Saturday, June 13, 2015

മോഡി'ഫൈഡ് ഇന്ത്യയിൽ കലാപങ്ങളും യുദ്ധങ്ങളും ഇല്ലാത്തതിൽ കോടിയേരിയും ബൽറാമും നിരാശരാണ്!

ഇക്കഴിഞ്ഞ ദിവസങ്ങളിൽ വന്ന ഇടതു-വലതു മുന്നണികളിൽ നിന്നുള്ള രണ്ടു പ്രമുഖ നേതാക്കളുടെ പ്രസ്താവനകളെ ഒന്നു പരിശോധിക്കേണ്ടതുണ്ട് എന്ന ചിന്തയാണ് ഈ പോസ്റ്റിന് പ്രേരകം.  

“മോദി സർക്കാർ ഹിന്ദുക്കൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.“
                – കോടിയേരി ബാലകൃഷ്ണൻ,കമ്മ്യൂണിസ്റ്റ് പാർട്ടി,June-2015

“മുസ്ലിം ഭൂരിപക്ഷ രാജ്യമായ' ബംഗ്ലാദേശിന് മോദി ഭൂമി വിട്ടു കൊടുക്കുന്നു(അതിർത്തി തർക്കം പരിഹരിക്കുന്നു).“
                - വിടി ബലറാം, കോണ്ഗ്രസ് പാർട്ടി, June-2015

"സംഘികളെ, നിങ്ങളെ മോഡി പറ്റിച്ചു" എന്ന് വ്യംഗ്യം.

പത്ത്-നാൽപ്പത് കൊല്ലത്തോളം പഴക്കമുള്ള ബംഗ്ലാദേശ് അതിർത്തിപ്രശ്നം ഒരു തുള്ളി ചോര പോലും പൊടിയാതെ മോഡി സർക്കാർ പരിഹരിച്ചതാണ് ഇവിടെ പ്രതിപാദ്യം. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ഇല്ലാതാക്കുമെന്നത് ബിജെപിയുടെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഒരിഞ്ചു ഭൂമിക്കു വേണ്ടി പോലും യുദ്ധം നടക്കുന്ന ഈ കാലത്ത് പക്ഷെ അതിങ്ങനെ തീർത്തും സമാധാനപരമായി നടക്കുമെന്ന് ഇവർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. ഇത് പോലെ കാശ്മീർ പ്രശ്നവും മോഡി പരിഹരിക്കുമോ എന്നിവർ ഭയക്കുന്നുണ്ടായിരിക്കണം. അതൊക്കെയാണ് മതേതരത്വത്തിന്റെ സ്വയം പ്രഖ്യാപിത കാവൽക്കാരായ ഇവർ 'മുസ്ലിം ഭൂരിപക്ഷ' എന്ന വാക്ക് പ്രത്യേകം ഉപയോഗിക്കാൻ കാരണം.

ഇന്ത്യയിലെ പ്രാധാനപ്പെട്ട രണ്ടു ദേശിയ രാഷ്ട്രീയ പാർടികളുടെ കേരളത്തിലെ പ്രമുഖരായ രണ്ടു നേതാക്കളുടെ ഈ പ്രസ്താവനകൾ മതേതര ഇന്ത്യയുടെ പ്രതീക്ഷാനിർഭരമായ ഭാവിയെയും കപട-മതേതരവാദികളുടെ ഇരുളടഞ്ഞ ഭാവിയെയും, അതിലുള്ള അവരുടെ വെപ്രാളത്തെയുമല്ലാതെ മറ്റൊന്നുമല്ല കാണിക്കുന്നത്.



2014 മെയ് 16നു തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങുന്നത് വരെ ബിജെപി വിജയിക്കില്ലെന്നും മോഡി പ്രധാനമന്ത്രി ആവില്ലെന്നും അവർ കരുതി. മോഡിയെ രാക്ഷസവൽക്കരിക്കാനുള്ള അവരുടെ ശ്രമങ്ങളിൽ അത്രയും ആത്മ വിശ്വാസം ഉണ്ടായിരുന്നു  അവർക്ക്. ഇന്ത്യ എന്നാൽ ഗുജറാത്ത് അല്ല എന്ന് അവർ ആത്മാർഥമായി വിശ്വസിച്ചു.

ഏറ്റവും വിദൂര സാധ്യത മമത ബാനെർജിയുടെയും ജയലളിതയുടെയും സമ്മർദ്ധ തന്ത്രങ്ങളിൽ ശ്വാസം പോലും വിടാൻ ബുദ്ധിമുട്ടുന്ന, കൂട്ടുകക്ഷികളുടെ എണ്ണത്തിൽ കഷ്ടിച്ചു പിടിച്ചു നില്ക്കുന്ന ഒരു എൻ.ഡി.എ സർക്കാർ! അതിനപ്പുറമൊന്നും ഒരു അപകടവും അവർ പ്രതീക്ഷിച്ചിരുന്നില്ല!

