Thursday, August 27, 2015

ഒരു കോണ്സ്പിറസി തിയറി: നെഹ്റു കുടുംബത്തിലെയും കോൺഗ്രസ് കുടുംബത്തിലെയും അസ്വാഭാവിക മരണങ്ങൾ.

ഇപ്പോൾ പാർലമെന്റിൽ ലളിത് മോദി വിഷയത്തിലുള്ള ചർച്ചകൾ നടക്കുകയാണല്ലോ. ഈ ചർച്ചകൾക്കിടയിൽ ബിജെപി നേതാവ് ദുഷ്യന്ത് സിംഗ് സോണിയ ഗാന്ധിയുടെ സഹോദരിയെ 'ബ്ലാക്ക്‌മണി'യുമായി ബന്ധപ്പെടുത്തി ഒരു പരാമർശം നടത്തുകയുണ്ടായി. ആകാശം ഇടിഞ്ഞു വീണാലെന്നപോലെയുള്ള ബഹളങ്ങൾ ആണ് പാർലമെന്റിൽ പിന്നെ കണ്ടത്. പതിവില്ലാത്തവിധം സോണിയ ഗാന്ധിയായിരുന്നു അതിന് നേതൃത്വം കൊടുത്തത്. 

കഴിഞ്ഞ കുറച്ചു നാളുകളായി സോണിയ ഗാന്ധിയുടെ ഇത് വരെ കാണാത്ത, സൗമ്യമല്ലാത്ത പുതിയ ഒരു മുഖമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. സോണിയ കുടുംബത്തിന് നേരെ, അത് ഇന്ത്യിലെയായാലും ഇറ്റലിയിലെയായാലും, ആരോപണങ്ങൾ വരുമ്പോഴാണ് ഈ ഭാവപ്പകർച്ചയുണ്ടാവുന്നത്. ഈ സാഹചര്യത്തിൽ അവരുമായി ബന്ധപ്പെട്ട് ഇൻറർനെറ്റിൽ കറങ്ങി നടക്കുന്ന ചില ഗൂഢാലോചനാ വാദങ്ങൾ ഓർത്ത് പോവുകയാണ്.


Disclaimer: പലയിടത്തായി ചിതറിക്കിടക്കുന്ന ഒരു കോണ്സ്പിറസിതിയറിയെ ഒന്ന് ഏകോപിപ്പിക്കുക എന്നത് മാത്രമാണ് ഈ പോസ്റ്റിന്റെഉദ്ദേശം. യാഥാർഥ്യങ്ങൾ ആണെന്ന് യാതൊരു അവകാശവാദവുമില്ല. ആയിരിക്കാം അല്ലാതിരിക്കാം. അങ്ങനെയെന്നെങ്കിലും തെളിയിക്കപ്പെടുന്ന വരെ ഇത് വെറും ഗൂഢാലോചനാ വാദം മാത്രം.

ഒരു കല്യാണവും 'അതിനു ശേഷം' നടന്ന മൂന്നു മരണങ്ങളും(?):

* രാജീവ് ഗാന്ധി - സോണിയ വിവാഹം - 1968

ഇന്ത്യൻ പ്രധാനമന്ത്രിയുടെ പുത്രനായ രാജിവ് ഗാന്ധി ലണ്ടനിലെ കേംബ്രിഡ്ജിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയം. അവിടത്തെ ഒരു റെസ്റ്റൊറന്റിൽ വെയിറ്റ്ർ (waitress)  ആയി ജോലി നോക്കുകയായിരുന്ന Edvige Antonia Albina Màino എന്ന 18കാരിയായ ഒരു ഇറ്റലിക്കാരി പെൺകുട്ടിയെ പരിചയപ്പെടുന്നു. അവർ തമ്മിൽ പ്രണയത്തിലാവുന്നു, വിവാഹം ചെയ്യുന്നു. ആ പെൺകുട്ടി പിന്നീട് പേര് മാറ്റി സോണിയ ഗാന്ധിയാവുന്നു.

കോൺഗ്രസിന്റെ 2004ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, കോൺഗ്രസ്‌കാർ സോണിയ ഗാന്ധിക്ക് വേണ്ടി പ്രധാനമന്ത്രിക്കസേര തയ്യാറാക്കി കാത്തു നിന്ന ആ ദിവസങ്ങൾ. അന്ന് ലണ്ടനിലെ 'ടൈംസ്‌ മാഗസിൻ' റിപ്പോർട്ട്‌ ചെയ്തത് പ്രകാരം ഒബ്രസാനൊ എന്ന ഒരു ഇറ്റാലിയൻ ഗ്രാമത്തിൽ ജനിച്ച സോണിയ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ലണ്ടനിലെ കാംബ്രിഡ്ജിൽ ഏതോ ചെറിയ ഭാഷ കോളേജിൽ ചേരുന്നു. അച്ഛൻ അച്ഛൻ ഇറ്റലിയിൽ മുസോളിനിയുടെ ഫാസിസ്റ്റ് പാർട്ടി അംഗമായിരിന്നു. തുടർന്ന് അദ്ദേഹം ജയിലിലും ആയിരുന്നതിനാൽ മകൾ മൈനോ (അതായത് സോണിയ) കാംബ്രിഡ്ജിൽ ഒരു ഗ്രീക്ക് റസ്റ്റൊറന്റിൽ വെയ്ട്രസിന്റെ പണിയും, ബേബിസിറ്ററുടെ പണിയും എടുത്ത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാട്പെടുന്ന സമയം. അവിടെ വരാറുള്ള 'സുന്ദരമായ കണ്ണുകൾ ഉള്ള ഒരു അണ്ടർഗ്രാജുവേറ്റ് സ്റ്റുഡന്റ്' ആയിരുന്ന രാജീവ് ഗാന്ധിയുമായി പ്രണയത്തിലാവുന്നു. മൂന്ന് വർഷങ്ങൾക്കു ശേഷം വിവാഹം നടക്കുന്നു.

