Monday, July 27, 2015

ശ്രദ്ധിക്കുക, ഇപ്രാവശ്യം ഇത് പറഞ്ഞിരിക്കുന്നത് സംഘപരിവാർ അല്ല. രണ്ടു കമ്മുണിസ്റ്റുകാർ ആണ്!

ജൂലൈ മാസത്തിൽ തികച്ചും അപ്രതീക്ഷിതായി വന്ന മൂന്നു പ്രസ്താവനകൾ കേരളത്തിലെ  രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ സൃഷ്ടിച്ച ഭൂകമ്പത്തിന്റെ തുടർചലങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല. രാഷ്ട്രീയത്തിലെ എല്ലായ്പ്പോഴത്തെയും വിവാദ വിഷയമായ ന്യുനപക്ഷ പ്രീണനവും വർഗീയതയും തന്നെ ആയിരുന്നു ഇവിടെയും പൊതു ഘടകം.

സി.പി.ഐയിലെ കാനം രാജേന്ദ്രനും സി.പി..(എം)ലെ തോമസ്ഐസക്കും പിന്നെ എഴുത്തുകാരി പി.വത്സലയുമാണ്  പ്രസ്താവനകളുടെ ഉടമകൾ.

ഇക്കാലങ്ങളത്രയും സംഘപരിവാർ പ്രസ്ഥാനങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്ന ഒരു വിഷയം രണ്ടു തലമൂത്ത കമ്മ്യുണിസ്റ്റ് നേതാക്കളിൽ നിന്ന് കേട്ടത് കൌതുകത്തോടെയും അതിലേറെ ഞെട്ടലോടെയുമാണ് കേരളം ശ്രവിച്ചത്.

കമ്മ്യുനിസ്റ്റുകാർക്കു വേണ്ടത് അടിമകളായ എഴുത്തുകാരെയാണെന്നും ഹിന്ദു എന്ന് പറഞ്ഞാൽ ബിജെപിക്കാരനായി മുദ്ര കുത്തപ്പെടുകയാണെന്നും ന്യുനപക്ഷ സംരക്ഷണത്തിന്റെ പേരില് ഹിന്ദുക്കൾ അവഗണിക്കപ്പെടുകയാണെന്നും ആയിരുന്നു കേരള സാഹിത്യ അക്കദമി അവാർഡ് ജേതാവായ, അക്കാദമിയുടെ ചെയർപെർസൻ ആയി പ്രവർത്തിച്ചിട്ടുമുള്ള പി.വത്സലയുടെ പ്രതികരണം.

ഇടതുപക്ഷം ന്യുനപക്ഷ പ്രീണനം നടത്തുകയാണെന്ന് സംശയം ഉയരുന്നുണ്ടെന്നും കേരളത്തിൽ ഹിന്ദുക്കൾ ന്യുനപക്ഷമായിക്കഴിഞ്ഞെന്നും ആയിരുന്നു  സി.പി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിവാദ പ്രസ്താവന.

കേരളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പഞ്ചായത്ത് പുന:ക്രമീകരണത്തിൽ സാമുദായികാടിസ്ഥാനത്തിലാണ് വാർഡ്‌ വിഭജനവും പഞ്ചായത്തു വിഭജനവും മുനിസിപ്പാലിറ്റി രൂപീകരണവും ലീഗ് നടത്തുന്നത് എന്ന് നിയസഭയിൽ തന്നെ ഉദാഹരണ സഹിതം വിമർശനം ഉന്നയിച്ചത്  മാരാരിക്കുളം എംഎല്എയും സി.പി.ഐ(എം) നേതാവുമായ തോമസ് ഐസക് ആയിരുന്നു. മുസ്ലിം വാർഡും ഹിന്ദു വാർഡും രൂപീകരിക്കുകയാണ് ലീഗിന്റെ ഉദ്ദേശമെന്നുള്ള ഗുരുതരമായ ആരോപണം ആണ് അദ്ദേഹം കേരള നിയമസഭയിൽ ഉന്നയിച്ചിരിക്കുന്നത്.

