Wednesday, December 11, 2019

CAB സിറ്റിസൺഷിപ്പ് അമെൻറ്മെൻറ് ബില്ല് 2019 - അറിയേണ്ടതെല്ലാം.

ബിജെപിയുടെ - മോദി സർക്കാരിന്റെ - പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന ‘സിറ്റിസൺഷിപ്പ് അമെൻറ്മെൻറ് ബില്ല്‘ , 2019 ഡിസംബർ 11ന് രാജ്യസഭ കൂടി 125-105 ന്റെ ഭൂരിപക്ഷത്തിൽ പാസാക്കിയതോടെ നിയമമായി മാറി.

2019 ഡിസംബർ 9ന് , 311-80ന്റെ കൂറ്റൻ ഭൂരിപക്ഷത്തിനു ലോക്സഭയും CAB പാസാക്കിയിരുന്നു.

ഏതാനും മാസങ്ങൾക്ക് മുൻപ് ആർട്ടിക്കിൾ 370 പിൻവലിക്കുക  എന്ന എക്കാലത്തേയും വലിയ വാഗ്ദാനം  നടപ്പാക്കിയ ബിജെപിക്ക്, സിറ്റിസൺഷിപ്പ് അമെൻറ്മെൻറ് ബില്ല് കൂടി പാസാക്കിയെടുക്കാൻ കഴിഞ്ഞതോടെ വൻ രാഷ്ട്രീയ നേട്ടം കൂടിയാണ് ഉണ്ടായിരിക്കുന്നത്.

ബില്ലിനെ പിന്തുണച്ച പ്രധാന പാർട്ടികൾ:
BJP, AIADMK, Akalidal, JD(U), BJD, TDP

ബില്ലിനെ എതിർത്ത പ്രധാന പാർട്ടികൾ:
കോൺഗ്രസ്, ഇടത് പാർട്ടികൾ, DMK, തൃണമൂൽ, TRS, BSP, SP

ശിവസേന - ലോക്സഭയിൽ അനുകൂലിച്ചു, രാജ്യസഭയിൽ എതിർത്തു.

Citizenship Amendment Bill (CAB) 2019:

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്ന്, 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈൻ, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നതിൽ ഏതാനും ഇളവുകൾ നൽകുന്നതാണ് നിര്‍ദിഷ്ട നിയമം.

1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ CAB ബില്‍.

മുൻപ് കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം മുകളിൽ സൂചിപ്പിച്ച വിഭാഗങ്ങൾക്ക് ഇത് ആറു വര്‍ഷമായി ഇളവ് ചെയ്തു. 

വീസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. മേല്‍പറഞ്ഞ ഗണത്തില്‍പെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, 2016 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചു . അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണ് പുതിയ പൗരത്വനിയമ ഭേദഗതി.


ഒരു വിഭാഗം മീഡിയയും കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ്, തൃണമൂൽ പോലുള്ള ഏതാനും രാഷ്ട്രീയ കക്ഷികളും, മറ്റ് ചില തൽപരകക്ഷികളും ഭീതിപരത്താൻ ശ്രമിക്കുന്ന പോലെ ഈ ബില്ല്, ഇന്ത്യയിലെ  ഇപ്പോഴുള്ള നിലവിലെ ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച ഒരു നിയമമല്ല, നിലവിലെ ഇന്ത്യൻ പൗരന്മാർക്ക് ബാധകമായ ഒരു നിയമമല്ല. ഇത് മുസ്ലിങ്ങൾ അടക്കമുള്ള 'ഇന്ത്യയിലെ‘ മത ന്യൂനപക്ഷങ്ങളെകുറിച്ചുള്ളതല്ല എന്ന് എടുത്ത് പറയുന്നു. ഈ ബില്ല് പാസായാൽ ഇന്ത്യയിലെ മുസ്ലിങ്ങൾ പൗരത്വം തെളിയിക്കാൻ നിർബന്ധിതരാകും എന്നത് പച്ചകള്ളമാണ്, ശുദ്ധ അസംബന്ധമാണ്. 