ഇത് 'From waitress to world leader'  എന്ന തലക്കെട്ടിൽ rediff.com ലും വാർത്തയായിരുന്നു.

1. സഞ്ജയ് ഗാന്ധിയുടെ വിമാനാപകട മരണം-1980 
ഇന്ദിര ഗാന്ധിക്ക് ശേഷം അധികാരം കൈമാറിക്കിട്ടെണ്ടിയിരുന്ന മകൻ സഞ്ജയ് ഗാന്ധി വിമാന ദുരന്തത്തിൽ കൊല്ലപ്പെടുന്നു, ഇന്ദിര ഗാന്ധിയുടെ മരണത്തിനു 4 വര്ഷം മുൻപ്. ഇന്ദിര ഗാന്ധിക്ക് ശേഷം അധികാരത്തിലെത്തുമെന്നു പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു സജീവമായി രാഷ്ട്രീയത്തിൽ പ്രവര്ത്തിച്ചിരുന്ന സഞ്ജയ് ഗാന്ധി. സഹോദരൻ രാജീവ് ഗാന്ധിരാഷ്ട്രീയത്തിൽ തീരെ താല്പര്യമില്ലാത്ത, അതിന്റെ എഴയലത്ത് പോലും വരാൻ ആഗ്രഹമില്ലതിരുന്ന ഒരു പ്രൊഫെഷണൽ പൈലറ്റ്‌ ആയിരുന്നു.
2. ഇന്ദിര ഗാന്ധി വധം -1984
നെഹ്രുവിനെക്കാൾ കരുത്തയായ, ഇന്ത്യ എന്നാൽ ഇന്ദിര എന്ന രീതിയിൽ വളർന്ന ഇന്ദിരാഗാന്ധിയുടെ കൊലപാതകം.
വെടികൊണ്ട് വീണ ഇന്ദിര ഗാന്ധിയെ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനു പ്രത്യേക പ്രോടോകോൾ തന്നെയുള്ള, ഏറ്റവും അടുത്തുള്ള AIIMS കൊണ്ട് പോകുന്നതിന് പകരം എതിർ ദിശയിൽ ഉള്ള രാം മനോഹർ ലോഹ്യ ആശുപത്രിയിൽ കൊണ്ട് പോകണമെന്ന് സോണിയ ഗാന്ധി നിർബന്ധം പിടിച്ചെന്നും പിന്നീട് അവിടെയെത്തിയത്തിനു ശേഷം തീരുമാനം മാറ്റി വീണ്ടും AIIMS കൊണ്ട് പോകാൻ നിർദ്ദേശിച്ചു എന്നും അത് വിലപ്പെട്ട ഒരുപാട് സമയം നഷ്ടപ്പെടുന്നതിനു കാരണമായെന്നും അത് ഇന്ദിര ഗാന്ധിയെ രക്ഷപ്പെടുത്താനുള്ള ഏറ്റവും ചെറിയ സാധ്യത പോലും ഇല്ലാതാക്കി എന്നും ഉള്ള ഒരു  ഒരു കഥ ഇന്റർനെറ്റിൽ സെർച്ച്ചെയ്താൽ കിട്ടും.
3. രാജീവ് ഗാന്ധി വധം-1991
ഇന്ദിര ഗാന്ധിയുടെ മരണ ശേഷം, സഹോദരന്റെ അഭാവത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ നിർബന്ധിതനായ രാജിവ് ഗാന്ധി,  ഇന്ദിരാഗാന്ധിയുടെ മരണം സൃഷ്ട്ടിച്ച സഹതാപ തരംഗത്തിൽ കൂറ്റൻ വിജയത്തോടെ പ്രാധാനമന്ത്രിയാവുന്നു. സോണിയയുടെ ഇറ്റലിയിലെ കുടുംബ സുഹൃത്തായ ഒട്ടോവിയോ കൊത്രോച്ചി എന്ന ബിസിനസ്സ്കാരൻ ഇടനിലക്കാരനായ ബോഫോര്സ് അഴിമതിയിൽ പ്രതിച്ഛായ തകർന്ന രാജീവ് ഗാന്ധി, തുടർന്ന് നടന്ന 1989ലെ പൊതു തിരഞ്ഞെടുപ്പിൽ 404 സീറ്റിൽ നിന്നും 197 സീറ്റിലേക്ക് എന്ന നിലയിൽ ദയനീയ പരാജയം നേരിടുന്നു. പിന്നീട് വി.പി സിംഗിന്റെയും ചന്ദ്രശേഖറിന്റെയും നേതൃത്വത്തിലുണ്ടായിരുന്ന അല്പായുസുക്കളായ സർക്കാരുകൾക്ക് ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽവച്ച് തമിഴ് തീവ്രവാദി സംഘടനയായ എൽ.ടി.ടി.ഇ നടത്തിയ ചാവേർ ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെടുന്നു.
ഇറ്റലിയിലെ സോണിയ കുടുംബത്തിന് ഒട്ടോവിയോ കൊത്രോച്ചി മുഖേന എൽ.ടി.ടി.ഇ.യുമായി ഉണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന കള്ളപ്പണത്തിന്റെയും ആയുധ ഇടപാടിന്റെയും പിന്നാമ്പുറം ആണ് എൽ.ടി.ടി.ഇയുടെ കൈ കൊണ്ട് സോണിയയുടെ ഭർത്താവ് കൊല്ലപെടുന്ന ഈ സീനിലെ കോണ്സ്പിറസി ആംഗിൾ.
പിന്നെക്കണ്ടതെല്ലാം സമകാലിക രാഷ്ട്രീയം. വളരെക്കാലം ഇന്ത്യൻ പൌരത്വം പോലും എടുക്കാതിരുന്ന സോണിയ ഗാന്ധി ഒരു സുപ്രഭാതത്തിൽ സീതാറാം കേസരി എന്ന കൊണ്ഗ്രെസ്സ് പ്രസിഡന്റിനെ 1998 ഒരു പട്ടാള അട്ടിമറി പോലെ തികച്ചും ജനാതിപത്യവിരുദ്ധമായി പുറത്താക്കി സ്വയം പ്രസിഡന്റ്റ് ആകുന്നു, കോൺഗ്രസ്‌ പാർടിയുടെ ചരിത്രത്തിൽ, ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രസിഡന്റാവുന്ന വ്യക്തി എന്ന
റെക്കോർഡിലേക്കുള്ള പ്രയാണത്തിന്റെ അത്ര മാന്യമായ രീതിയിൽ അല്ലാതിരുന്ന ഒരു തുടക്കം!                  
പിന്നീട് 2004ൽ പ്രധാനമന്ത്രി സ്ഥാനം ത്യജിക്കുന്ന പൊറാട്ട് നാടകത്തിലൂടെ സോണിയ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ യാതൊരു അകൌണ്ടബിലിറ്റിയും ഇല്ലാത്ത സർവാധികാരങ്ങളും കൈക്കുംമ്പിളിലുള്ള ഒരു പരമാധികാര കേന്ദ്രമാകുന്ന കാഴ്ചയാണ് പിന്നെ ഇന്ത്യക്കാർ കണ്ടത്.

