Wednesday, March 25, 2015

പൊതു അവധി-അനുകരണീയമായ ഒരു (സിംഗപ്പൂര്‍) മാതൃക:

#LeeKuanYew
മഹാന്മാരായ നേതാക്കളുടെ മരണത്തിലും ജനന-മരണ വാർഷികങ്ങളിലും പൊതു അവധി എന്ന പരിപാടി ഒഴിവാക്കപെടെണ്ട ഒരു കാര്യം തന്നെ ആണെന്നാണ് തോന്നുന്നത്. ഇപ്പോഴിത് പറയാൻ ഒരു കാരണമുണ്ട്.

സിംഗപ്പൂരിന്റെ രാഷ്ട്ര ശില്പി എന്ന് വിളിക്കപ്പെടുന്ന, അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവും മുന്‍പ്രധാനമന്ത്രിയുമായിരുന്ന ലീ ക്വാന്‍ യൂ രണ്ട് ദിവസം മുൻപ് ,March 25, 2015 ന്, അന്തരിച്ചു. അവിടെയിപ്പോൾ ദുഃഖാചരണം നടന്നു കൊണ്ടിരിക്കുകയാണ്. പക്ഷെ ഇതിൻറെ പേരിൽ ഒരു ദിവസത്തെ പൊതു അവധി പോലും രാജ്യത്ത്പ്രഖ്യാപിച്ചിട്ടില്ല - ഗവർന്മെന്റ് സ്ഥാപനങ്ങൾക്ക് പോലും.
മരണത്തിനു മുൻപ് അദ്ദേഹം അങ്ങനെ ആവശ്യപ്പെട്ടിരുന്നുവത്രേ.

സകല ചോട്ടാ നേതാക്കന്മാരുടെയും സകല സാമുധായിക നേതാക്കന്മാരുടെയും ജനന-മരണ വാർഷികങ്ങളിൽ പൊതു അവധി നേടിയെടുക്കുന്നത് എറ്റവും വലിയ നേട്ടമായിക്കരുതുന്ന നമ്മുടെ രാജ്യത്തിത് ചിന്തിക്കാൻ പറ്റുമോ

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 18 വർഷം കഴിഞ്ഞ് 1965ൽ മലെഷ്യൻ ഫെഡെറെഷനിൽ നിന്ന് പുറത്ത് വരുമ്പോൾ കുടിക്കാനുള്ള വെള്ളം പോലും സ്വന്തമായി ഇല്ലാതിരുന്ന സിംഗപ്പൂർ എന്ന കൊച്ച് ദ്വീപ് രാഷ്ട്രം ഇന്ന് ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളിൽ ഒന്നായത് വെറുതെ അല്ല. രാജ്യത്തെ അതിന്റെ ശൈശവ ദശയിൽ നയിക്കാൻ നിയോഗം ലഭിക്കുന്നവരുടെ കയ്യിൽ ആണു ആ രാജ്യത്തിന്റെ ഭാവി ഏത് രീതിയിൽ ഉരുത്തിരിയണമെന്നത് ഇരിക്കുന്നത്. താൻ മരിക്കുമ്പോൾ അവധി നൽകി ഒരു പ്രവർത്തി ദിവസം പോലും നഷ്ടപ്പെടുത്തരുതെന്ന് ചിന്തിച്ച നേതാവ് കെട്ടിപ്പടുത്ത സിംഗപ്പൂരും, താൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ തനിക്ക് സ്വയം ഭാരത രത്ന പ്രഖാപിച്ച നേതാവ് കൈപിടിച്ച് നടത്തിയ ഇന്ത്യയും തമ്മിൽ വികസനത്തിന്റെ കാര്യത്തിലെ അന്തരം വിളിച്ചോതുന്നത് മറ്റൊന്നല്ല. 
മഹാന്മാരുടെ സ്മരണയും ആദരവുമാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ രാജ്യത്തിന്‌ വിലപ്പെട്ട ഒരു ‘പ്രൊഡക്ടിവ്‘ ദിവസം നഷ്ടപ്പെടുത്തി അവധി കൊടുക്കുന്നതല്ല അതിനു ശരിയായ മാർഗം.

ഒരു വിദ്യാർഥിയോ തൊഴിലാളിയോ ചുളുവിനു കിട്ടുന്ന അവധിയുടെ പേരിൽ സിനിമക്ക് പോകുന്നതും, ‘രണ്ടെണ്ണം അടിച്ചു‘ വീട്ടിൽ ചുരുണ്ട് കൂടി കിടക്കുന്നതും എന്തായാലും ആ മഹാനോടുള്ള ആദരവു പ്രകടിപ്പിക്കൽ ആവില്ല.