അപ്പോൾ പിന്നെ ഈ നിയമം ആർക്കാണ് ബാധകം:


അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ 3 രാജ്യങ്ങളിലെ പൗരന്മാരെ സംബന്ധിച്ച നിയമമാണിത്. ഈ 3 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർഥികളായി വരുന്നവർക്ക് മാത്രം ബാധകമാണ് ഈ ബില്ല്. അത്തരം അഭയാർത്ഥികളിൽ ആ മൂന്ന് രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങളിൽ പെടുന്നവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാൻ ഇളവുകൾ അനുവദിക്കുന്നു എന്നത് മാത്രമാണ് ഈ ബില്ല് ചെയ്യുന്നത്.



Background - ഈ നിയമം കൊണ്ട് വാരാനുള്ള സാഹചര്യം:
ബിൽ അവതരിപ്പിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞ അതേ വാക്കുകൾ തന്നെ ഉപയോഗിക്കുകയാണെങ്കിൽ, സ്വാതന്ത്ര്യാനന്തരം ഭാരതത്തെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള മുസ്ലിം ലീഗിന്റെയും ജിന്നയുടേയും തീരുമാനത്തിനു കോൺഗ്രസ് അനുവാദം നൽകിയില്ലായിരുന്നുവെങ്കിൽ ഇന്ന് ഇങ്ങനെയൊരു ബില്ലിന്റെ ആവശ്യം തന്നെ ഉണ്ടാവുമായിരുന്നില്ല.

മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെട്ടതും അതുമായി ബന്ധപ്പെട്ട് പിന്നീട് ഉണ്ടായ കാര്യങ്ങളുമാണു ഈ ബില്ലിന്റെ ആവശ്യകതയിലേക്ക് ഇന്ന് രാജ്യത്തെ എത്തിച്ചത്.

സാതന്ത്ര്യാനന്തരം ഇന്ത്യയുടെയും പാകിസ്താന്റെയും പ്രധാനമന്ത്രിമാർ തമ്മിൽ, നെഹ്രു-ലിയാഖത്ത് കരാർ പ്രകാരം രണ്ട് രാജ്യങ്ങളും അവരവരുടെ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും എന്ന് തീരുമാനമായിരുന്നു. ആ വാക്ക് ഇന്ത്യ മാത്രം പാലിച്ചു - ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ശതമാനം വർദ്ധിച്ചപ്പോൾ, നേരെ മറിച്ച് പക്കിസ്താനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം ഏകദേശം ഇല്ലാതാവുന്ന അവസ്ഥയാണ് ഉണ്ടായത്. 

പാകിസ്ഥാൻ രൂപീകരണ സമയത്ത് അവിടുത്തെ മത ന്യൂനപക്ഷങ്ങളുടെ എണ്ണം ആകെ ജനസംഖ്യയുടെ 16% ആയിരുന്നു എങ്കിൽ ഇപ്പോൾ അത് 1.5% ആണ്. ബംഗ്ളദേശിൽ 23% ആയിരുന്നത് ഇപ്പോൾ 8% ആണ്.
ഇനി മത ന്യൂനപക്ഷങ്ങൾക്ക് 'ജീവിക്കാൻ പറ്റാത്ത' ഇന്ത്യയിലോ 1947 ൽ 9% ആയിരുന്ന മുസ്ലിം ജനസംഖ്യ ഇപ്പോൾ 16% ത്തിൽ എത്തി നിൽക്കുന്നു. 2021 ആകുമ്പോൾ അത് 20% ത്തിന് അടുത്ത് എത്തും.



