രമാണ് ഗുജറാത്ത് ഭരിച്ചിട്ടുള്ളത്. പക്ഷെ 2002ലെ കലാപത്തിന് ശേഷം ഒരു കലാപം പോലും ഗുജറാത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.
ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കോൺഗ്രസിന്റെ നയം തന്നെയായിരിക്കണം അവരുടെ ശക്തികേന്ദ്രമായിരുന്ന ഗുജറാത്തിലും തൊട്ടാൽ പൊട്ടുന്ന രീതിയിൽ ജനങ്ങളെ വർഗീയമായി ചേരിതിരിച്ചത്. അര നൂറ്റാണ്ടോളം നീണ്ട കോൺഗ്രസ് ഭരണത്തിന് കീഴിൽ കുട്ടികൾ തമ്മിലുള്ള വഴക്കുകളും, പട്ടം പറത്തുന്നതിലെ തർക്കങ്ങളും പോലുള്ള നിസാര സംഭവങ്ങൾ വരെ വലിയ കലാപങ്ങളായി മാറുന്ന 'റയട്ട്-പ്രോൺ' സംസ്ഥാനമായി ഗുജറാത്ത് മാറിയിരുന്നു.
ഇപ്പോൾ 2017ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പോലും ഹർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി, അൽപേഷ് താക്കൂർ എന്നീ നേതാക്കളെ മുന്നിൽ നിർത്തി പട്ടേൽ, ദളിത്, താക്കൂർ, ഹിന്ദു, മുസ്ലിം എന്നീ നിലകളിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജനം ഉണ്ടാക്കി വോട്ട് പിടിക്കാനാണ് കൊണ്ഗ്രെസ്സ് ശ്രമിച്ചത്. മുൻപ് ഗുജറാത്തിലെ തങ്ങളുടെ സുവർണ്ണ കാലത്തും ഇതുപോലെത്തന്നെ ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിച്ച് നിർത്തി വോട്ട് ബാങ്കുകൾ ഉണ്ടാക്കിയായിരുന്നു കോൺഗ്രസ് അധികാരം നിലനിർത്തിയിരുന്നത്. ‘KHAM’ എന്നായിരുന്നു അന്നത്തെ വിഭജന ഫോർമുല. ക്ഷത്രീയ-ഹരിജൻ-ആദിവാസി-മുസ്ലിം എന്നതിന്റെ ചുരുക്കം ആയിരുന്നു ‘KHAM’. വിഭജിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷുകാരിൽ നിന്ന് കോൺഗ്രസ് സ്വാംശീകരിച്ച ഒരു നയമായിരുന്നു. അത് കൊണ്ട് തന്നെ ഗുജറാത്തിനെ ഒരു കലാപ സാദ്ധ്യത കൂടിയ സംസ്ഥാനമാക്കി മാറ്റിയതിന്റെ പൂർണ ഉത്തരവാദിത്വം കോൺഗ്രസിന് തന്നെയാണ്. 2002 കലാപത്തിന് ശേഷം മോദിയുടെ ഭരണ കാലത്ത് ഒരു കലാപം പോലും ഉണ്ടായിട്ടില്ല എന്നത് ആ വാദത്തിന് കൂടുതൽ ബലമേകുന്നു.
ഇന്ത്യയിൽ നടന്ന കലാപങ്ങളിൽ ഏറ്റവും കൂടുതൽ പേർ ശിക്ഷിക്കപ്പെട്ട കലാപം ആയിരുന്നു 2002ലേത്. ബഹുഭൂരിപക്ഷം കേസും നടന്നത് ബിജെപി സർക്കാരിന്റെ കീഴിൽ തന്നെയായിരുന്നു എന്നതും മോദിയെ കണ്ണടച്ച് വെറുക്കുന്നവർ അറിയണം. ബാബു ബജ്‌രംഗി, മായ കോട്നാനി എന്നീ നേതാക്കൾ ശിക്ഷിക്കപ്പെട്ടു. വംശഹത്യ എന്ന വാക്ക് എല്ലാ അർത്ഥത്തിലും ചേരുന്ന കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന 1984ലെ സിഖ് കൂട്ടക്കൊലയിലെ പ്രതികളായ കോൺഗ്രസ് നേതാക്കളായ സജ്ജൻ കുമാറും ജഗദിഷ് ടൈറ്റലറും പോലുള്ള പ്രതികൾ ഇന്നും ശിക്ഷിക്കപ്പെട്ടില്ല എന്നുമോർക്കണം.