അതിനു പകരം അതൊരു ‘വർക്കിംഗ്‌ ഡേ‘ തന്നെ ആയി നിലനിർത്തി ആദരവ് പ്രകടിപ്പിക്കാൻ മറ്റു മാർഗങ്ങൾ എന്തെങ്കിലും കൊണ്ട് വരികയാണു വേണ്ടത്.
സേവന ദിനം, ആ നേതാവിനെ കുറിച്ച് ഉപന്ന്യാസ മത്സരം, പ്രസംഗ മത്സരം (അങ്ങനെയെങ്കിലും അദ്ദേഹത്തെ കുറിച്ച് ഒരു പത്താളെങ്കിലും പഠിക്കാൻ ശ്രമിക്കും) അങ്ങനെ എന്തെങ്കിലും ഒക്കെ.

അല്ലെങ്കിൽ കഴിഞ്ഞ മാസം NSS ന്റെ സുകുമാരൻ നായർ ഗവര്മെന്റിനെ വിരട്ടി മന്നത്ത് പദ്മനാഭന്റെ ജന്മദിനം പൊതു അവധി ആക്കിയ പോലെ എല്ലാവരും അവരവരുടെ നേതാക്കന്മാരുടെ പേരിൽ പൊതു അവധി വേണമെന്ന് വാശി പിടിക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കുക. ഇപ്പൊൾ തന്നെ കേരളത്തിന്റെ പൊതു അവധി 20 or  20+ ആണെന്ന് തോന്നുന്നു സിന്ഗപ്പൂരിന്റേതു 12 ഉം.

മറ്റു കാര്യങ്ങളിലൊന്നും ഒരു സിറ്റി സ്റ്റേറ്റ് മാത്രമായ സിംഗപ്പൂരിനെ ഇന്ത്യ പോലെ ബൃഹത്തായ ഒരു രാജ്യവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെങ്കിലും ഈ പറഞ്ഞത് ഒന്ന് ആലോചിക്കാവുന്നതാണ്.

Tuesday, March 24, 2015

ഒരു ചർച്ച് അറ്റാക്ക് കൂടി തെളിയുമ്പോൾ…

വലിയ കോളിളക്കം സൃഷ്ടിച്ച മുംബൈ ചർച്ച് ആക്രമണ കേസിലെ ഇന്നത്തെ അറസ്റ്റോടെ സംഘപരിവാർ ആണ് ആക്രമണങ്ങൾക്ക് പിന്നിലെന്നു ക്രിസ്ത്യൻ സഭകൾ പ്രകടിപ്പിച്ചിരുന്ന സംശയം അസ്ഥാനത്താണെന്ന് തെളിഞ്ഞിരിക്കുന്നു. തൊട്ടടുത്തുള്ള ക്ലബ്കാർ ആണ് പ്രതികൾ, പള്ളി ഇവർക്കെതിരെ പോലീസിൽ പരതിപ്പെട്ടിരുന്നതിന്റെ പ്രതികാരം ആണ് കാരണം.

മോദി അധികാരത്തിൽ വന്നതിന് ശേഷം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ സംഘപരിവാർ ആക്രമണം എന്ന തിരക്കഥക്ക് ബലം കൊടുക്കാൻ ഉപയോഗിച്ച മറ്റൊരു കേസായിരുന്നു ബംഗാളിൽ കന്യാസ്ത്രീ ബലാത്സംഗത്തിനിരയായത്.
അതിലെ പ്രതികൾ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായിരുന്നു. എല്ലാത്തിലും വർഗീയത കാണുന്ന ഇപ്പോഴത്തെ ഒരു രീതി വച്ച് കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഇല്ലീഗൽ ഇമ്മിഗ്രന്റ് മുസ്ലിങ്ങൾ ആയിരുന്നു പ്രതികൾ. സഭ ആഗ്രഹിച്ച പോലെ ഹിന്ദു വർഗീയവാദികൾ ആയിരുന്നില്ല എന്നർത്ഥം.    




സമാനമായ വിവാദം ഉയർന്ന മാംഗ്ലൂർ പള്ളി ആക്രമണ കേസിലെ പ്രതി ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട പള്ളിയിലെ തന്നെ ജീവനക്കരനായിരുന്നു.