കഴിഞ്ഞ എതാനും പതിറ്റാണ്ടുകളായി പലപ്പോഴായി ഇന്ത്യൻ പാർലമെന്റ് അങ്ങീകരിച്ചിട്ടുള്ളതാണ് ഈ മൂന്ന് അയൽ രാജ്യങ്ങളിലെ പീഡനമനുഭവിക്കുന്ന ഹിന്ദുക്കൾ അടക്കമുള്ള മൈനോരിറ്റികൾക്ക് പ്രത്യെക പരിഗണന നൽകി ഇന്ത്യൻ പൗരത്വം നൽകണമെന്ന ആവശ്യം. നോർത്ത് ഈസ്റ്റിലെ കോൺഗ്രെസ് മുഖ്യമന്ത്രിമാരും, മന്മൊഹൻ സിങ് സർക്കാരും, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രകാശ് കാരാട്ടടക്കമുള്ള ഇന്ന് ഇതിനെ എതിർക്കുന്ന പലരും ഇത് വേണമെന്ന് പറഞ്ഞ് ഇത് വരെ അധരവ്യായാമം മാത്രം നടത്തിയത് കൊണ്ടാണു ഇന്ന് മോദി സർക്കരിനു ഇത് ചെയ്യേണ്ടി വരുന്നത്. 



ബിജെപി അവരുടെ 2014ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുത്തി ജനങ്ങളോട് വോട്ട് ചോദിച്ച വാഗ്ദാനങ്ങളിലൊന്നായിരുന്നു CAB.

ഇതൊക്കെയാണ് ഈ ബില്ല് വേണ്ടി വന്ന സാഹചര്യം.


ഈ ബില്ലുമായി ബന്ധപ്പെട്ട് പൊതുവെ ഉയർന്ന് വരുന്നാതി കണ്ട ഏതാനും ചോദ്യങ്ങൾക്ക്, അമിത് ഷാ പാർലമെന്റിൽ പറഞ്ഞതടക്കമുള്ള, ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കാം:

Q1: എന്ത് കൊണ്ട് ഈ മൂന്ന് രാജ്യങ്ങളിലെ എല്ലാ അഭയാർത്ഥികൾക്കും തുല്യ പരിഗണന കൊടുക്കുന്നില്ല. എന്ത്കൊണ്ട് പ്രത്യേക പരിഗണന പ്രഖ്യാപിച്ചതിൽ മുസ്ലിമുകൾ മാത്രം ഒഴിവായി?

Ans: ആ മൂന്ന് രാജ്യങ്ങളിൽ മതപരമായ പീഡനം അനുഭവിക്കുന്ന അവിടുത്തെ മത ന്യൂനപക്ഷങ്ങൾക്ക് ആണ് ആനുകൂല്യം കൊടുക്കാൻ തീരുമാനിക്കുന്നത്. സ്വാഭാവികമായും ഇസ്ലാം മതം ദേശീയ മതമായ ആ മൂന്ന് ഇസ്ലാമിക രാജ്യങ്ങളിൽ ഭൂരിപക്ഷമാ മുസ്ലിമുകൾക്ക് ആനുകൂല്യം കിട്ടുന്നില്ല.

Q2: എന്തൊക്കെ പറഞ്ഞാലും ആത്യന്തികമായി മുസ്ലിമുകൾ മാത്രം ഒഴിവാക്കപ്പെടുമ്പോൾ അത് ഇന്ത്യൻ ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന തുല്യത അവകാശം ലംഘിക്കുകയല്ലേ?

Ans: ഇന്ത്യൻ ഭരണഘടന തുല്യത വാഗ്‌ദാനം ചെയ്യുന്നത് ഇന്ത്യൻ പൗരന്മാർക്കാണ്. ഇവിടെ നമ്മൾ പ്രതിപാദിക്കുന്നത് അഫ്ഗാനിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും പൗരന്മാരെ കുറിച്ചാണ്. അത്കൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ തുല്യതയുമായി ബന്ധപ്പെട്ട ഒരു വകുപ്പും ഇവിടെ ലംഘിക്കപെടുന്നില്ല.

Q3: എന്ത് കൊണ്ട് ആ മൂന്ന് രാജ്യങ്ങളിലെ മാത്രം, എന്ത് കൊണ്ട് ശ്രീലങ്കയും, മ്യാന്മാറും ഒന്നുമില്ല? 