ഇലക്ട്രോണിക്സ് മാധ്യമങ്ങൾ ആദ്യമായി ‘ലൈവ് കവറേജ്’ കൊടുത്ത ലഹളയായിരുന്നു 2002 ലെ ഗുജറാത്ത് കലാപം. കലാപം പടരാൻ അതും ഒരു കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ജസ്റ്റിസ് ഡി.എസ് തേവാഡിയ തന്റെ റിപ്പോർട്ടിൽ പറയുന്നത് മാധ്യമങ്ങൾ, പ്രത്യേകിച്ച് ഡൽഹിയിൽ നിന്നുള്ള ‘ഇംഗ്ലീഷ് പ്രസ്’, കലാപം റിപ്പോർട്ട് ചെയ്യുന്നതിൽ തുടക്കം മുതലേ തികച്ചും പക്ഷപാതപരമായ നിലപാടാണെടുത്തത് എന്നാണ്. ഗോദ്ര കലാപം ഒരു അപകടമാണെന്നും അതിന് ശേഷം നടന്ന കലാപം സർക്കാർ സ്‌പോൺസേർഡ് ആയിരുന്നുവെന്നുമായിരുന്നു അവരുടെ റിപ്പോർട്ടിങ്ങിന്റെ രീതി എന്നദ്ദേഹം നിരീക്ഷിക്കുന്നു.
മാധ്യമങ്ങളുടെ ആ നിലപടിന്റെ ഒരുദാഹരമാണ് മോദി ഗുജറാത്ത് കലാപത്തെ ഗോദ്രയുടെ റിയാക്ഷൻ ആണെന്ന് പറഞ്ഞ് ന്യായീകരിച്ചു എന്ന പ്രചാരണം നടന്നത്. കലാപം നടന്നുകൊണ്ടിരിക്കുമ്പോൾ ‘സീ ന്യൂസി’ന് അദ്ദേഹം 10 മിനിറ്റ് അഭിമുഖം അനുവദിക്കുകയുണ്ടായി. അതിൽ സുധിർ ചൗധരി എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു " പ്രവർത്തനങ്ങളുടെയും പ്രതിപ്രവർത്തനങ്ങളുടെയും ഒരു ‘ചെയിൻ-റിയാക്ഷ’നാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഇത്തരം എല്ലാ ‘ആക്ഷനുകളും റിയാക്ഷനുകളും’ തടയാനാണ് സർക്കാർ ശ്രമിക്കുന്നത്". ഇത് പക്ഷെ പ്രക്ഷേപണം ചെയ്തപ്പോൾ അവസാനത്തെ ഭാഗം മുറിച്ച് മാറ്റപ്പെട്ടു, ആദ്യത്തെ ഭാഗം ഇങ്ങനെയാക്കി മാറ്റി: "ഗുജറാത്തിൽ ഇപ്പോൾ നടക്കുന്ന കലാപം ഗോദ്ര തീവെപ്പിന്റെ റിയാക്ഷൻ ആണെന്ന് മുഖ്യമന്തി (ന്യായീകരിച്ചു)"!
മാധ്യമങ്ങളും എൻജിഒകളും സ്വയംപ്രഖ്യാപിത ലിബറലുകളും മാത്രം വിചാരിച്ചാൽ നിലനിർത്താൻ പറ്റുന്നതായിരുന്നില്ല ഒന്നര പതിറ്റാണ്ടോളം നീണ്ട് നിന്ന 'മോദി വേട്ട' എന്ന ശ്രമകരമായ പ്രക്രിയ. അതിനവരുടെ പുറകിൽ ശക്തമായ ഒരു അധികാര-സാമ്പത്തിക ശ്രോതസ്സ് വേണമായിരുന്നു. അതായിരുന്നു കോൺഗ്രസ് എന്ന അന്നത്തെ കേന്ദ്രം ഭരിച്ചിരുന്ന പാർട്ടി.