മോദി സർക്കാരിന്റെ  കീഴിൽ കൃസ്ത്യൻ ന്യുനപക്ഷ സമൂഹം സുരക്ഷിതമല്ല എന്ന് വരുത്തിത്തീർക്കാൻ ആരൊക്കെയോ ചേർന്ന് നടത്തിയ ഈ നാടകം   ആർ.എസ്.എസിനും ഐ.എസിനും ഒരേ നയമാണ് എന്ന് മാർ പൌവ്വത്തിൽ പറയുന്നിടം വരെ എത്തിയിരുന്നു.



ഇതെല്ലാം പച്ചക്കള്ളമായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്ന ഈ സന്ദർഭത്തിലെങ്കിലും നാട്ടിൽ നടക്കുന്ന ക്രിമിനൽ കേസുകൾക്കെല്ലാം വർഗീയ പരിവേഷം കൊടുക്കാൻ സഭ അമിതാവേശം കാണിക്കരുത്. ജനങ്ങൾക്കിടയിൽ കൂടുതൽ വർഗീയ ധ്രുവീകരണത്തിന് അത് ഉപകരിക്കൂ.  

Thursday, March 19, 2015

ആർ.എസ്.എസിനും ഐ.എസിനും ഒരേ നയം: മാർ പൌവ്വത്തിൽ.

ആർ.എസ്.എസിനും ഐ.എസ് ഭീകരർക്കും  ഒരേ നയമാണെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തില്‍. ഐഎസ് ഭീകരര്‍ കഴുത്ത് മുറിച്ച് വംശഹത്യ നടത്തിയെങ്കില്‍ ഭരണത്തിന്റെ തണലില്‍ ആര്എ സ്എസും സംഘപരിവാറും ആരാധാനാലയങ്ങള്‍ തകര്ക്കു കയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്ത് വംശഹത്യ നടത്തുകയാണത്രെ.

പവ്വത്തിൽ പിതാവിനോട് എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ ചില കാര്യങ്ങൾ പറഞ്ഞോട്ടെ:

അതെ അച്ചോ, ആർ.എസ്.എസ് ഐ.എസ്നു തുല്യം ആയതു കൊണ്ടാണല്ലോ
പത്ര സമ്മേളനം നടത്തി ഇതുപോലത്തെ തന്തയില്ലയ്ക വിളിച്ചു പറഞ്ഞു നാട്ടുകാരെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിച്ചിട്ടും സുരക്ഷിതമായി അരമനയിൽ പോയി കിടന്നുറങ്ങാൻ പറ്റുന്നത്.

മതം മാറ്റിക്കൽ ജമ്നാവകാശവും കുലതൊഴിലുമായി കൊണ്ടുനടക്കുന്ന നിങ്ങൾ തന്നെ ഘർ വാപസിക്കെതിരെ ഇപ്പോഴും കുരച്ചു കൊണ്ടിരിക്കുന്നതും ആർ.എസ്.എസ് ഐ.എസ്നു തുല്യം ആയതു കൊണ്ടാണല്ലോ.

കസ്തൂരി രംഗൻ റിപ്പോര്ട്ട് നടപ്പാക്കിയാൽ കേരളം മറ്റൊരു കശ്മീർ ആക്കും എന്ന് പച്ചക്ക് വര്ഗീയത പുലമ്പി വെല്ലുവിളിച്ചിട്ടും ഒരു കേടും കൂടാതെ കൊണ്ടാസയിലും ബെന്സിലും കേറി സുഖിച്ചു നടക്കുന്നതും ആർ.എസ്.എസ് ഐ.എസ്നു തുല്യം ആയതു കൊണ്ടാണല്ലോ.

മമതാ ബനെര്ജി ഭരിക്കുന്ന ബെന്ഗാളിൽ ഒരു കന്യാസ്ത്രീ മോഷ്ടക്കളാൽ ബലാല്സംഗം ചെയ്യപ്പെട്ട കേസിലും ഉത്തരവാദി മോഡിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെ കൊണ്ട് പോലും പറയിപ്പിക്കതക്ക വിധത്തിൽ വർഗീയ വിദ്വേഷ പ്രചരണം അഴിച്ചു വിട്ടിട്ടും ഒരു പോറല് പോലും ഏല്ക്കാതെ, ആരെയും പേടിക്കാതെ മദിച്ചു നടക്കുന്നതും ആർ.എസ്.എസ് ഐ.എസ്നു തുല്യം ആയതു കൊണ്ടാണല്ലോ.