എന്നാൽ അവർ ദുസ്വപ്നത്തിൽ പോലും കണ്ടിരിക്കാൻ സാധ്യത ഇല്ലാത്ത വിധത്തിൽ ഒറ്റക്കക്ഷി ഭരണത്തിലേക്ക് കുതിച്ച ബിജെപിയെയും അതിൻറെ അമരത്ത് അവരുടെ ആജീവനാന്ത ശത്രുവായ നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന മോഡിയെയും ആയിരുന്നു പിന്നീടവർ കണ്ടത്.

പിന്നെ ആകെ ഉണ്ടായിരുന്ന ഒരേ ഒരു പ്രതീക്ഷ മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കുന്ന കൂട്ടത്തിൽ അറിയാതെ സ്വയം വിശ്വസിച്ചു പോയ ബിജെപിയുടെയും മോഡിയുടെയും ഊതിവീർപ്പീച ആ രാക്ഷസീയത ആയിരുന്നു:
-അധികാരം ഏറ്റ ഉടൻ തന്നെ പാക്കിസ്ഥാനുമായി യുദ്ധം.
-മുസ്ലിം/ക്രിസ്ത്യൻ ന്യുനപക്ഷങ്ങളെ ഉന്മൂലനം ചെയ്യൽ.
-മുട്ടിനു മുട്ടിനു വര്ഗീയ ലഹളകൾ.
-ഇന്ത്യൻ മുസ്ലിങ്ങളെ പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലെക്കും നാട് കടത്തൽ.
-ഹിന്ദു രാജ്യം ആക്കി മാറ്റൽ.
-അമ്പലം പണിയൽ.
-ന്യുനപക്ഷങ്ങളെ മുഴുവൻ തഴഞ്ഞ് ഹിന്ദുക്കളോട് പക്ഷഭേതം കാണിക്കൽ.
അങ്ങനെയുള്ള ഒരായിരം മതേ'തറ' സ്വപനങ്ങൾ നടക്കുന്നില്ല എന്ന് കണ്ടപ്പോഴുള്ള നിരാശയിൽ നിന്നുണ്ടായ വിലാപങ്ങൾ ആണ് മതേതര പുന്ഗവന്മാരുടെ ഇത്തരം പ്രസ്താവനകൾ.

ഇത്രയും കാലം മതത്തിന്റെയും ജാതിയുടെയും പേരിൽ വോട്ടുബാങ്കുകൾ ആയി മാത്രം പരിഗണിക്കപ്പെട്ട, മതത്തിന്റെയും ജാതിയുടെയും അപ്പുറത്ത് അവസരങ്ങളുടേതായ ഒരു വികസിത സമ്പൽസമൃദ്ധ ഭാരതം മോഹിക്കുന്ന, അതിനു വേണ്ടി പണിയെടുക്കാൻ തയ്യാറുള്ള ഒരു ജനത്തിന് എന്തായാലും ഈ പ്രസ്താവനകൾ ശുഭോദർക്കം തന്നെ!

മോദി പല പ്രാവശ്യം ആവർത്തിച്ച് വ്യക്തമാക്കിയത് പോലെ ന്യുനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാവരെയും തുല്ല്യരായിക്കാണുന്ന, ഹിന്ദുവും, മുസല്മാനും, ക്രിസ്ത്യാനിയും, സിക്കും, പാര്സിയും, ബുദ്ധമതക്കാരനും, ജൈനമതക്കാരനും അങ്ങനെ എല്ലാവരും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യയുടെ അഭ്യുന്നതിക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ഒരു സർക്കാരിന് വേണ്ടിയാണ് നിങ്ങൾ വോട്ട് ചെയ്തതെങ്കിൽ ആ വോട്ട് വ്യർത്ഥമായിപ്പോയില്ല എന്ന് വിളിച്ചോതുന്നതാണ് ഈ രണ്ടു പ്രസ്താവനകൾ. 'സബ്ക സാത് സബ്കാ വികാസ്' എന്നത് മുഖമുദ്രയായി പ്രഖ്യാപിച്ച ഒരു ഗവര്മെന്റിനെ തന്നെയാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇനി അതല്ല ന്യുനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണനയും ഭൂരിപക്ഷത്തിനു അവഗണനയും എന്ന പ്രതീതി എന്നും നിലനിർത്തി, എന്നും ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിൽ തല്ലിച്ച് വോട്ട് ബാങ്കുകൾ ആയി നിലനിർത്തുന്ന ഒരു സർക്കാരിനാണ് നിങ്ങൾ വോട്ട് ചെയ്തതെങ്കിൽ നിങ്ങൾക്ക് നിരാശപ്പെടാം. മേല്പറഞ്ഞ പ്രസ്താവന നിങ്ങളുടെ നേതാക്കളുടെ തന്നെ, സംശയിക്കേണ്ട!

5 comments: