വർഗീയ ലഹളകളിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന മാധ്യമങ്ങൾ, പക്ഷെ 2002 അല്ലായിരുന്നു 2020.
രണ്ട് കൂട്ടർ തമ്മിലുള്ള അക്രമവും കൊള്ളിവെപ്പും കൊലപാതകവുമാണ് വർഗീയ കലാപം. ഇതിൽ രണ്ട് കൂട്ടർക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കും - ജീവനും സ്വത്തിനും.
ഏതെങ്കിലും ഒരു കൂട്ടരെ മാത്രം തിരഞ്ഞു പിടിച്ച് ഉന്മൂലനം ചെയ്യാൻ നോക്കുന്നതാണ് വംശഹത്യ.
മിക്കപ്പോഴും ഭരണകൂടത്തിന്റെ മൗനാനുവാദവോ അല്ലെങ്കിൽ ആക്റ്റീവ് പിന്തുണയോ ഉണ്ടാവും ചരിത്രത്തിലെ ഏതൊരു വംശഹത്യക്ക് പുറകിലും. ഹിറ്റ്ലർ ജൂതന്മാർക്കെതിരെ നടത്തിയ 'ഹോളോകോസ്റ്റ്' ആണ് ലോക ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ വംശഹത്യ. ടർക്കിയിലെ ഓട്ടോമൻ മുസ്ലിം ഭരണകൂടം നടത്തിയ അർമേനിയൻ ഹോളോകോസ്റ്റ് ആണ് മറ്റൊന്ന്. 60 ലക്ഷം ജൂതമതക്കാരെയാണ് ഹിറ്റ്ലർ കൊന്നൊടുക്കിയതെങ്കിൽ, തുർക്കിയിലെ ഒട്ടോമൻസ് കൊന്നൊടുക്കിയത് 15 ലക്ഷത്തോളം അർമേനിയൻ ക്രിസത്യൻ മത വിശ്വാസികളെയാണ്.
നമ്മുടെ ഇന്ത്യയിലും ലക്ഷണമൊത്ത വംശഹത്യ നടന്ന രണ്ട് സന്ദർഭങ്ങൾ ഉണ്ട്:
ഒന്ന് ഇന്ദിരഗാന്ധിയെ സിഖ്മതവിശ്വാസികളായ അവരുടെ രണ്ട് അംഗരക്ഷകർ വെടിവെച്ച് കൊന്നതിന് പ്രതികാരമായി കോൺഗ്രസ് പാർട്ടി നേരിട്ട് നടത്തിയ 1984ലെ സിഖ് കൂട്ടക്കൊലയാണ് ഒന്ന്.
രണ്ടാമത്തേത് കശ്മീർ വാലിയിൽ നിന്ന് മുസ്ലിം തീവ്രവാദികൾ 90കളിൽ ഹിന്ദു പണ്ഡിറ്റുകളെ തുടച്ച് നീക്കിയത്.
ഇതിലെല്ലാം ഒറ്റ കൂട്ടർ മാത്രമാണ് ഇരകൾ എന്ന് കാണാവുന്നതാണ്.
ഇതിലെല്ലാം ഒറ്റ കൂട്ടർ മാത്രമാണ് ഇരകൾ എന്ന് കാണാവുന്നതാണ്.
എന്നാൽ വർഗീയ ലഹളകളിൽ അങ്ങനെയല്ല, അക്രമത്തിൽ ഏർപ്പെടുന്ന രണ്ട് പക്ഷത്തിനും ഏകദേശം തുല്യമായ നാശ നഷ്ടം ആയിരിക്കും. ഏതെങ്കിലും ഒരു കൂട്ടർ മാത്രം ഇരകൾ എന്ന് പറയാൻ പറ്റില്ല.
പക്ഷെ നമ്മുടെ മതേതര മീഡിയക്ക്, ഹിന്ദു-മുസ്ലിം വിഭാഗങ്ങൾക്ക് ഏകദേശം തുല്യമായ നാശനഷ്ടങ്ങൾ സംഭവിച്ച ഗുജറാത്ത് കലാപവും ഇപ്പോഴത്തെ ഡൽഹി കലാപവുമാണ് വംശഹത്യ.