അതിനിടയിൽ 2009 എല്ലാ ഗൂഡാലോചന കഥകളുടെയും കേന്ദ്ര കഥാപാത്രമായിരുന്ന ഒട്ടോവിയോ കൊത്രോച്ചിയെ അദ്ധേഹത്തിന്റെ പേരിലുണ്ടായിരുന്ന സകല ക്രിമിനൽ ചാർജുകളും ഒഴിവാക്കി സോണിയ ഗാന്ധിയുടെ റിമോട്ട് കണ്ട്രോൾ നിയന്ത്രണത്തിലുള്ള UPA സർക്കാർ കുറ്റവിമുക്തനാക്കുന്നു.               

കൊണ്ഗ്രെസ്സിലെ ദുരൂഹമായ വിമാന ദുരന്ത മരണങ്ങൾ:

ഇന്റർനെറ്റിൽ പാറി നടക്കുന്ന  കഥകളിലെ അടുത്ത ഭാഗം കൌതുകകരവും ദുരൂഹവും ആയ മറ്റ് കോൺഗ്രസ്‌ അതികായരുടെ മരണങ്ങൾ ആണ്. അതിൽ തന്നെ ഭൂരിഭാഗവും വിമാന അപകടങ്ങൾ ആയിരുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി.
വിമാനപകട മരണങ്ങളുടെ (?) പരമ്പര സഞ്ജയ് ഗാന്ധിയിൽ തുടങ്ങുക മാത്രമാണ്!
അങ്ങനെ ദുരൂഹമായ വിമാന ദുരന്തങ്ങളിൽ പൊലിഞ്ഞു പോയ ചില പ്രമുഖ കോണ്ഗ്രസ്കാരായ ഹതഭാഗ്യരുടെ ലിസ്റ്റ് ഇങ്ങനെ പോകുന്നു:
  • പാർലമെന്റിലെ കോൺഗ്രസിന്റെ ഡെപ്യുടി ലീഡർ ആയിരുന്ന മധ്യപ്രദേശിൽ നിന്നുള്ള രാജ കുടുംബാംഗം, കരുത്തനായ  കോൺഗ്രസ്നേതാവ് മാധവ റാവു സിന്ധ്യ 2001 ഉത്തർപ്രദേശിലെ ഒരു പ്ലെയിൻ ക്രാഷിൽ മരണപ്പെടുന്നു.
  • അതെ കാലയളവിൽ രണ്ട് ഹൈ പ്രൊഫൈൽ മരണങ്ങൾ കൂടി കൊണ്ഗ്രെസ്സിൽ നടന്നു.  2000ലെ ..സി.സി സമ്മേളനത്തില് കോണ്ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് സോണിയാഗാന്ധിക്കെതിരെ മത്സരിക്കാന് ധൈര്യപ്പെട്ട ഒരേ ഒരാളായിരുന്ന ജിതേന്ദ്രപ്രസാദും, ഒരു കാറപകടത്തിൽ പൊലിഞ്ഞു പോയ, കോണ്ഗ്രസിൽ ഒരു താരോദയം പോലെ കുതിച്ചുയര്ന്ന രാജേഷ് പൈലറ്റും ആയിരുന്നു അവർ.
  • സോണിയയുടെ വിദ്യാഭ്യാസയോഗ്യത യഥാര്ത്ഥത്തില് അവര്ക്കില്ല എന്ന പരാതി ലോകസഭാ സ്പീക്കറെന്ന നിലക്ക് ലഭിച്ചു അതിനെക്കുറിച്ച് അന്വേഷിച്ചിരുന്ന തെലുഗ് ദേശം പാർടിക്കാരനായിരുന്ന ബാലയോഗിയുടെ ദുർമരണവും ഒരു ഹെലികോപ്ടർ അപകടത്തിലായിരുന്നു, 2002ൽ ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിൽ വച്ച്.        