Ans: ഇതിന് അമിത് ഷാ ഇന്നലെ പാർലമെന്റിലെ ചർച്ചയിൽ കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ സർക്കാർ മറ്റ് രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ കാലാകാലമായി കൈകൊണ്ടുവരുന്ന സമീപനം അതാത് സമയത്തെ 'ഇഷ്യൂ ബേസ്ഡ്' ആയിട്ടാണ്. ഉദാഹരണത്തിന് ഇന്ത്യ ഇതിന് മുൻപ് ഉഗാണ്ടയിലെ ഇന്ത്യൻ വംശജർക്ക് വംശീയ ഭീഷണി നേരിട്ടപ്പോൾ അവിടുന്ന് മാത്രമുള്ള റെഫ്യൂജീസിനെ സ്വീകരിക്കാൻ നിയമ നിർമ്മാണം നടത്തി - അപ്പോൾ ആരും ചോദിച്ചില്ല എന്ത് ഉഗാണ്ടയിലെ മാത്രമെന്ന്. അത് പോലെ അതാത് സമയത്തെ സാഹചര്യം അനുസരിച്ച് ടിബറ്റിൽ നിന്നും , ശ്രീലങ്കയിൽ നിന്നും ഒക്കെ അഭയാർത്ഥികളെ സ്വീകരിച്ചിട്ടുണ്ട്. അന്നൊന്നും എന്ത് കൊണ്ട് ടിബറ്റും ശ്രീ ലങ്കയും മാത്രം എന്ന് ചോദിക്കേണ്ട കാര്യമില്ലായിരുന്നു. സമാനമാണ് ഇപ്പോഴത്തെ സാഹചര്യവും. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഇസ്ലാമിക രാജ്യങ്ങളിലെ religiously persecution നേരിടുന്ന religious minorities ന് കൊടുക്കാൻ തീരുമാനിച്ചു. ഇപ്പോൾ ശ്രീലങ്കയിലെയും നേപ്പാളിലെയും ന്യൂനപക്ഷങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നു നിർബന്ധമുള്ളർ അതിന് വേണ്ട മറ്റൊരു ബില്ലിന് ശ്രമിക്കുകയാണ് വേണ്ടത്.

Q4: പാകിസ്താനിലും മറ്റും അഹ്മദിയ പോലുള്ള മുസ്ലിമുകളിലെ ന്യൂനപക്ഷങ്ങളും പീഡനം നേരിടുന്നുണ്ടല്ലോ, അവരെ എന്ത് കൊണ്ട് ഉൾപ്പെടുത്തുന്നില്ല?
Ans: അഹമ്മദിയ മാത്രമല്ല, ഷിയാ - സുന്നി പോരാട്ടങ്ങളും നടക്കുന്നുണ്ട്. അതൊക്കെ ഇസ്ലാമിക രാജ്യങ്ങളുടെ ആഭ്യന്തരമായ ഇസ്ലാമിക പ്രശ്നങ്ങൾ ആണ്. അതിൽ നമുക്ക് റോളില്ല സർക്കാരിന് തോന്നിയിട്ടുണ്ടാവും.

Q5: ഇത് ഇന്ന് പ്രശ്നമല്ല എന്ന് ടെക്നിക്കലി വാദിക്കാമെങ്കിലും NRC നടപ്പാക്കുമ്പോൾ ഇത് ഇന്ത്യയിലെ നിലവിലെ മുസ്ലിമുകൾക്കും പ്രശ്നമാവില്ലേ. NRC കൊണ്ട് വരാനുള്ള അടിത്തറയൊരുക്കലല്ലേ ഇപ്പോഴത്തെ CAB?

Ans: ഇത് ഇന്നലെ ഒവൈസി ചോദിച്ച ചോദ്യമാണ്. അമിത് കൊടുത്ത മറുപടിയിതാണ്, NRC കൊണ്ട് വരാൻ അടിത്തറ ഉണ്ടാക്കേണ്ട കാര്യം മോദി സർക്കാരിനില്ല. സർക്കാരിന്റെ തുറന്ന നിലപാടാണ് രാജ്യം മുഴുവൻ NRC കൊണ്ട് വരുമെന്നത്. അതിന് CAB ആയി ബന്ധമില്ല. അതിന്റെ വ്യവസ്ഥകൾ അന്ന് ഇത്പോലെ നമുക്ക് പാർലമെന്റിൽ ചർച്ച ചെയ്യാം.