ഡൽഹി കലാപത്തിലെ മരണങ്ങളുടെ ഡീറ്റെയിൽസ് ഫെബ്രുവരി 27ന് ഡൽഹി പോലീസ് പുറത്ത് വിട്ടിരുന്നു:
അത് പ്രകാരം,
- മുസ്ലിമുകൾക്കെതിരെ നടന്ന വംശഹത്യ എന്ന് മീഡിയ പറയുന്ന കലാപത്തിൽ 15 മുസ്ലിമുകൾ മരിച്ചപ്പോൾ 10 ഹിന്ദുക്കൾ കൊല്ലപ്പെട്ടു.
- മുസ്ലിമുകൾക്കെതിരെ നടന്ന വംശഹത്യ എന്ന് മീഡിയ പറയുന്ന കലാപത്തിൽ ഹിന്ദുവായ പോലീസ്കാരൻ കലാപകാരികൾ വെടിവച്ചു കൊന്നു.
- മുസ്ലിമുകൾക്കെതിരെ നടന്ന വംശഹത്യ എന്ന് മീഡിയ പറയുന്ന കലാപത്തിലാണ്, ഹിന്ദുവായ ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥനെ 400ലധികം പരിക്കുകളോടെ കൊല്ലപ്പെട്ടത്. ആം ആദ്മി പാർട്ടിയുടെ മുസ്ലിം ആയ എംഎൽഎക്കെതിരെ അടക്കമാണ് അതിൽ കേസെടുത്തിരിക്കുന്നത്.
ഇനി രണ്ട് വിഭാഗങ്ങൾ തമ്മിൽ നടന്ന കലാപം, രണ്ട് കൂട്ടർക്കും തുല്യമായി നാശനഷ്ടം സംഭവിച്ച കലാപം, ഇതിനെ എങ്ങനെയാണ് നമ്മുടെ മീഡിയ മുസ്ലിമുകൾക്കെതിരെ മാത്രമായി നടന്ന വംശഹത്യ ശ്രമം എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നതെന്ന് നോക്കാം.
- രണ്ട് കൂട്ടർക്കും നാശനഷ്ടം സംഭവിച്ചിരിക്കുമ്പോൾ മുസ്ലിമുകളുടെ വീടുകളിൽ മാത്രം പോയി അവരുടെ കണ്ണീർക്കഥകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്യുക എന്നതാണ് ഒരു ടെക്നിക്. ഹിന്ദുക്കൾക്ക് ഉണ്ടായ സമാന നാശനഷ്ടങ്ങളെ തമസ്കരിക്കുക. നിരന്തരം ഇത് കാണുന്ന പ്രേക്ഷകന്റെ ഉപബോധ മനസ്സിൽ മുസ്ലിമുകൾ മാത്രമാണ് ഇരകൾ എന്ന് കോറിയിടപ്പെടുന്നു. ഗുജറാത്ത് കലാപ റിപ്പോർട്ടിങ്ങിൽ പരീക്ഷിച്ച് വിജയിച്ച ടെക്നിക് ആണിത്.
- വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയെ കുറിച്ച് നിരന്തരം റിപ്പോർട്ടിങ് നടത്തിയ മീഡിയ പക്ഷേ ഹിന്ദുവായ ഒരു ഇന്റലിജിൻസ് ഓഫീസറെ താലിബാൻ മോഡലിൽ ചിത്രവധം ചെയ്ത് കൊന്ന കേസിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട, കേസ് എടുക്കപ്പെട്ട താഹിർ ഹുസൈൻ എന്ന AAP നേതാവിനെ കുറിച്ച് കാര്യമായ മൗനം പാലിച്ചത്. ഈ രണ്ട് പേരുകളിൽ ഏതാണ് നിങ്ങൾ കൂടുതൽ കേട്ടതെന്ന് ആലോചിച്ചാൽ മാത്രം മതി.
- പോലീസിനെതിരെ തോക്ക് ചൂണ്ടിയ ആളുടെ മുസ്ലിം ഐഡന്റിറ്റി അധികൃതർ പുറത്ത് വിട്ടപ്പോൾ, ഷാരൂഖ് എന്നാണ് അയാളുടെ പേരെന്ന് പുറത്ത് വന്നപ്പോൾ, NDTV യിലൂടെ അയാളുടെ മുഖച്ഛായ ഉള്ള മറ്റൊരു ഹിന്ദു പേര്കാരനാണ് അതെന്ന വ്യാജ പ്രചാരണം അഴിച്ച് വിടപ്പെട്ടത്.