കോൺഗ്രസ് എന്ന ആ അധികാര-സാമ്പത്തിക ശ്രോതസ്സായിരുന്നു നീണ്ട പത്ത് വർഷത്തിനും മുകളിൽ മോദിക്കെതിരെയുള്ള വേട്ടയാടലിന് ആളും അർത്ഥവും ലഭ്യമാക്കിയത്. കോടതി അസാധുവാക്കിവിട്ട ബാനർജി കമ്മീഷൻ എന്ന കേന്ദ്ര സർക്കാർ സ്‌പോൺസേർഡ് കമ്മീഷനെ ഉപയോഗിച്ച് മോദിയെ പൂട്ടാൻ ശ്രമിച്ചത് മുതൽ, ടീസ്റ്റയെയും, സഞ്ജീവ് ബട്ടിനെയും, ആർ.ബി. ശ്രീകുമാറിനെയും, അരുന്ധതി റോയിയേയും പോലുള്ളവരെ ഉപയോഗിച്ചും, കോൺഗ്രസിന്റെ വാലാട്ടികളായ എൻഡിടിവി പോലുള്ള മാധ്യമങ്ങളെയും, ബർക്ക ദത്തും, രാജ്ദീപ് സർദേശായിയും പോലുള്ള പ്രമുഖ ജെർസണലിസ്റ്റുകളെ ഉപയോഗിച്ചും അവിശ്വനീയമായ 'കൺസിസ്റ്റൻസിയിലാണ്' ഒന്നര പതിറ്റാണ്ട് നീണ്ട മോദി വേട്ട കോൺഗ്രസ് നടത്തിയത്.
കോൺഗ്രസ് മോദിയെ ലക്ഷ്യം വക്കാൻ വ്യക്തമായ കാരണമുണ്ടായിരുന്നു. ഇന്ന് ബിജെപിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് ഗുജറാത്ത് എന്നത്കൊണ്ട് തന്നെ എല്ലാവരും സൗകര്യപൂർവം വിസ്മരിക്കുന്ന ഒരു വസ്തുതയാണ് സ്വാതന്ത്ര്യലബ്ദിക്ക് ശേഷം തുടർച്ചായി 50 വർഷത്തോളം ഗുജറാത്ത് അടക്കി വാണത് കോൺഗ്രസ് ആയിരുന്നു എന്നത്. ഇന്ന് ബിജെപിക്കെങ്ങിനെയാണോ ഗുജറാത്ത്, ഒരിക്കൽ കോൺഗ്രസിനും അങ്ങനെത്തന്നെയായിരുന്നു ഗുജറാത്ത്.
തൊണ്ണൂറുകളുടെ മധ്യത്തിൽ ആണ് കോൺഗ്രസിന്റെ ആ അധീശത്വം സാവധാനം ബിജെപി ചോദ്യം ചെയ്ത് തുടങ്ങുന്നത്. പക്ഷെ ചുരുങ്ങിയ ഇടവേളകളിൽ അധികാരം കിട്ടിയപ്പോഴൊക്കെ തമ്മിലടിച്ച് ക്ഷയിക്കുകയായിരുന്ന ബിജെപിയെ കൂറ്റൻ തിരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് നയിക്കുന്നത് ആർ.എസ്.എസിൽ നിന്ന് നിയോഗിക്കപ്പെട്ട മോദി എന്ന പ്രചാരകൻ സംഘാടനത്തിന്റെ ചുമതലയേറ്റെടുത്തപ്പോഴായിരുന്നു.
മോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ ബിജെപി ശക്തി പ്രാപിച്ചു. 1995വരെ ,ഒന്നോ രണ്ടോ വർഷം ഒഴിവാക്കിയാൽ, തുടർച്ചയായ കോൺഗ്രസ് ഭരണമായിരുന്നു ഗുജറാത്തിൽ. 1994ൽ മോദി ഗുജറത്തിലെ ബിജെപി ജനറൽ സെക്രെട്ടറിയാവുന്നു. അടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ 182ൽ 121 സീറ്റിന്റെ കൂറ്റൻ വിജയം നേടി ആദ്യമായി ഒരു സമ്പൂർണ ബിജെപി സർക്കാർ നിലവിൽ വരുന്നു. പിന്നെ അവിടുന്നിങ്ങോട്ടുള്ളത് ചരിത്രം. ബിജെപി എന്നാൽ ഗുജറാത്തും, ഗുജറാത്ത് എന്നാൽ മോദിയും എന്ന രീതിയിൽ മാറിയ ചരിത്രം!