ഇന്ത്യയിലെ എല്ലാ വിശുദ്ദരെയും സംഭാവന ചെയ്ത ഈ കേരളത്തെ ക്രിസ്തുമതത്തിന് ഏറ്റവും പ്രിയപ്പെട്ട, വളക്കൂറുള്ള മണ്ണ് എന്ന് മാർപാപ്പ പറയുന്നത് കേട്ട് എല്ലാവരും ഹർഷ പുളകിതരായി നിന്നതും ആർ.എസ്.എസ് ഐ.എസ്നു തുല്യം ആയതു കൊണ്ടാണല്ലോ.

ആർ.എസ്.എസ് ആണല്ലോ നൂറുകണക്കിന് അഭയമാരെ ബലാല്സംഗം ചെയ്തു കിണറ്റിൽ തള്ളുന്നത്.

ആർ.എസ്.എസ്കാർ നടത്തുന്ന ബാലപീടനങ്ങൾക്കാണല്ലോ മാർപാപ്പ തുടർച്ചയായി ലോകത്തോട് മാപ്പ് പറഞ്ഞു കൊണ്ടിരിക്കുന്നത്..

കുരിശു യുദ്ധങ്ങളുടെ പേരിൽ ലക്ഷക്കണക്കിന് കോടിക്കണക്കിനു മുസ്ലിങ്ങളെ സഭയുടെ നേതൃത്വത്തിൽ കൊന്നു തള്ളിയത് അച്ചന്മാരുടെ വേഷംധരിച്ച ആർ.എസ്.എസ്കാർ ആണല്ലോ..

തല്ക്കാലം ഇത്രയുംകൊണ്ട് നിർത്തുന്നു.

ആത്മഗതം: മാർതോമക്കാരുടെ ആണെന്ന് തോന്നുന്നു ഒരു തിരുമേനി ഉണ്ട്, മാർ ക്രിസോസ്ടം. ഒരു തികഞ്ഞ സഹൃദയനും നല്ല ഒരു മനുഷ്യനും ആയ ഒരു അച്ഛൻ. അത് പോലത്തെ നൂറു കണക്കിന് നല്ല അച്ചന്മാർ ഉണ്ടാവും. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. പൌവ്വതിലിനെയും തെലക്കാട്ടിനെയും പോലെ രണ്ടു മുട്ടൻ വര്ഗീയ വാദികൾ ഉണ്ടായാൽ പോരെ!

Monday, March 2, 2015

10 ലക്ഷത്തിന്റെ കോട്ട് 15 ലക്ഷം അക്കൗണ്ടിൽ: പ്രതിപക്ഷത്തിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ

മോഡി സർക്കാരിന്റെ ആദ്യ ബജറ്റിൽ കള്ളപണം തിരിച്ചു പിടിക്കുന്നതുമായി വന്ന ഉദ്യമങ്ങൾ ഒന്നും പോര, ആ മുൻപ് പറഞ്ഞ 15 ലക്ഷം ഓരോരുത്തരുടെയും അകൌണ്ടിൽ ഇടുന്നതിനെ കുറിച്ചൊന്നും പറഞ്ഞില്ല എന്ന് ഭയങ്കര പരാതി! പ്രത്യേകിച്ച് കൊണ്ഗ്രെസ്സ്കാർക്ക്.

ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണത്തിന്റെ വലിപ്പം പറഞ്ഞു മനസിലാക്കാൻ വേണ്ടി ഉദ്ധരിച്ച ഒരു താരതമ്യം ആണ് "അത് ഓരോരുത്തർക്കും 15 ലക്ഷം വീതം വരുന്ന തുകക്ക് തുല്യമാണെന്ന്" എന്ന് പറഞ്ഞതെതെന്നാണ് ആ പ്രസംഗം കേട്ട ആർക്കും മനസിലാവുക.




പക്ഷെ കെജ്‌രിവാളിന്റെ ആപ്പും കോൺഗ്രസ്സും കൂടി അതിനു മറ്റൊരർത്ഥം നൽകി. സോഷ്യൽ മീഡിയയുടെയും ട്രോളുകളുടെയും ഈ കാലത്ത് അത് ഏറ്റവും വലിയ തമാശയായി പ്രചരിച്ചു. സത്യമേതാണ് ട്രോൾ ഏതാണ് എന്ന് സാധാരക്കാരന് ആശയക്കുഴപ്പമുണ്ടാവുന്ന സ്ഥിതിയായി. ഇവിടെകൊടുത്തിരിക്കുന്ന ഈ വിഡിയോ ആ പ്രസംഗത്തിന്റെ ഒരു പോസ്റ്റ്മോർട്ടം ആണ്.സത്യം അറിയണമെന്ന് ആഗ്രഹമുള്ളവർക്ക് ഇത് ഉപകാരപ്പെടും.