പി. വത്സല ഉന്നയിച്ച ആരോപണം സംഘപരിവാർ മാത്രമല്ല ഇതിനും മുൻപ് ഉയർത്തിയിരിക്കുന്നത്. .കെ ആന്റണിയും വി.എസ് അച്യുതാനന്ദനും ഒക്കെ ഇക്കാര്യത്തിൽ പി.വൽസലക്കു മുൻപേ നടന്നവർ ആണ്. കു-കു-കു (കുഞ്ഞാലി-കുഞ്ഞുമാണി-കുഞ്ഞൂഞ്ഞു) ഭരണം ആണ് ഇവിടെ നടക്കുന്നതെന്ന് യു.ഡി.എഫ്കാരല്ലാത്ത ബാക്കിയെല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം ആണ്പിന്നെ മതേതര 'ടാഗ്' നഷ്ടപ്പെടും എന്ന് പേടിച്ചു പലരും അത് തുറന്നു പറയാറില്ല എന്ന് മാത്രം.

2011-ലെ സെൻസസ് വിവരങ്ങൾ ഇത് വരെയും പരസ്യപ്പെടുത്താത്ത സാഹചര്യത്തിൽ കാനത്തിന്റെ പ്രസ്താവന അനവസരത്തിലുള്ളതും ദുരുപദിഷ്ടവും ആയിട്ടാണ് ഒറ്റ നോട്ടത്തിൽ തോന്നുക. പക്ഷെ എൽ.ഡി.എഫ് ലെ വല്ല്യേട്ടനായ സി.പി..(എം)ലെ തലയെടുപ്പുള്ള നേതാവ് തോമസ് ഐസക്കിന്റെ ആരോപണം കൂടി കൂട്ടി വായിക്കുമ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് വശം മനസിലാകുക.

അരുവിക്കര തിരഞ്ഞെടുപ്പിൽ നിന്ന് കിട്ടിയ കനത്ത ആഘാതത്തിന്റെ പരിണിത ഫലം ആണ് സംഭവ വികാസങ്ങൾ എന്ന് വേണം മനസിലാക്കാൻ. അതായത് ന്യുനപക്ഷ പ്രീണനം എന്ന വസ്തുതയെ ഒന്ന് തള്ളിപ്പറയാതെയോ ഭൂരിപക്ഷ പ്രീണനത്തെ ഒന്ന് തലോടിയോ അല്ലാതെ ഇനി കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർടികൾക്ക് പിടിച്ചു നിൽക്കാനവില്ലെന്ന പുതിയ അടവ് നയത്തിന്റെ ഭാഗമായിരുന്നിരിക്കണം വല്ല്യേട്ടനും കുഞ്ഞെട്ടനും കൂടിയുള്ള ഒരുമിച്ചുള്ള നീക്കം. പുതിയ നയം ബലപ്പെടുന്നതിനു മുൻപുള്ള അങ്കലാപ്പ് ആയിരുന്നിരിക്കണം നിലവിളക്ക് സമരത്തിൽ പ്രതിഫലിച്ചു കണ്ടത്.

ആരോപണം ഇപ്പോൾ ഉയർത്തിയതിനു പിന്നിലെ ഉദ്ദേശ ശുദ്ധിയിൽ സംശയം ഉണ്ടായാലും ഇല്ലെങ്കിലും അത് തുറന്നു കാണിക്കുന്ന യാഥാർത്ഥ്യം അവഗണിക്കാനാവുന്നതല്ല.

സാമുദായികമായി ഏതെങ്കിലും പ്രത്യേക സ്ഥലങ്ങൾ കേന്ദ്രികരിച്ച്  ജനസംഖ്യയിലുണ്ടാകുന്ന അസന്തുലിതാവസ്ഥയെ തങ്ങൾക്കു തിരഞ്ഞെടുപ്പ് വിജയങ്ങൾ ഉറപ്പു വരുത്തുന്ന രീതിയിൽ എഞ്ചിനീയറിംഗ് ചെയ്യാനുള്ള ശ്രമം ആണ് ലീഗ് നടത്തുന്നത്. അങ്ങനെ വാർഡ്തലം മുതൽ നിയമസഭ വരെ തങ്ങളുടെ സാമാചികരുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. എണ്ണത്തിന്റെ പ്രാധാന്യം അഞ്ചാം മന്ത്രി സ്ഥാനം വിലപേശി വാങ്ങിയ വിവാദത്തിൽ കേരളം മുഴുവൻ കണ്ടതാണല്ലോ.