  • ദക്ഷിണേന്ത്യയിൽ ഉയർന്നു വന്ന കരുത്തനായ പ്രാദേശിക നേതാവ് ആന്ധ്ര മുഖ്യ മന്ത്രി YS രാജശേ റെഡിയുടെയും വിധിയും  മറിച്ചായിരുന്നില്ല. 2009 കുർണൂലിൽ തകർന്നു വീണ മറ്റൊരു ഹെലികോപ്ടർ ആയിരുന്നു അദ്ധേഹത്തിന്റെ ജീവൻ കവർന്നത്.

സോണിയ ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട്‌ വാദ്രയുടെ കുടുംബം മുഴുവൻ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ദുരൂഹമായാണ് മരണപ്പെട്ടിട്ടുള്ളത്. സഹോദരന്റേത് ആത്മഹത്യയായിരുന്നെങ്കിൽ സഹോദരി മരിച്ചത് ഒരു കാർ അപകടത്തിൽ. അദ്ധേഹത്തിന്റെ അച്ഛൻ രാജേന്ദ്ര വാദ്രയെ ഡൽഹിയിലെ യുസുഫ് സരായിലുള്ള ഗസ്റ്റ് ഹൌസിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2009ൽ ആണ്. പോസ്റ്റ്‌മോര്ടം സംബന്ധിച്ചും വിവാദങ്ങൾ ഉണ്ട്. ഗൂഗിൾ ചെയ്തു നോക്കിയാൽ കാണാവുന്നതാണ്.          
അങ്ങനെ അങ്ങനെ സോണിയ കുടുംബം എന്ന അഭിനവ പുത്തൂരം വീട്ടിലെ കഥകൾ പാടിയിട്ടും പാടിയിട്ടും തീരുന്നില്ല ന്യൂ ജെൻ ഇന്റർനെറ്റ്പാണന്മാർക്ക്.
 ഗൂഗിൾ ചെയ്യുന്നവര്ക്ക് ദൃഷ്ട്ടാന്തമുണ്ട് എന്നാണ്  പ്രമാണംഎല്ലാം കോണ്സ്പിരസി തിയറികൾ ആണ്. സത്യമാവണമെന്നില്ല. പക്ഷെ ഒരു പുക കുറച്ചു കാലമായി ഇവിടെയൊക്കെ ഉണ്ട്. അപ്പോൾ പുറകിൽ തീ കാണുമോ...ആവോ.
ടെയിൽ പീസ്‌: ഗാന്ധി കുടുംബത്തിന്റെ ആജന്മ ശത്രുവായ സുബ്രമണ്യംസ്വാമിയുടെ പുതിയ ടാർഗെറ്റ് സോണിയ ഗാന്ധിയാണ്. നാഷണൽ ഹെരാൾട്കേസ് ഒരു തുടക്കം മാത്രം. അവരെ തന്റെ ട്വീറ്റുകളിൽ അദ്ദേഹം വിശേഷിപ്പിക്കാറുള്ളത് 'വിഷ കന്യ' എന്നാണ്. നഖക്ഷതങ്ങളിലൂടെ പോലും ശത്രുവിന് മരണം സമ്മാനിക്കാൻ കഴിവുള്ള പുരാണ കഥാപാത്രങ്ങൾ ആണ് വിഷകന്യകൾവിശദമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നിയമയുദ്ധങ്ങൾക്കിറങ്ങാറുള്ള സ്വാമി അങ്ങനെ പറയുമ്പോഴാണ് മേല്പറഞ്ഞവ വെറും ഗൂഡാലോചന സിദ്ധാന്തങ്ങൾ മാത്രമാണോ എന്ന സംശയം ജനിക്കുന്നത്.        

Friday, August 21, 2015

അയോധ്യയിലെ ബാബറി മസ്ജിദും അബുദാബിയിലെ അമ്പലവും!