എം.എൽ.എയായുള്ള മോദിയുടെ സത്യപ്രതിജ്ഞ നടന്നതിന്റെ ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നടന്ന, ഗുജറാത്ത് കലാപത്തിന് കാരമാണമായ, ഗോദ്ര തീവെപ്പിൽ ഒരുപാട് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രതിപട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു. എങ്കിലും കോൺഗ്രസിന് ഗോദ്രയിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നത് ഒരു വാദത്തിന് വേണ്ടി അവഗണിച്ചാൽ തന്നെ ഗുജറാത്ത് കലാപം ഒരുക്കിക്കൊടുത്ത സാഹചര്യത്തെ, ഭാവിയിൽ തങ്ങൾക്ക് ഭീഷണിയായേക്കാവുന്ന ഒരേയൊരു നേതാവായ മോദിയെ ഒതുക്കാനായി കോൺഗ്രസ് ഉപയോഗപ്പെടുത്തി എന്നത് വസ്തുതയാണ്.
പക്ഷെ ആളും അർത്ഥവും ഊർജ്ജവും സമയവും ഒരുപാട് ചിലവഴിച്ചിട്ടും കോൺഗ്രസിനതിൽ വിജയിക്കാൻ കഴിഞ്ഞില്ല എന്നത് ഇന്ന് നമ്മുടെ മുന്നിലുള്ള ചരിത്രമാണ്.
അരുന്ധതിയേയും, ടീസ്റ്റയേയും പോലുള്ളവർ സൃഷ്ടിച്ച പുകമറയിൽ വസ്തുതകൾ കാണാതെ പോയവർ ആണ് ഇന്നും അദ്ധേഹത്തെ അതിന്റെ പേരിൽ വെറുക്കുന്നവർ. പക്ഷെ 2002ന് ശേഷം 12 വർഷം മുഖ്യമന്ത്രിയായും അതിന് ശേഷം ഇപ്പോൾ 5 വർഷം പ്രധാനമന്ത്രിയായും ഉള്ള നീണ്ട പതിനാറ് വർഷത്തെ അദ്ധേഹത്തിന്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും മുസ്ലിം വിരോധം പോയിട്ട്, ഹിന്ദു-മുസ്ലിം പക്ഷപാതം പോലും ആർക്കും ചൂണ്ടിക്കാണിക്കാനില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെയാണ് സഫർ സരേഷ് വാലയെപ്പോലുള്ള ഒരിക്കൽ വെറുത്തിരുന്നവർ സത്യം തിരിച്ചറിഞ്ഞ് പിന്നീട് അദ്ധേഹത്തിന്റെ ആരാധകരായി മാറുന്നത്. ആ ഒഴുക്ക് ഇന്നും തുടർന്ന്കൊണ്ടിരിക്കുന്നു.
ഇനിയും അദ്ദേഹത്തെ വെറുക്കുന്ന ബാക്കിയുള്ളവരും വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്തി തെറ്റിദ്ധാരണയിൽ നിന്നുണ്ടായ തങ്ങളുടെ വെറുപ്പിൽ നിന്ന് പുറത്ത് വരുമെന്ന് ആശിക്കാം. പതിനഞ്ച് വർഷം മുൻപ് നടന്ന ഒരു സംഭവത്തിൽ കേട്ടറിഞ്ഞ കള്ളങ്ങളും അർദ്ധസത്യങ്ങളുമായ പ്രചാരണങ്ങളും വച്ചല്ല, മറിച്ച് അന്നത്തെ വസ്തുതകളും അവിടുന്നിങ്ങോട്ടുള്ള ഇന്നുവരെയുള്ള നീണ്ട 17 വർഷത്തെ അദ്ധേഹത്തിന്റെ പ്രവർത്തനങ്ങളെ സ്വതന്ത്രമായി വിലയിരുത്തിയും വേണം അദ്ദേഹത്തെ വിധിക്കാൻ.