പറഞ്ഞ ജനസംഖ്യയിലെ  അസന്തുലിതാവസ്ഥയുടെ മറ്റൊരു അനന്തര ഫലം ആണ് 2008-ലെ  നിയമസഭ മണ്ഡല പുന:സംഘടനയിൽ കണ്ടത്. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പ് വരെ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ദക്ഷിണ-മദ്ധ്യ കേരളത്തിലെ  ജില്ലകൾക്ക് 87 നിയമസഭ സീറ്റുകളും പാലക്കാട് മുതൽ കാസർഗോഡ്വരെയുള്ള ഉത്തര കേരളത്തിലെ ജില്ലകൾക്ക് 53 സീറ്റുകളും ഉണ്ടായിരുന്നത്  2008-ലെ നിയമസഭ മണ്ഡല പുന:സംഘടനക്ക് ശേഷം 80 / 60 എന്ന നിലയിൽ മാറുകയാണുണ്ടായത്. അതായതു ദക്ഷിണ-മദ്ധ്യകേരളത്തിലെ ജനങ്ങൾക്ക്അവരുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് അവരുടെ കാര്യങ്ങൾ നോക്കി നടത്താനുണ്ടായിരുന്ന എം.എൽ.എമാരിൽ 7 ആളുകളുടെ കുറവാണുണ്ടായത്.


തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ഇങ്ങനെ കൂടുതൽ കിട്ടിയ സീറ്റുകൾ തങ്ങളുടെ ഉറച്ച മണ്ഡലങ്ങൾ ആക്കി മാറ്റാനുള്ള ശ്രമങ്ങളിൽ പെട്ടതാണ് ഇപ്പോൾ തോമസ്ഐസക് ഉന്നയിച്ചിരിക്കുന്ന മുസ്ലിം-ഒണ്ലി വാർഡുകളും പഞ്ചായത്തുകളും സൃഷ്ടിക്കാനുള്ള ലീഗിന്റെ പുതിയ ശ്രമം.
ചരിത്ര പാഠ പുസ്തകങ്ങളിലൂടെ എത്ര വെള്ള പൂശിയാലും മാഞ്ഞു പോകാത്ത 1921-ലെ വർഗീയ കലാപത്തിന്റെ ചരിത്രമുള്ള, മാപ്പിളസ്ഥാൻ എന്ന പേരിൽ പാകിസ്ഥാനിൽ ചേരാൻ അനുവദിക്കണമെന്ന് സ്വാതന്ത്ര്യാനന്തര വിഭജന കാലത്ത്  മുഹമദലി ജിന്നയോടു ആവശ്യപ്പെട്ട ചരിത്രമുള്ള മലബാർ മേഖല പോലുള്ള സ്ഥലങ്ങളിൽ കേവലം തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി  മുസ്ലിം വാർഡും ഹിന്ദു വാർഡും സൃഷ്ടിക്കാനുള്ള ലീഗിന്റെ നീക്കം തീക്കളി ആണെന്ന് എന്ത് ഉദ്ദേശത്തിൽ ആയാലും ഒരു കമ്മ്യുണിസ്റ്റുകാരൻ തെളിവ് സഹിതം പറയുമ്പോൾ അതിനെ അർഹിക്കുന്ന ഗൌരവത്തിൽ എടുക്കാൻ എല്ലാവരും തയ്യാറായില്ലെങ്കിൽ മതേതരത്വത്തിൽ മേനി നടിക്കുന്ന കേരളത്തിന്അതിനു കൊടുക്കേണ്ടി വരുന്ന വില ഒരു പക്ഷെ വളരെ വലുതായിരിക്കും.