അബുദാബിയിലെ അമ്പല നിർമ്മാണ പ്രഖ്യാപനവും, അയോധ്യ-ബാബറി മസ്ജിദ് പ്രശ്നത്തെ അതുമായി താരതമ്യപ്പെടുത്തിയും, അതിനു മറുപടി പറഞ്ഞും ഉള്ള കഴിഞ്ഞ ദിവസങ്ങളിലെ നെടുനീളൻ ഫേസ്ബുക്ക് ചർച്ചകൾ പിന്തുടർന്നപ്പോൾ ശ്രദ്ധയിൽപെട്ട ഒരു കാര്യം എല്ലാവരുമായും പങ്കു വച്ചാൽ കൊള്ളാമെന്നു തോന്നി.

ബാബറിമസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഹൃദയത്തിലേറ്റ ആ മുറിവ് ഒരു വിധം മുസ്ലിം സഹോദരന്മാർക്കെല്ലാം ഇന്നും വേദന വിട്ടുമാറാത്ത ഒന്നാണ് എന്ന് നമ്മെ വിഷമത്തോടെ ഓർമപ്പെടുത്തുന്നതായി ഈ സംഭവ വികാസങ്ങൾ. തങ്ങളുടെ പോസ്റ്റുകളിലും കമന്റുകളിലും ഇതിൽ സംഘപരിവാറിനോടുള്ള അരിശം മുഴുവം തീർക്കുമ്പോഴും, അതിനു അങ്ങേയറ്റം മോശം ഭാഷ ഉപയോഗി ച്ചവർ അടക്കം അവരെല്ലാം പറഞ്ഞു കൊണ്ടിരുന്ന ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 

അതായത് സംഘപരിവാറിന്റെ ഈ ചെയ്തിയിൽ പൊതു ഹിന്ദു സമൂഹത്തെ അവർ കുറ്റപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല ഇന്ത്യയിൽ നൂറ്റാണ്ടുകൾക്കു മുൻപ് അവരുടെ മസ്ജിദുകളും പള്ളികളും നിർമിക്കാൻ ഭൂമിയും സൌകര്യങ്ങളും ചെയ്തു കൊടുത്തത് ഈ നാട്ടിലെ ഹിന്ദു സമൂഹം ആണെന്ന് അഭിമാനത്തോടുകൂടി പറയുകയും ചെയ്യുന്നു. ഇവിടുത്തെ ഹിന്ദു ജനതയുടെ വിശാല മതേതര സ്വഭാവ വൈശിഷ്ട്യം ഇല്ലായിരുന്നെകിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അടക്കം ഉള്ള മതന്യുനപക്ഷങ്ങളുടെ അവസ്ഥ ഇങ്ങനെയൊന്നും ആയിരിക്കില്ല എന്നും പറയാൻ അവർ മടിക്കുന്നില്ല.

ഇവിടെ കാണേണ്ട കൗതുകരമായ ഒരു പൊരുത്തക്കെടാണ് ഈ പോസ്റ്റിന്റെ വിഷയം.

ഒരു വർഗീയതക്കും ഇടകൊടുക്കാതെ നല്ലതിനെ നല്ലതെന്ന് പറയാനുള്ള ആത്മാർഥത കാണിക്കുന്ന ഒരു കൂട്ടം ആളുകൾ. പതിനായിരക്കണക്കിണോ അല്ലെങ്കിൽ ലക്ഷക്കണക്കിണോ എണ്ണം വരുന്ന അവരുടെ ആരാധനാലയങ്ങൾ ഒരു പോറല് പോലും ഏല്ക്കാതെ കാലങ്ങളായി നിലനില്ക്കുന്ന സാഹചര്യത്തിൽ അതിൽ ഒരു ആരാധനാലയം തകർക്കപ്പെട്ടതിനെ തീർത്താൽ തീരാത്ത ദുഖമായി ഇന്നും കൊണ്ട്നടക്കുന്നവർ. എന്ത് കൊണ്ടായിരിക്കും ഇതേ മനോദുഃഖം അതിനെക്കാളും എത്രയോ അധികം കാലങ്ങളായി കൊണ്ട് നടക്കുന്ന,  അവരുടെ പൂർവികരോട് നന്മ കാണിച്ച, ഒരു വലിയ ജനവിഭാഗത്തിന്റെ വേദന അവർക്ക് മനസിലാകാതെ പോയത്.

അതിൽ അവരെ ഒരു തരിമ്പു പോലും കുറ്റം പറയാൻ പറ്റില്ല എന്നതാണ് ഇവിടുത്തെ കൗതുകം. അയോധ്യ-ബാബറി മസ്ജിദ്  വിഷയം സംഘപരിവാർ-ബിജെപി രാഷ്ട്രീയവുമായി മാത്രം ബന്ധപ്പെട്ടു ഉയര്ന്നു വന്ന എന്തോ ഒരു പുതിയ കാര്യം ആണെന്ന അടിയുറച്ച ബോധ്യം അവർക്കുണ്ട്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുക എന്നുള്ളത് പൊതു ഹിന്ദു സമൂഹത്തിനു പ്രത്യേകിച്ച് ഒരു വൈകാരിക വിഷയം അല്ല എന്നവർ കലർപ്പില്ലാതെ വിശ്വസിക്കുന്നു. കാരണം നമ്മൾ പഠിച്ച ചരിത്ര പാഠപുസ്തകങ്ങൾ അങ്ങനെയാണ് കാര്യങ്ങളെ  നമുക്ക് കാണിച്ചു തന്നത് അല്ലെങ്കിൽ ചില കാര്യങ്ങൾ ബോധപൂർവ്വം മറച്ചു വച്ചത്.