References:
മാധ്യമങ്ങളും എൻജിഒകളും സ്വയംപ്രഖ്യാപിത ലിബറലുകളും മാത്രം വിചാരിച്ചാൽ നിലനിർത്താൻ പറ്റുന്നതായിരുന്നില്ല ഒന്നര പതിറ്റാണ്ടോളം നീണ്ട് നിന്ന 'മോദി വേട്ട' എന്ന ശ്രമകരമായ പ്രക്രിയ. അതിനവരുടെ പുറകിൽ ശക്തമായ ഒരു അധികാര-സാമ്പത്തിക ശ്രോതസ്സ് വേണമായിരുന്നു. അതായിരുന്നു കോൺഗ്രസ് എന്ന അന്നത്തെ കേന്ദ്രം ഭരിച്ചിരുന്ന പാർട്ടി.
2002ൽ കലാപം നടന്നു. 2004 ആയപ്പോഴേക്കും കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നു. 2004ൽ 'ഇന്ത്യ തിളങ്ങുന്നു(ഷൈനിങ് ഇന്ത്യ) കാമ്പെയ്നുമായി' പൂർണ ആത്മവിശ്വാത്തിൽ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അപ്രതീക്ഷിതമായി തോൽവി ഏറ്റുവാങ്ങിയതിന് കാരണമായി 2002ലെ ഗുജറാത്ത് കലാപത്തെ കാണുന്നവർ ഒരുപാടുണ്ട്. അങ്ങനെ നോക്കുമ്പോൾ ആ കലാപത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കോൺഗ്രസ് ആണെന്ന് കാണാം.
കോൺഗ്രസ് എന്ന ആ അധികാര-സാമ്പത്തിക ശ്രോതസ്സായിരുന്നു നീണ്ട പത്ത് വർഷത്തിനും മുകളിൽ മോദിക്കെതിരെയുള്ള വേട്ടയാടലിന് ആളും അർത്ഥവും ലഭ്യമാക്കിയത്. കോടതി അസാധുവാക്കിവിട്ട ബാനർജി കമ്മീഷൻ എന്ന കേന്ദ്ര സർക്കാർ സ്‌പോൺസേർഡ് കമ്മീഷനെ ഉപയോഗിച്ച് മോദിയെ പൂട്ടാൻ ശ്രമിച്ചത് മുതൽ, ടീസ്റ്റയെയും, സഞ്ജീവ് ബട്ടിനെയും, ആർ.ബി. ശ്രീകുമാറിനെയും, അരുന്ധതി റോയിയേയും പോലുള്ളവരെ ഉപയോഗിച്ചും, കോൺഗ്രസിന്റെ വാലാട്ടികളായ എൻഡിടിവി പോലുള്ള മാധ്യമങ്ങളെയും, ബർക്ക ദത്തും, രാജ്ദീപ് സർദേശായിയും പോലുള്ള പ്രമുഖ ജെർസണലിസ്റ്റുകളെ ഉപയോഗിച്ചും അവിശ്വനീയമായ 'കൺസിസ്റ്റൻസിയിലാണ്' ഒന്നര പതിറ്റാണ്ട് നീണ്ട മോദി വേട്ട കോൺഗ്രസ് നടത്തിയത്.
കോൺഗ്രസ് മോദിയെ ലക്ഷ്യം വക്കാൻ വ്യക്തമായ കാരണമുണ്ടായിരുന്നു. ഇന്ന് ബിജെപിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് ഗുജറാത്ത് എന്നത്കൊണ്ട് തന്നെ എല്ലാവരും സൗകര്യപൂർവം വിസ്മരിക്കുന്ന ഒരു വസ്തുതയാണ് സ്വാതന്ത്ര്യലബ്ദിക്ക് ശേഷം തുടർച്ചായി 50 വർഷത്തോളം ഗുജറാത്ത് അടക്കി വാണത് കോൺഗ്രസ് ആയിരുന്നു എന്നത്. ഇന്ന് ബിജെപിക്കെങ്ങിനെയാണോ ഗുജറാത്ത്, ഒരിക്കൽ കോൺഗ്രസിനും അങ്ങനെത്തന്നെയായിരുന്നു ഗുജറാത്ത്.