Q6: NRC വരുമ്പോൾ മുസ്ലിമുകൾ പൗരത്വം തെളിയിക്കേണ്ടി വരില്ലേ. അപ്പോൾ ഈ CAB ലെ വ്യവസ്ഥകൾ അവർക്ക് തിരിച്ചടിയാവില്ലേ?

Ans: NRC വരുമ്പോൾ മുസ്ലിമുകൾ മാത്രമല്ല എല്ലാ ഇന്ത്യക്കാരും പൗരത്വം തെളിയിക്കേണ്ടിവരും. അതിന് NRC യിലെ വ്യവസ്ഥകൾ ആയിരിക്കും മാനദന്ധം, CAB ലെ ആയിരിക്കില്ല. CABലേത് ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്ന സന്ദർഭത്തിൽ മാത്രമായിരിക്കും ബാധകം.

Q7: പാക് ഒക്കുപൈഡ് - POK- കശ്മീരിലെ ആളുകളുടെ പൗരത്വത്തെ കുറിച്ചോ? 

Ans: പാക് ഒക്കുപൈഡ് കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയിലെ പൗരന്മാർ ആണ് അവർ. ഇന്ത്യയിലെ നിലവിലുള്ള പൗരന്മാരെകുറിച്ചുള്ളതല്ല ഈ ബില്ല് എന്ന് വ്യകത്മാക്കിയതാണല്ലോ.

Q8 : അഫ്ഗാൻ - പാക് - ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഒരു മുസ്ലിമിനും അപ്പോൾ ഇനിയൊരിക്കലും ഇന്ത്യൻ പൗരത്വത്തിന് അപ്ലൈ ചെയ്യാൻ പറ്റില്ല എന്ന് വരില്ലേ?

Ans: ഇല്ല. മറ്റേത് വിദേശ പൗരന്മാർക്കും ഇന്ത്യൻ പൗരത്വത്തിന് അപ്ലൈ ചെയ്യാൻ പറ്റുന്ന പോലെ ഈ മൂന്ന് രാജ്യങ്ങളിലെയും മുസ്ലിമുകൾ അടക്കമുള്ള എല്ലാവർക്കും ഇനിയും സാധിക്കും. അതായത് ഇന്ത്യയിൽ മിനിമം 11 വർഷം താമസിച്ചിട്ടുണ്ടാവണം, അതിൽ തന്നെ ലാസ്റ്റ് 12 മാസം തുടർച്ചയായി താമസിച്ചിട്ടുണ്ടാവണം തുടങ്ങിയ വ്യവസ്ഥകൾ പാലിച്ച് ലീഗൽ മാർഗ്ഗത്തിലൂടെ അവർക്ക് ഇനിയും അപ്ലൈ ചെയ്യാം. 

Q9 : പാക്കിസ്ഥാന്‍, ബംഗ്ലദേശും എന്ന ഗ്രൂപ്പിങ്ങിൽ അഫ്ഗാനിസ്ഥാന്‍ എങ്ങിനെ വരും. എന്താണതിന്റെ ലോജിക്?

Ans: അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നില്ല എന്ന തെറ്റിദ്ധാരണയിൽ നിന്നുള്ള ചോദ്യമാണത്.

Q10 : ഇന്ത്യയിലെ മുസ്ലിമുകൾക്ക് ഈ നിയമ പ്രകാരം സിറ്റിസൺ ഷിപ്പ് നഷ്ടപ്പെടാൻ എന്തെങ്കിലും സാധ്യതയുണ്ടോ?

Ans: ഇല്ല. അമിത് ഷായുടെ തന്നെ വാക്കുകൾ കടമെടുത്താൽ, ”ഈ ബില്ല് സിറ്റിസൺ ഷിപ്പ് നൽകാനുള്ള ബില്ലാണ്, ആരുടെയും സിറ്റിസൺ ഷിപ്പ് കളയാനുള്ള ബില്ലല്ല“.