തങ്ങൾ ബാബറി മസ്ജിദ് വിഷയത്തിൽ ഏതാനും പതിറ്റാണ്ടുകളായി മാത്രം അനുഭവിക്കുന്ന അതെ മനോവ്യഥ അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം തകർക്കപെട്ടത്തിൽ ഇവിടുത്തെ അവരുടെ സഹോദരന്മാർ നൂറ്റാണ്ടുകളായി അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും, ഈ അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം അത്തരത്തിൽ തകർക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ ഒന്ന് മാത്രമാണെന്നും അവർക്ക് വിശ്വസനീയമായ രീതിയിൽ പറഞ്ഞു കൊടുക്കാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ആ ക്ഷേത്രം പുനർ നിർമിക്കാൻ ഒരു ഹിന്ദു പോലും വേണ്ടി വരില്ലായിരുന്നു എന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു.

പക്ഷെ നിർഭാഗ്യവശാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തെ അരനൂറ്റാണ്ടോളം നയിച്ച, ഇടതു പക്ഷത്തെക്കാൾ വലിയ സോഷ്യലിസ്റ്റ്‌ ആയ നെഹ്രുവിന്റെ  ഇന്ത്യ, ചരിത്രത്തിലെ ഇത്തരം കറുത്ത അധ്യായങ്ങളെ മറച്ചു വച്ചും കപട-മതേതരത്വത്തിന്റെ വെള്ളപൂശിയും പാഠപുസ്തകങ്ങളിലൂടെ പുതുതലമുറകളുടെ ക്ലാസ് മുറികളിൽ എത്തിച്ചപ്പോൾ സംഭവിച്ചത് രാജ്യത്തിന്റെ യഥാർത്ഥ ചരിത്ര അറിയാതെ പഠിച്ചിറങ്ങുന്ന തലമുറകളെ സൃഷ്ടിക്കുകയായിരുന്നു. അജ്ഞതയെക്കാൾ അപകടകരം ആണ് അൽപ-ജ്ഞാനം എന്നതിലെക്കാണ് അത് രാജ്യത്തെ കൊണ്ടെത്തിച്ചത്.  

ഇന്റർനെറ്റും ഗൂഗിളും വിക്കിപീടിയയും ഒന്നുമില്ലാത്ത ആ കാലത്ത് സർക്കാർ കൊടുത്ത പാഠപുസ്തകം മാത്രം പഠിച്ചു വളർന്ന സ്വതന്ത്ര്യാനന്തര ഇന്ത്യയിലെ പുതു തലമുറകൾ ഇന്ത്യയെ ആക്രമിച്ചു കൊള്ളയടിച്ച മഹ്മുദ് ഗസ്നിയും മുഹമ്മദ്‌ ഗോറിയും പോലുള്ള വൈദേശിക ആക്രമണകാരികളേയും  അവർ ചെയ്ത ക്ഷേത്ര ധ്വംസനങ്ങളും  കൊള്ളയും കൂട്ടക്കൊലകളും അറിഞ്ഞില്ല.
സെൻട്രൽ ഏഷ്യയിൽ നിന്നും ഇന്ത്യയെ ആക്രമിക്കാൻ വന്ന ചെങ്കിസ്ഖാന്റെ വംശ പരമ്പരയിൽപെട്ട ബാബർ എന്ന അക്രമിയെ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകൻ മാത്രമായി പരിചയപ്പെടുത്തി, അവരുടെ പാഠ പുസ്തകങ്ങൾ.

അവരുടെയെല്ലാം കേരള പതിപ്പായ ടിപ്പു സുൽത്താൻ ബ്രിട്ടിഷുകരോട് പോരാടിയ വീരപുത്രൻ മാത്രം ആയി മാറി. അയാൾ സൌത്ത് ഇന്ത്യയിലും കേരളത്തിൽ പ്രത്യേകിച്ചും നടത്തിയ ‘ടിപ്പുവിന്റെ പടയോട്ടം’ എന്ന പേരിൽ (കു)പ്രസിദ്ധി നേടിയ വർഗീയമായ അക്രമ പരമ്പരകളും ക്ഷേത്രം തകർക്കലുകളും ചരിത്ര പുസ്തകങ്ങളിൽ നിന്ന് മാഞ്ഞു പോവുകയാണുണ്ടായത്.  




ഇനി ഇതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ കാണുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലും എന്ന പോലെ ഇന്ത്യയിലും അധികാരത്തിലിരുന്നവർ വിവിധ ഉദ്ധെശ ലക്ഷ്യങ്ങളോടെ ഒളിച്ചു വച്ച പല ചരിത്ര വസ്തുതകളും ഇന്റർനെറ്റ്കൊണ്ടുവന്ന വിവര വിസ്ഫോടനത്തിൽ ആവശ്യക്കാര്ക്ക് മുന്നിലേക്ക്വരുന്നതായരിന്നു. ഇങ്ങനെ കൂടുതൽ ആളുകളിലേക്ക്‌ എത്തിപ്പെട്ട മധ്യ/മധ്യ-പൂർവേഷ്യൻ രാജ്യങ്ങളിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യ നേരിട്ട ഇസ്ലാമിക ആക്രമണത്തിനെക്കുറിച്ചുള്ള അറിവുകളെ പക്ഷെ സംഘപരിവാറിന്റെ ശാഖയിൽ പഠിപ്പിച്ച കാര്യങ്ങൾ ആണെന്ന് പറഞ്ഞു അവഗണിക്കുന്ന സാഹചര്യം ആണ് ഇന്ത്യയിൽ ഉയർന്നു വന്നത്.