തൊണ്ണൂറുകളുടെ മധ്യത്തിൽ ആണ് കോൺഗ്രസിന്റെ ആ അധീശത്വം സാവധാനം ബിജെപി ചോദ്യം ചെയ്ത് തുടങ്ങുന്നത്. പക്ഷെ ചുരുങ്ങിയ ഇടവേളകളിൽ അധികാരം കിട്ടിയപ്പോഴൊക്കെ തമ്മിലടിച്ച് ക്ഷയിക്കുകയായിരുന്ന ബിജെപിയെ കൂറ്റൻ തിരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് നയിക്കുന്നത് ആർ.എസ്.എസിൽ നിന്ന് നിയോഗിക്കപ്പെട്ട മോദി എന്ന പ്രചാരകൻ സംഘാടനത്തിന്റെ ചുമതലയേറ്റെടുത്തപ്പോഴായിരുന്നു.
മോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ ബിജെപി ശക്തി പ്രാപിച്ചു. 1995വരെ ,ഒന്നോ രണ്ടോ വർഷം ഒഴിവാക്കിയാൽ, തുടർച്ചയായ കോൺഗ്രസ് ഭരണമായിരുന്നു ഗുജറാത്തിൽ. 1994ൽ മോദി ഗുജറത്തിലെ ബിജെപി ജനറൽ സെക്രെട്ടറിയാവുന്നു. അടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ 182ൽ 121 സീറ്റിന്റെ കൂറ്റൻ വിജയം നേടി ആദ്യമായി ഒരു സമ്പൂർണ ബിജെപി സർക്കാർ നിലവിൽ വരുന്നു. പിന്നെ അവിടുന്നിങ്ങോട്ടുള്ളത് ചരിത്രം. ബിജെപി എന്നാൽ ഗുജറാത്തും, ഗുജറാത്ത് എന്നാൽ മോദിയും എന്ന രീതിയിൽ മാറിയ ചരിത്രം!
- നീണ്ട 50 വർഷക്കാലം തങ്ങളുടെ തറവാട്ട് സ്വത്ത് പോലെ സ്വന്തമാക്കി വച്ചിരുന്ന ഗുജറാത്തിനെ ചുരുങ്ങിയ സമയം കൊണ്ട് മാറ്റിമറിച്ച മോദി എന്ന രാഷ്ട്രീയ മാന്ത്രികൻ.
- ബിജെപിയുടെ ഭാഗധേയം മാറ്റിയെഴുതിയ അയോദ്ധ്യ പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടത്തിൽ 1990ലെ അദ്വാനിയുടെ സോംനാഥ്-അയോദ്ധ്യ രഥ യാത്രയുടെ വൻ വിജയത്തിന്റെ അണിയറിയയിലെ ശക്തി.
- 1991ൽ കാശ്മീരിലെ തീവ്രവാദികളുടെ വെല്ലുവിളി നേരിട്ട് കന്യാകുമാരി മുതൽ കാശ്മീർ വരെ ഏകതാ യാത്ര നടത്തി ശ്രീനഗറിൽ ഇന്ത്യൻ പതാകയുയർത്തിയ കരുത്തനായ നേതാവ്.
എം.എൽ.എയായുള്ള മോദിയുടെ സത്യപ്രതിജ്ഞ നടന്നതിന്റെ ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നടന്ന, ഗുജറാത്ത് കലാപത്തിന് കാരമാണമായ, ഗോദ്ര തീവെപ്പിൽ ഒരുപാട് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രതിപട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു. എങ്കിലും കോൺഗ്രസിന് ഗോദ്രയിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നത് ഒരു വാദത്തിന് വേണ്ടി അവഗണിച്ചാൽ തന്നെ ഗുജറാത്ത് കലാപം ഒരുക്കിക്കൊടുത്ത സാഹചര്യത്തെ, ഭാവിയിൽ തങ്ങൾക്ക് ഭീഷണിയായേക്കാവുന്ന ഒരേയൊരു നേതാവായ മോദിയെ ഒതുക്കാനായി കോൺഗ്രസ് ഉപയോഗപ്പെടുത്തി എന്നത് വസ്തുതയാണ്.
പക്ഷെ ആളും അർത്ഥവും ഊർജ്ജവും സമയവും ഒരുപാട് ചിലവഴിച്ചിട്ടും കോൺഗ്രസിനതിൽ വിജയിക്കാൻ കഴിഞ്ഞില്ല എന്നത് ഇന്ന് നമ്മുടെ മുന്നിലുള്ള ചരിത്രമാണ്.
ഇങ്ങനെ നുണകളുടെ കൂമ്പാരത്തിന് മുകളിൽ കെട്ടിപ്പടുത്തതായിരുന്നു മോദിക്കെതിരെയുള്ള ഒന്നര പതിറ്റാണ്ടോളം നീണ്ട വേട്ടയാടൽ. അത് കൊണ്ട് തന്നെയാണ് വർഷങ്ങൾ എടുത്ത് നടത്തിയ, കേന്ദ്രഭരണവും അന്വേഷണ ഏജൻസികളും കോൺഗ്രിസിന്റെ ചൊൽപ്പടിക്ക് നിന്നിരുന്ന കാലത്ത്, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടന്ന നിരവധി അന്വേഷണങ്ങൾ അദ്ദേഹത്തെ സ്പർശിക്കാതെ പോയത്.
അരുന്ധതിയേയും, ടീസ്റ്റയേയും പോലുള്ളവർ സൃഷ്ടിച്ച പുകമറയിൽ വസ്തുതകൾ കാണാതെ പോയവർ ആണ് ഇന്നും അദ്ധേഹത്തെ അതിന്റെ പേരിൽ വെറുക്കുന്നവർ. പക്ഷെ 2002ന് ശേഷം 12 വർഷം മുഖ്യമന്ത്രിയായും അതിന് ശേഷം ഇപ്പോൾ 5 വർഷം പ്രധാനമന്ത്രിയായും ഉള്ള നീണ്ട പതിനാറ് വർഷത്തെ അദ്ധേഹത്തിന്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും മുസ്ലിം വിരോധം പോയിട്ട്, ഹിന്ദു-മുസ്ലിം പക്ഷപാതം പോലും ആർക്കും ചൂണ്ടിക്കാണിക്കാനില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെയാണ് സഫർ സരേഷ് വാലയെപ്പോലുള്ള ഒരിക്കൽ വെറുത്തിരുന്നവർ സത്യം തിരിച്ചറിഞ്ഞ് പിന്നീട് അദ്ധേഹത്തിന്റെ ആരാധകരായി മാറുന്നത്. ആ ഒഴുക്ക് ഇന്നും തുടർന്ന്കൊണ്ടിരിക്കുന്നു.
ഇനിയും അദ്ദേഹത്തെ വെറുക്കുന്ന ബാക്കിയുള്ളവരും വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്തി തെറ്റിദ്ധാരണയിൽ നിന്നുണ്ടായ തങ്ങളുടെ വെറുപ്പിൽ നിന്ന് പുറത്ത് വരുമെന്ന് ആശിക്കാം. പതിനഞ്ച് വർഷം മുൻപ് നടന്ന ഒരു സംഭവത്തിൽ കേട്ടറിഞ്ഞ കള്ളങ്ങളും അർദ്ധസത്യങ്ങളുമായ പ്രചാരണങ്ങളും വച്ചല്ല, മറിച്ച് അന്നത്തെ വസ്തുതകളും അവിടുന്നിങ്ങോട്ടുള്ള ഇന്നുവരെയുള്ള നീണ്ട 17 വർഷത്തെ അദ്ധേഹത്തിന്റെ പ്രവർത്തനങ്ങളെ സ്വതന്ത്രമായി വിലയിരുത്തിയും വേണം അദ്ദേഹത്തെ വിധിക്കാൻ.
Part#1: ഗുജറാത്തിൽ കത്തിപ്പടർന്നത് ഗോദ്രയിൽ കൊളുത്തിയ തീ.
Part#2: ഗോദ്ര - എന്നെന്നും ഓർത്തിരിക്കാൻ പുതിയ മുഖ്യമന്ത്രിക്കൊരു സമ്മാനം.
- “Narendra Modi: The Architect of a Modern State” by MV Kamat, a Journalist who had served as chairman of Prasar Bharati, editor of The Sunday Times, Washington correspondent for The Times of India.
- "Narendra Modi; A Political Biography" by Andy Marino, a British biographer.
- https://en.wikipedia.org/wiki/2002_Gujarat_riots
- https://en.wikipedia.org/wiki/Nanavati-Mehta_Commission
- Various online portals.