മോദിയുടെ ഹിന്ദി പ്രസംഗത്തിന്റെ മലയാളം Subtitleലോട് കൂടിയ വീഡിയോ:




English Subtitleലോട് കൂടിയ വീഡിയോ:



ഇന്ത്യയിൽ നിന്ന് പുറത്തു കൊണ്ട് പോയി പൂഴ്ത്തി വച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു പിടിക്കുകയാണെങ്കിൽ 15 ലക്ഷം ഓരോ ഇന്ത്യക്കാരനും കിട്ടത്തക്കവണ്ണം അത്രക്ക് വലിയ സംഖ്യയാണതെന്നാണ് മോഡി പറഞ്ഞത്. മനസിലാക്കാൻ എളുപ്പത്തിന് വേണ്ടി പറഞ്ഞ ഒരു താരതമ്യം ആണ് ഇതെന്നാണ് മോഡി വിരോധം മൂത്ത് അന്ധരാവാത്തവർക്കൊക്കെ മനസിലായിട്ടുണ്ടാവുക.

നമ്മൾ ഒരുപാടു കേട്ടിടുള്ളതാണ് ഇന്ത്യയുടെയും കേരളത്തിന്റെയും ആളോഹരി കടത്തിന്റെ കണക്കുകൾ. ഓരോ ഇന്ത്യക്കാരനും ഓരോ മലയാളിയും ഇത്ര ഇത്ര തുകക്ക് കടക്കാരനാണ് എന്ന്. ഈ പേപ്പർ കട്ടിങ്ങിൽ പറഞ്ഞിരിക്കുന്ന പോലുള്ള ഓരോരുത്തരുടെയും തലയിലായ ഈ പതിനായിരവും ലക്ഷവും ഉള്ള അത്തരം കടങ്ങൾ ഗവര്മെന്റിലേക്ക് തിരിച്ചടച്ച ശുദ്ധാത്മാക്കൾ ആയിരിക്കും മോദി 15 ലക്ഷം അകൗണ്ടിലേക്ക് നിക്ഷേപിക്കുന്നതും നോക്കി കാലം കഴിക്കുന്നതെന്ന് കരുതുന്നു.


10 ലക്ഷത്തിന്റെ കോട്ട്:  കള്ളമാണെന്നറിഞ്ഞിട്ടും തുടർച്ചയായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഷയമാണ് 10 ലക്ഷത്തിന്റെ കോട്ട്.

മോദി സർക്കാർ ഒന്നര വർഷത്തോളം പൂർത്തിയാക്കുമ്പോഴും പറയാൻ ഒന്നുമില്ലാത്ത പ്രതിപക്ഷത്തിന്റെ നിസ്സഹായാവസ്ഥയുടെ പ്രതിഫലനമാണ് 10 ലക്ഷം രൂപയുടെ കോട്ട് എന്ന വിഷയത്തിൽ അവർക്ക് കടിച്ചു തൂങ്ങേണ്ടി വരുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശന വേളയിൽ മോഡി ധരിച്ച ഈ കോട്ടിന്റെ വില 10 ലക്ഷം ആണെന്നത് ഒരു കള്ളമായിരുന്നുവെന്നതാണ് ഇതിലെ രസകരമായ വസ്തുത. ഈ കള്ളപ്രചാരണം ആദ്യം തുടങ്ങി വച്ച ടൈംസ് ഓഫ് ഇന്ത്യ തന്നെ കോട്ടിന്റെ വിലയെക്കുറിച്ച് പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞു മാപ്പ് പ്രസിദ്ധീകരിച്ചിരുന്നു. 

പത്തു ലക്ഷത്തിന്റെ ഒരു കഥയുണ്ടാക്കി വിചാരിച്ച പോലെ തന്നെ നല്ല വിവാദം ഉണ്ടാക്കി എല്ലാം കഴിഞ്ഞ് ദാ ഒരു ചെറിയ തിരുത്ത്‌.ഇതാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന മാധ്യമ പ്രവർത്തനം. 

തിരുത്ത്‌ വന്ന പത്രവാർത്തയുടെ പ്രസക്തഭാഗം:

Clarification(Times of India): This report had incorrectly identified Raakesh Agarvwal as the designer of the suit. The article also seemed to convey that he had cited a possible price range for the suit. In fact, that quote was given by another designer, who requested anonymity. We have removed those traces from the article. The errors are regretted.