സർക്കാർ നിർമ്മിത ദുരന്തം എന്ന് വിദഗ്ദരെല്ലാവരും വിശേഷിപ്പിച്ച 2018ലെ മഹാപ്രളയത്തിൽ നിന്ന് മലയാളി കരകയറുന്നതിന് മുൻപ് 2019ലും പ്രളയം ആവർത്തിച്ചിരിക്കുന്നു. '18ലെ പ്രളയത്തിന് പ്രഖ്യാപിച്ച താത്കാലിക ആശ്വാസമായ പതിനായിരം രൂപ പോലും കിട്ടാത്തവർ ഇപ്പോഴുമുണ്ട്. നവകേരള നിർമ്മാണം എവിടെ എത്തി എന്ന് ആർക്കും ഒരു പിടിയുമില്ല. പണം പിരിക്കുന്നതിലുള്ള സർക്കാരിന്റെ ഉത്സാഹം മറ്റൊന്നിലും കണ്ടില്ല. സുമനസ്സുകളും, സന്നദ്ധസംഘടനകളും, കേന്ദ്ര സർക്കാരും കൊടുത്ത പണം ചിലവഴിക്കാതെ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടിരിക്കുകയാണെന്ന് പറഞ്ഞത് സംസ്ഥാന ധനമന്ത്രി തന്നെയാണ്. പ്രളയം എങ്ങിനെ നേരിടാം എന്ന് പഠിക്കാനായി കുടുംബവും കുഞ്ഞു കുട്ടി പരാധീനങ്ങളുമായി ലക്ഷങ്ങൾ മുടക്കി നെതർലാൻഡിൽ പോയി വന്ന മുഖ്യൻ അവിടുന്ന് എന്ത് പഠിച്ചു, ഇത്തവണത്തെ പ്രളയസമയത്ത് ആ അറിവ് എവിടെയാണ്,എങ്ങിനെയാണ് ഉപയോഗപ്പെട്ടതെന്ന് ആർക്കുമറിയില്ല.
ഇങ്ങനെ രണ്ടാമത്തെ പ്രളയത്തിന് മുന്നിലും സർക്കാർ ഇടറി നിന്നപ്പോൾ, കളക്ടർമാരടക്കമുള്ള സർക്കാരിന്റെ സംവിധാനങ്ങൾ, "കഴിഞ്ഞ തവണത്തെപ്പോലെ ആരും ഒന്നും തരുന്നില്ലേ" എന്ന് നിലവിളിച്ചുകൊണ്ട് പകച്ച് നിന്നപ്പോൾ, ഇത്തവണയും പൊതുജനം തന്നെ പരസ്പരം സഹായിക്കാനിറങ്ങി. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ മലയാളി അവന്റെ സഹജീവികളെ കൈ പിടിച്ച് കരക്ക് എത്തിക്കാൻ കൈ മെയ് മറന്ന് കർമ്മനിരതരായി.
മൽസ്യത്തൊഴിലാളികളും, യുവജനസംഘടനകളും, സാംസ്കാരികസംഘടനകളും അങ്ങനെ എല്ലാവിധത്തിലുമുള്ള വിവിധ കൂട്ടായ്മകളിലൂടെ കേരളം ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരിക്കുമ്പോഴാണ് മലയാളികളെ മുഴുവൻ നാണം കെടുത്തിയ പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി രംഗപ്രവേശം ചെയ്യുന്നത്.
സർക്കാർ സംവിധാനങ്ങൾ ചെയ്യേണ്ട പണിയാണ് ഏതൊക്കെയൊ മനുഷ്യർ അവരുടെ മനസിന്റെ നന്മകൊണ്ട് മാത്രം സ്വയം കണ്ടറിഞ്ഞ് ചെയ്യുന്നതെന്ന് കണ്ട് അവരെ അനുമോദിക്കേണ്ട മുഖ്യമന്ത്രി പക്ഷെ വെറുമൊരു ലോക്കൽ സെക്രെട്ടറിയുടെ നിലവാരത്തിലേക്കിറങ്ങി വന്ന് പറഞ്ഞത് “ചില പ്രത്യേക ചിഹ്നങ്ങൾ ധരിച്ചവരാരും രക്ഷാപ്രവർത്തനത്തിനു വരേണ്ട!“ എന്നായിരുന്നു.
എത്ര നീചമാണെന്ന് നൊക്കൂ ആ നിലാപട്,
എത്ര തരം താണതാണെന്ന് നൊക്കൂ ആ ചിന്താഗതി.
മുഖ്യമന്ത്രി എന്ന നിലക്ക് തനിക്ക് സംരക്ഷിക്കാൻ ബാധ്യതയുള്ള ജനങ്ങളെ ആരെങ്കിലും രക്ഷിക്കുന്നുണ്ടല്ലൊ എന്ന് വിചാരിക്കുന്നതിനു പകരം അതിലും സങ്കുചിത രാഷ്ട്രീയം കാണാനാണു അയാൾ അവിടെ താല്പര്യപ്പെട്ടത്.
കാക്കി ട്രൗസറും ഓറഞ്ച് കളർ ടി-ഷർട്ടുമണിഞ്ഞ് മുട്ടോളം ചെളിയിലും, നെഞ്ചോളം വെള്ളത്തിലും നടന്ന്കൊണ്ട്, മണ്ണിൽ പുതഞ്ഞ് പൊയ, ഒഴുക്കിൽ പെട്ട് പൊയ മനുഷ്യരെ രക്ഷിക്കാൻ, രാപ്പകലില്ലാതെ ദുരന്ത മുഖത്ത് നിറഞ്ഞ് നിന്ന ഒരു കൂട്ടം സന്നദ്ധപ്രവർത്തകരായിരുന്നു മുഖ്യമന്ത്രിയുടെ കണ്ണിലെ കരട്. കാരണം സേവാഭാരതി എന്ന സംഘടനയുടെ പ്രവർത്തകരായിരുന്നു അവർ. പിണറായി വിജയൻ പ്രതിനിധാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പർട്ടിയുടെ രാഷ്ട്രീയ വൈരികളായ ആർ.എസ്.എസിന്റെ സേവാ വിഭാഗമാണു സേവാഭാരതി. അവരെ ഉന്നം വെച്ചായിരുന്നു ആ ദുർഗന്ധം വമിക്കുന്ന പ്രസ്താവന.
ചാനലുകളായ ചാനലുകളിലൂടെ മുഴുവൻ ജനം കണ്ടുകൊണ്ടിരുന്ന രക്ഷാപ്രവർത്തനം നടക്കുന്നിടത്തെ വിഷ്വലുകളിൽ മുഴുവൻ ആ കാക്കി ട്രൗസരുകാർ നിറഞ്ഞ് നിൽക്കുകയായിരുന്നു. വെറുമൊരു കമ്മ്യൂണിസ്റ്റ്കാരന്റെ മനസുമായി മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന പിണറായി വിജയനു അത് സഹിക്കാവുന്നതിന്റെ അപ്പുറമായിരുന്നു.
ഹരിയാനയിൽ ജുനൈദ് എന്ന ചെറുപ്പക്കാരൻ ട്രെയിൻ യാത്രക്കിടയിലെ സീറ്റ് തർക്കത്തിന്റെ ഭാഗമായുണ്ടായ അടിപിടിയിൽ മരണപ്പെട്ടപ്പോൾ, അതിൽ ‘ബീഫിന്റെ മണ‘മുണ്ടെന്ന വ്യാജവാർത്തകളിൽ ആവേശം പൂണ്ട് ഹരിയാന വരെ പോയി അയാളുടെ കുടുംബത്തിനു പത്ത് ലക്ഷം രൂപ സാമ്പത്തിക സാഹായം നൽകി വന്ന മുഖ്യമന്ത്രിയാണു നമ്മുടേത്.
പക്ഷെ ലിനു എന്ന ചെറുപ്പക്കാരൻ നമ്മുടെ സ്വന്തം കേരളത്തിൽ ഇത്തവണത്തെ പ്രളയത്തിലെ രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ടപ്പൊൾ, ഈ നിമിഷം വരെ ആ ചെറുപ്പക്കാരന്റെ കുടുംബത്തെ ഒന്ന് ഫോണിൽ വിളിക്കാൻ പൊലും കേരളത്തിന്റെ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ഒരു രൂപ പൊലും സമ്പത്തിക സഹായം നൽകിയില്ല. ഫെസ്ബുക്കിൽ ദിവസം മൂന്ന് പോസ്റ്റ് വച്ചിടുന്ന മുഖ്യമന്ത്രി പക്ഷെ ലിനുവിന്റെ പരമോന്നതമായ ത്യാഗത്തെ കുറിച്ച് ഒരു വരിയെഴുതിയില്ല.
നൗഷാദ് എന്ന കച്ചവടക്കാരൻ അദ്ദേഹം വിൽക്കാൻ വച്ചിരുന്ന സ്റ്റോക്ക് മുഴുവൻ ദുരിതാശ്വാസത്തിനു നൽകിയ വാർത്ത വന്നപ്പോൾ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച മുഖ്യമന്ത്രിയാണ്, നൗഷദിനെ അഭിനന്ദിച്ച് ഫെസ്ബുക്കിൽ കുറിപ്പെഴുതിയ മുഖ്യമന്ത്രിയാണു സഹജീവികൾക്ക് വേണ്ടി, സ്വന്തം നാടിനുവേണ്ടി സ്വന്തം ജീവൻ തന്നെ സമർപ്പിച്ച ലിനുവിനെ ഇത്ര നികൃഷ്ടമായി അവഗണിച്ചത്. കാരണം എന്തെന്നറിയേണ്ടെ? അതെ, ലിനു സേവാഭരതിയുടെ സന്നദ്ധപ്രവർത്തകനായിരുന്നു. രാഷ്ട്രീയ തിമിരം ബാധിച്ച്, മുഖ്യമന്ത്രി എന്ന പദവിക്ക് തന്നെ അപമാനമായി മാറിയ പിണറായി വിജയന്റെ കണ്ണിൽ ഒരു ചാക്ക് തുണിക്ക് ഒരു ജീവനേക്കാൾ വിലയുണ്ടാവുന്നത് അങ്ങനെയാണ്.
പക്ഷെ കേരളം എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, കേരളത്തിലെ ജനത എല്ലാവരും പിണറായി വിജയനെപ്പൊലെ സങ്കുചിത മനസ്കരുമല്ല എന്ന് പിണറായിക്കും കൂട്ടർക്കും പെട്ടെന്ന് തന്നെ മനസിലായി. കേരളം മുഴുവൻ ലിനുവിനെ നെഞ്ചേറ്റുന്ന കാഴ്ചയാണു പിന്നെ കണ്ടത്. സോഷ്യൽ മീഡിയ മുഴുവൻ ലിനുവിനുള്ള ആദരാജ്ഞലികൾ കൊണ്ട് നിറഞ്ഞു, പത്രങ്ങളും ചാനാലുകളും ലിനുവിന്റെ ജീവത്യാഗത്തെക്കുറിച്ചുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞു. സിനിമ നടൻ ജയസൂര്യ ലിനുവിന്റെ കുടുംബത്തിനു 5 ലക്ഷം രൂപ കൊടുത്തു. മലയാളത്തിന്റെ മഹാനടൻ മൊഹൻലാൽ തന്റെ ബ്ലൊഗിലെ ഒരു പേജ് ലിനുവിന്റെ സ്മരണക്കായി മാറ്റി വച്ചു. മോഹൻലാലിന്റെ തന്നെ വിശ്വശാന്തി ട്രസ്റ്റ് ലിനുവിന്റെ കുടുംബത്തിനു വീട് വച്ച് കൊടുക്കും എന്ന് പ്രഖ്യാപിച്ചു.
തങ്ങളുടെ മുഖ്യമന്ത്രി ചെയ്ത ചെറ്റത്തരത്തിനു കേരള ജനത പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.
രണ്ട് പ്രളയത്തിലും, രക്ഷാപ്രവർത്തത്തിലും പുനരധിവാസരംഗത്തും നിറഞ്ഞ് നിന്ന്, മലയാളികളുടെ മനസ് കീഴടക്കിയ സേവാഭാരതിക്കുള്ള അംഗീകാരം കൂടിയായിരുന്നു അത്. കഴിഞ്ഞ പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിനിടയിൽ പത്ത് ലിനുമാരെയാണു സേവാഭാരതിക്ക് നഷ്ട്ടപ്പെട്ടത്.
പക്ഷെ ലിനു എന്ന ചെറുപ്പക്കാരൻ നമ്മുടെ സ്വന്തം കേരളത്തിൽ ഇത്തവണത്തെ പ്രളയത്തിലെ രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ടപ്പൊൾ, ഈ നിമിഷം വരെ ആ ചെറുപ്പക്കാരന്റെ കുടുംബത്തെ ഒന്ന് ഫോണിൽ വിളിക്കാൻ പൊലും കേരളത്തിന്റെ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ഒരു രൂപ പൊലും സമ്പത്തിക സഹായം നൽകിയില്ല. ഫെസ്ബുക്കിൽ ദിവസം മൂന്ന് പോസ്റ്റ് വച്ചിടുന്ന മുഖ്യമന്ത്രി പക്ഷെ ലിനുവിന്റെ പരമോന്നതമായ ത്യാഗത്തെ കുറിച്ച് ഒരു വരിയെഴുതിയില്ല.
നൗഷാദ് എന്ന കച്ചവടക്കാരൻ അദ്ദേഹം വിൽക്കാൻ വച്ചിരുന്ന സ്റ്റോക്ക് മുഴുവൻ ദുരിതാശ്വാസത്തിനു നൽകിയ വാർത്ത വന്നപ്പോൾ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച മുഖ്യമന്ത്രിയാണ്, നൗഷദിനെ അഭിനന്ദിച്ച് ഫെസ്ബുക്കിൽ കുറിപ്പെഴുതിയ മുഖ്യമന്ത്രിയാണു സഹജീവികൾക്ക് വേണ്ടി, സ്വന്തം നാടിനുവേണ്ടി സ്വന്തം ജീവൻ തന്നെ സമർപ്പിച്ച ലിനുവിനെ ഇത്ര നികൃഷ്ടമായി അവഗണിച്ചത്. കാരണം എന്തെന്നറിയേണ്ടെ? അതെ, ലിനു സേവാഭരതിയുടെ സന്നദ്ധപ്രവർത്തകനായിരുന്നു. രാഷ്ട്രീയ തിമിരം ബാധിച്ച്, മുഖ്യമന്ത്രി എന്ന പദവിക്ക് തന്നെ അപമാനമായി മാറിയ പിണറായി വിജയന്റെ കണ്ണിൽ ഒരു ചാക്ക് തുണിക്ക് ഒരു ജീവനേക്കാൾ വിലയുണ്ടാവുന്നത് അങ്ങനെയാണ്.
പക്ഷെ കേരളം എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, കേരളത്തിലെ ജനത എല്ലാവരും പിണറായി വിജയനെപ്പൊലെ സങ്കുചിത മനസ്കരുമല്ല എന്ന് പിണറായിക്കും കൂട്ടർക്കും പെട്ടെന്ന് തന്നെ മനസിലായി. കേരളം മുഴുവൻ ലിനുവിനെ നെഞ്ചേറ്റുന്ന കാഴ്ചയാണു പിന്നെ കണ്ടത്. സോഷ്യൽ മീഡിയ മുഴുവൻ ലിനുവിനുള്ള ആദരാജ്ഞലികൾ കൊണ്ട് നിറഞ്ഞു, പത്രങ്ങളും ചാനാലുകളും ലിനുവിന്റെ ജീവത്യാഗത്തെക്കുറിച്ചുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞു. സിനിമ നടൻ ജയസൂര്യ ലിനുവിന്റെ കുടുംബത്തിനു 5 ലക്ഷം രൂപ കൊടുത്തു. മലയാളത്തിന്റെ മഹാനടൻ മൊഹൻലാൽ തന്റെ ബ്ലൊഗിലെ ഒരു പേജ് ലിനുവിന്റെ സ്മരണക്കായി മാറ്റി വച്ചു. മോഹൻലാലിന്റെ തന്നെ വിശ്വശാന്തി ട്രസ്റ്റ് ലിനുവിന്റെ കുടുംബത്തിനു വീട് വച്ച് കൊടുക്കും എന്ന് പ്രഖ്യാപിച്ചു.
തങ്ങളുടെ മുഖ്യമന്ത്രി ചെയ്ത ചെറ്റത്തരത്തിനു കേരള ജനത പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.
രണ്ട് പ്രളയത്തിലും, രക്ഷാപ്രവർത്തത്തിലും പുനരധിവാസരംഗത്തും നിറഞ്ഞ് നിന്ന്, മലയാളികളുടെ മനസ് കീഴടക്കിയ സേവാഭാരതിക്കുള്ള അംഗീകാരം കൂടിയായിരുന്നു അത്. കഴിഞ്ഞ പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിനിടയിൽ പത്ത് ലിനുമാരെയാണു സേവാഭാരതിക്ക് നഷ്ട്ടപ്പെട്ടത്.
‘മാനവ സേവ, മാധവ സേവ‘ എന്ന മന്ത്രവുമായി സേവാഭാരതി കേരളത്തിന്റെ മനസ് കീഴടക്കുമ്പോൾ, ഇതുപോലുള്ള നീചമായ നിലപാടുകളും, അംബാസഡർ നിയമനവും, ലെയ്സൻ ഒഫീസർ നിയമനവും അയാൾക്ക് പ്രസിദ്ധീകരണങ്ങൾ വാങ്ങാനുള്ള ഫണ്ടും ഒക്കെയായി കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ധൂർത്തുകളുമായി പിണറായിയും, സർക്കാരും, പാർട്ടിയും ജനങ്ങളെ മാക്സിമം വെറുപ്പിച്ച് മുന്നോട്ട് പോകുന്നു. രണ്ട് കൂട്ടരും അവരവർ ശീലിച്ചത് പാലിച്ച് പ്രയാണം തുടരുന്നു.
Tailpiece: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കരുതെന്ന് പ്രചാരണം നടക്കുന്നുണ്ടെന്ന് ഒരു ശ്രുതിയുണ്ടായിരുന്നു, പക്ഷെ നമ്മുടെ മുഖ്യമന്ത്രിയല്ലാതെ മറ്റാരും അങ്ങനെ പറയുന്നത് ജനം കേട്ടിട്ടില്ല. അദ്ദെഹം മാത്രമെ സഹായിക്കാൻ വന്ന ആരെയെങ്കിലും വിലക്കിയിട്ടുള്ളൂ. ചില(ചിഹ്നങ്ങൾ ധരിച്ചവ)ർ സഹായത്തിനു വരേണ്ട എന്ന് പറഞ്ഞത് അയാൾ മാത്രമാണു.
Tailpiece: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കരുതെന്ന് പ്രചാരണം നടക്കുന്നുണ്ടെന്ന് ഒരു ശ്രുതിയുണ്ടായിരുന്നു, പക്ഷെ നമ്മുടെ മുഖ്യമന്ത്രിയല്ലാതെ മറ്റാരും അങ്ങനെ പറയുന്നത് ജനം കേട്ടിട്ടില്ല. അദ്ദെഹം മാത്രമെ സഹായിക്കാൻ വന്ന ആരെയെങ്കിലും വിലക്കിയിട്ടുള്ളൂ. ചില(ചിഹ്നങ്ങൾ ധരിച്ചവ)ർ സഹായത്തിനു വരേണ്ട എന്ന് പറഞ്ഞത് അയാൾ മാത്രമാണു.