രാഷ്ട്രീയ പ്രത്യാഘാതങ്ങളും വലുതായിരിക്കും, പ്രത്യകിച്ചു കോണ്‍ഗ്രസിനും ഇടതിനും. ഇപ്പോഴത്തെ താൽകാലിക ലാഭത്തിനു വേണ്ടി ഇതിനു നേരെ കണ്ണടക്കാനാണു കോണ്ഗ്രസ്സും, യു.ഡി.എഫും, എൽ.ഡി.എഫും തീരുമാനിക്കുന്നതെങ്കിൽ പിന്നെ ഭാവിയിൽ നടക്കാനിടയുള്ള മതാതിഷ്ടിത രാഷ്ട്രീയ തിരഞ്ഞെടുപ്പുകളിൽ പുതിയൊരു തൃകോണ മത്സരമായിരിക്കും നടക്കുക. കേരള കോണ്ഗ്രസ്സും, മുസ്ലിം ലീഗും പിന്നെ ബിജെപിയും തമ്മിലായിരിക്കും മത്സരം! അതെ, കോണ്ഗ്രസിന്റെയും ഇടതു പക്ഷത്തിന്റെയും പോടിപോലുമുണ്ടായിരിക്കില്ല അന്ന് ബാക്കി.

അത് എത്രയും പെട്ടെന്ന് മനസിലാക്കിയാൽ എൽ.ഡി.എഫിനും, യു.ഡി.എഫിനും സർവോപരി മതേതര കേരളത്തിനും കൊള്ളാം.

Sunday, July 19, 2015

ടീസ്റ്റ സെറ്റൽവാദ് ഒരു പാഠ പുസ്തകം ആണ്: ഒരു സോഷ്യൽ ആക്ടിവിസ്റ്റ് എങ്ങനെയാകണം എങ്ങനെയാകരുത് എന്നതിന്റെ!

2002-ലെ ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതി നേടിക്കൊടുക്കാൻ നിയമ പോരാ ട്ടം നടത്തിയ  അതിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ സാമൂഹ്യ പ്രവർത്തക ആയി മാറിയ ടീസ്റ്റ സെറ്റൽവാദിന് അവർ ഇപ്പോഴെത്തിപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് അമ്പതോളം പേർ വരുന്ന ശുഷ്കമായ ഒരു 2 മണിക്കൂർ നീണ്ട പ്രതിഷേധ പരിപാടി നടക്കുകയുണ്ടായി കഴിഞ്ഞ ദിവസം ഡൽഹിയിലെ ജന്തർ മന്തറിൽ.

സിറ്റിസെൻസ് ഫോര് ജസ്റ്റിസ് ആൻഡ്പീസ്‌ (CJP) എന്ന സംഘടന ഉണ്ടാക്കി ടീസ്റ്റ നടത്തിയ നിയമ യുദ്ധങ്ങളുടെ കൂടി ഫലമായി ആണ് മായ കൊട്നാനി, ബാബു ബജരൻഗി എന്നിങ്ങനെയുള്ളവരെ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയതും ശിക്ഷിച്ചതും. അത് തന്നെയാണ് അവരുടെ ഏറ്റവും വലിയ നേട്ടവും.

പക്ഷെ കലാപത്തിന്റെ ഇരകൾക് നീതി നേടിക്കൊടുക്കുക എന്നത് നരേന്ദ്ര മോഡി എന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലെ ഒരു ഇടത്താവളം മാത്രമായിരുന്നു എന്നിടത്താണ് അവർക്ക് പിഴച്ചത്.

ഇന്നവർ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഫണ്ട് ചെയ്യുന്നു എന്ന സംശയത്തിൽ   സർക്കാർ നിരീക്ഷണ പട്ടികയിൽ പെടുത്തിയിരിക്കുന്ന ഫോർഡ് ഫൌണ്ടേഷനിൽ നിന്ന് 2.9 ലക്ഷം യുഎസ് ഡോളർ നിയമ വിരുദ്ധമായി സ്വീകരിച്ചതടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ടു സി.ബി. അന്വഷണം നേരിടുകയാണ്.

നരേന്ദ്ര മോഡിയെ പ്രതിയാകാനുള്ള അത്യുല്സാഹത്തിൽ വ്യാജ രേഖകൾ ഉണ്ടാക്കിയതിനും വ്യാജ സാക്ഷികളെ അവതരിപ്പിച്ചതിനും നീതി പീഠങ്ങളുടെ ശകാരങ്ങൾ വാങ്ങിക്കൂട്ടിയ ടീസ്റ്റയെ പ്രക്രിയകൾക്ക് ഇടയിൽ നമ്മൾ കണ്ടു.

കലാപത്തിലെ ഇരകൾക്കെന്ന പേരിൽ സ്വരൂപിച്ച പണം സ്വന്തം ആവശ്യങ്ങൾക് വക മാറ്റി എന്ന ആരോപണം റയിസ് ഖാൻ എന്ന സ്വന്തം സഹപ്രവർത്തകൻ തന്നെ വിളിച്ചു പറഞ്ഞതും നമ്മൾ കേട്ടു.

മേൽപ്പറഞ്ഞ പ്രതികൾക് ശിക്ഷ വിധിച്ച  അതേ  ട്രയൽ കോർട്ട് മുതൽ അങ്ങോട്ട്‌ ഹൈ കോർട്ട് , സുപ്രീം കോർട്ട് വരെയുള്ള നീതി പീഠങ്ങൾ പക്ഷെ നരേന്ദ്ര മോഡിയെ പ്രതിയാക്കത്തക്ക തെളിവുകൾ ഇല്ലെന്നു വിധിച്ചപ്പോൾ അത് അംഗീകരിക്കാൻ തയ്യാറാകാത്ത ടീസ്റ്റയെ ആണ് പിന്നീട് നമ്മൾ കാണുന്നത്.

ഇതിനിടയിൽ മോഡിയിൽ ഒരു പ്രബലനായ എതിരാളിയെ കണ്ടു തുടങ്ങിയ കൊണ്ഗ്രെസ്സ് മുതൽ ഇടതു പക്ഷം അടക്കം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു വലിയ വിഭാഗം തന്നെ ടീസ്റ്റയെ മുന്നിൽ നിർത്തി ഒരു പതിറ്റാണ്ട് നീണ്ട മോഡി വേട്ട തന്നെ ആണ് പിന്നീട് നടത്തിയത്.   

എത്ര വലിയ നീച കുറ്റകൃത്യതിനെതിരെയുള്ള പോരാട്ടമായാലും അതിൽ എത്ര വലിയ അളവിൽ സ്വന്തം മനസാക്ഷിയും, പൊതു മനസാക്ഷിയും, ആളും അർത്ഥവും നമ്മുടെ കൂടെ ഉണ്ടെന്നു ഉറപ്പുണ്ടെങ്കിലും സ്വന്തം കൈ ശുദ്ധമായിരിക്കാത്തിടത്തോളം ഇന്നത്തെ ഇര നാളത്തെ പുതിയ സാഹചര്യങ്ങളിൽ കരുത്താർജിച്ചു തിരിച്ചടി തുടങ്ങുമ്പോൾ നിലവിളിക്കാൻ മാത്രമേ പറ്റൂ.

നീതിക്ക് വേണ്ടിയാണ് പോരുതുന്നതെങ്കിൽ നീതി പീഠങ്ങളുടെ അന്തിമ വിധിയെ ബഹുമാനിക്കാനുള്ള സന്മനസും ഉണ്ടാവണം.


ഇത്തരം സുപ്രധാനമായ അടിസ്ഥാന പാഠങ്ങൾ മറന്നതിന്റെ ദൂഷ്യ ഫലം ആണ് ഇന്നവർ അനുഭവിക്കുന്നത്. അതിൽ അവർ തനിച്ചാണെ ന്ന തിരിച്ചറിവ് കൂടി ചേരുമ്പോൾ അത്  അവരെ കണ്ടു പഠിക്കുന്നവർക്കുള്ള  ഒരു പാഠവും ആകുന്നു.