ഒരു പുതിയ സാഹചര്യം ആണ് അയോധ്യ-ബാബറി മസ്ജിദ് വിഷയത്തെ ഇത്ര ചൂടുള്ളതാക്കി നിലനിർത്തുന്നത്. തങ്ങളുടെ നാടിനെ പുറത്തു നിന്ന് വന്നു ആക്രമിച്ച ഒരു വ്യക്തിയുടെ പേരിൽ അയാൾ പൊളിച്ചു കളഞ്ഞ ഒരു ക്ഷേത്രത്തിനു മുകളിൽ പണിതിരുന്ന ഒരു നിർമിതിയായിരുന്നു ബാബറി മസ്ജിദ് എന്ന് കാര്യകാരണ സഹിതം ഇവിടുത്തെ മുസ്ലിം സമുദായത്തെ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ തീരാവുന്ന ഒരു പ്രശ്നമേ ഉള്ളു ഇത്.  മുൻപ് രാജീവ്ഗാന്ധിയും ചന്ദ്രശേഖറും പ്രധാനമന്ത്രിമാർ ആയിരുന്നപ്പോൾ ലക്ഷ്യത്തിനു വളരെ അടുത്തെതിയതായിരുന്നു. ഒരു പക്ഷെ ദുബായിലെ പ്രസംഗത്തിൽ മോഡി പറഞ്ഞത് പോലെ അദ്ധേഹത്തെകൊണ്ടു ചെയ്തു തീര്ക്കാൻ പൂർവികർ ബാക്കി വച്ച ഒരുപാട് നല്ല കാര്യങ്ങളിൽ ഒന്നായിരിക്കും അയോധ്യ പ്രശ്നവും എന്ന് നമുക്ക് പ്രത്യാശിക്കാംബംഗ്ലാദേശ് അതിര്ത്തി പ്രശ്നത്തിലും നാഗ-കലാപകാരികളുടെ കാര്യത്തിലും അദ്ധേഹത്തിന്റെ സർക്കാർ കൈകൊണ്ട നടപടികൾ അത്തരം ഒരു സാധ്യതയിലെക്കുള്ള ചൂണ്ടുപലക ആണെന്ന് വിശ്വസിക്കാം.

താല്പര്യമുള്ളവർക്ക് ഇന്റർനെറ്റിലോ ലൈബ്രറികളിലോ അന്വേഷിച്ചു സ്വയം ബോധ്യപ്പെടനായി വിഷയവുമായി ബന്ധപെട്ട ഒന്ന് രണ്ടു ചരിത്ര സൂചികകൾ പറയാം.

  • അവിഭക്ത ഇന്ത്യ നേരിട്ട ആദ്യത്തെ ഇസ്ലാമിക അധിനിവേശം എന്ന് പറയാവുന്ന AD 700 കളിലെ, ഇറാഖിൽ നിന്ന് വന്ന മുഹമ്മദ്ബിൻ കാസിം സിന്ധ് മേഖലകളിൽ നടത്തിയ  ആക്രമണം.
  • അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മഹ്മുദ് ഗസ്നിയാണ് അടുത്തത്. വർഷത്തിൽ ഒരിക്കൽ ഇന്ത്യ ആക്രമിച്ചു കൊള്ളയടിക്കാമെന്ന് ബാഗ്ദാദിലെ ഖലീഫക്ക്വാക്ക് കൊടുത്ത ഗസ്നി AD 1000 മുതൽ 30 വർഷത്തിനുള്ളിൽ 17 പ്രാവശ്യമാണ് കൊള്ളയടിക്കാൻ(ക്ഷേത്രങ്ങൾ) ഇന്ത്യയെ ആക്രമിച്ചത്. മധുരയിലെ ശ്രീ കൃഷ്ണ ക്ഷേത്രവും സ്വാതന്ത്ര്യാനന്തരം ഇന്ത്യ പുതിക്കിപ്പണിത ഗുജറാത്തിലെ സോമനാഥ് ക്ഷേത്രവും ഒക്കെ ഗസ്നിയുടെ വാളിനിരയായി നിലംപതിച്ച ക്ഷേത്രങ്ങളിൽ ചിലത് മാത്രം.
  • AD 1170 കളിൽ അടുത്ത ഭീകരത അഴിച്ചു വിട്ട ആക്രമണകാരി ആയിരുന്നു മുഹമ്മദ്ഗോറി. ആയുധം ഇല്ലാത്ത, പരിക്ക് പറ്റിയ ശത്രിവിനെ കൊല്ലുകയില്ല എന്ന ധാർമികത കാണിച്ച് ഗോറിയെ കൊല്ലാതെ വിടുക എന്ന വലിയ അബദ്ധം ചെയ്ത പ്രിത്വിരാജ് ചൗഹാന്റെ കഥ നമ്മൾ കേട്ടിടുണ്ട്.
  • 500 വര്ഷത്തോളം നീണ്ടു നിന്ന ഇസ്ലാമിക അധിനിവേശത്തിനു ശേഷം ഗോറിയുടെ അടിമകളിൽ പ്രമുഖൻ ആയിരുന്ന കുതുബ് ദിൻ ഐബക് സ്ഥാപിച്ച ഡല്ഹി സുൽത്താൻ ഭരണം.
  • 300 ഓളം വർഷത്തെ ദൽഹി സുൽത്താൻ ഭരണത്തെ തകർത്തെറിഞ്ഞു അധികാരം പിടിച്ചെടുത്തു മുഗൾ സാമ്രാജ്യം സ്ഥാപിച്ച ചെങ്കിസ് ഖാന്റെ വംശ പരമ്പരയിൽ പെട്ട ഉസ്ബെക്കിസ്ഥാനിൽ നിന്ന് വന്ന മറ്റൊരു ആക്രമണകാരി ബാബർ.



ഇതെല്ലാം സംഘപരിവാറിന്റെ കെട്ടുകഥകൾ ആണെന്ന് വിശ്വസിക്കുന്നവരോട് ആനുകാലികമായ രണ്ടു ഉദാഹരണങ്ങൾ പറയാം.

ഒന്ന്: ഇന്ത്യ 'പ്രിഥ്വി-മിസ്സൈൽ' പരീക്ഷിച്ചപ്പോൾ അതിനു മറുപടിയെന്നോണം തൊട്ടടുത്ത ദിവസങ്ങളിൽ പാകിസ്താൻ 'ഗോറി-മിസ്സൈൽ' പരീക്ഷിച്ച കാര്യം ഒർമിപ്പിക്കാം. വൈദേശിക ഇസ്ലാമിക അധിനിവേശ ത്തിനെതിരെ പോരാടി പല വിജയങ്ങൾ നേടിയ രജപുത്ര രാജക്കന്മാരിലെ ഏറ്റവും പ്രമുഖനായിരുന്നു പ്രിത്വിരാജ് ചൌഹാൻ എന്നും,  അദ്ധേഹത്തിന്റെ പ്രധാന എതിരാളിയായിരുന്നു ഒരിക്കൽ അദ്ദേഹം യുദ്ധത്തിൽ തോപിച്ചിട്ടും കൊല്ലാതെ വിട്ട മുഹമദ് ഗോറി എന്നും നമ്മൾ ഇന്ത്യക്കാരേക്കാൾ നന്നായി പാകിസ്ഥാന് അറിയാമായിരുന്നത് കൊണ്ടാണ് അവർ അവരുടെ മിസ്സൈലിനു 'ഗോറി' എന്ന പേര് നല്കിയത്. ഇന്ത്യ പക്ഷെ പ്രിത്വിരാജ് ചൌഹാനെ മനസ്സിൽ കണ്ടല്ല നമ്മുടെ മിസ്സൈല്നു പേരിട്ടത് എന്നതാണ് അതിലെ ഏറ്റവും വലിയ തമാശ. അഗ്നി-പ്രിത്വി-ജൽ-വായു-ആകാശ് അങ്ങനെയുള്ള പഞ്ചഭൂതങ്ങളുടെ പേരാണ് നമ്മൾ ഉദ്ധെശിച്ചിരുന്നത്.

രണ്ടു: കേരളത്തിൽ വളരെ അടുത്ത കാലം വരെ, ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു പ്രചുര പ്രചാരത്തിലുള്ള നായക്കിടുന്ന ഒരു പേരാണ്ടിപ്പു’ എന്നത്. എന്ത് കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. ടിപ്പു സുൽത്താൻ എന്ന അക്രമിയോടുള്ള അനാദരവിന്റെ ചിഹ്നമായി നമ്മുടെ നാട്ടുകാർ കണ്ടിരുന്ന ഒരു കാര്യം ആയിരുന്നു സ്വന്തം വളർത്തു പട്ടിക്ക് ടിപ്പു എന്ന പേരിടുന്നത്. ലോക ചരിത്രത്തിലെ പൊതുവായ ഒരു സംഗതിയായിരുന്നു തങ്ങൾക്കു വെറുപ്പുള്ളവരുടെ പേര് തങ്ങളുടെ നായക്കിടുക എന്നത്. ബ്രിട്ടീഷ്സ്വാധീനം കാണാവുന്ന കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന അത്തരം മറ്റൊരു പേരാണ് കൈസർ എന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടന്റെ ശത്രുവായിരുന്ന ഒരു ജർമൻ ഭരണാതികാരിയായിരുന്നു കൈസർ.  

ചരിത്രത്തിലെ തെറ്റുകൾ ഒളിച്ചു വക്കുകയല്ല, അവയെക്കുറിച്ച് പഠിച്ചു അത് ആവർത്തിക്കാതിരിക്കാൻ പുതു തലമുറയെ സജ്ജമാക്കുക എന്നതായിരിക്കണം യഥാർത്ഥ ചരിത്ര പഠനം.