- സ്വന്തം മുസ്ലിം ഐഡന്റിറ്റി പറഞ്ഞ് മുസ്ലിം കലാപകാരികളിൽ നിന്ന് രക്ഷപ്പെട്ട് വരുന്ന മലയാളികളായ റിപ്പോർട്ടർ പോലും ജയ് ശ്രീ റാം വിളിച്ച് വരുന്നവരെ കുറിച്ച് മാത്രം റിപ്പോർട്ട് ചെയ്യുന്നത്. "ഹം കേരൾ കാ മീഡിയ ഹും, മുസ്ലിം ഹും" എന്ന് നിലവിളിച്ച് ഐഡി കാർഡ് കാണിച്ച് കൊടുത്ത് മുസ്ലിം കലാപകാരികളിൽ നിന്ന് രക്ഷപ്പെടാൻ നോക്കുന്ന മീഡിയ വൺ ചാനലിന്റെ ലൈവ് വീഡിയോ ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ വിഡിയോ ആയിരുന്നു. അത് പുറത്ത് വന്നില്ലായിരുന്നുവെങ്കിൽ കലാപകാരികൾ എല്ലാവരും ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെടുന്ന ഹിന്ദു കലാപകാരികൾ ആണെന്ന മലയാള മതേതര റിപ്പോർട്ടർമാരുടെ ഏകപക്ഷീയമായ, പക്ഷപാതാരമായ റിപ്പോർട്ടുകൾ വിശ്വസിക്കാൻ ജനം നിര്ബന്ധിതമാവുമായിരുന്നു.
- ഏതെങ്കിലും പള്ളി കത്തിച്ചു എന്ന വ്യാജ വാർത്ത നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.
ഇങ്ങനെയാണ് നമ്മുടെ നിഷ്പക്ഷ മതേതര മീഡിയ വർഗീയ കലാപങ്ങളെ മുസ്ലിം വംശഹത്യയാക്കി മാറ്റുന്നത്.
ഇങ്ങനെ ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മുസ്ലിമുകൾ മാത്രമാണ് ഇരകൾ എന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു അവർ. ഇത്പോലെ :
ഗോദ്രയിൽ 56 അയോദ്ധ്യ കര്സേവകരെ കൊന്നതിന്റെ പിന്നാലെ തുടങ്ങിയ കലാപം 300 ലധികം ഹിന്ദുക്കളും 700 നടുത്ത് മുസ്ലിമുകളും കൊല്ലപ്പെട്ട രണ്ട് കൂട്ടർ കൊണ്ടും കൊടുത്തും നടത്തിയ വർഗീയ കലാപം ആയിരുന്നപ്പോൾ, അതിനെ മുസ്ലിം വംശ ഹത്യ എന്ന് പറഞ്ഞ അതെ 'മതേതര നിഷ്പക്ഷ' മീഡിയയാണ് ഇത്തവണ ഡൽഹിയിലും സമാന തന്ത്രം പരീക്ഷിച്ചത്. പക്ഷെ മെയിൻ സ്ട്രീം മീഡിയയുടെ കയ്യിൽ ആധിപത്യം ഉണ്ടായിരുന്ന 2002 അല്ല, സോഷ്യൽ മീഡിയ അരങ്ങു വാഴുന്ന 2020 എന്ന് അവർക്ക് ഇത്തവണ മനസിലായി.
കലാപം കലാപമാണ്. കൊല്ലപ്പെടുന്ന മുസ്ലിമിനും കൊല്ലപ്പെടുന്ന ഹിന്ദുവിനും ഒരേ വേദനയാണ്, അവരുടെ കുടുംബങ്ങൾക്ക് ഒരേ ദുഖമാണ്, ജീവനോപാധി നഷ്ടപ്പെടുന്ന ഹിന്ദുവിനും മുസ്ലിമിനും ഒരേ നഷ്ടമാണ്. അത് ആ സത്യസന്ധതയോടെ റിപ്പോർട്ട് ചെയ്യുക എന്നതാണ് മാധ്യമ ധർമ്മം. പക്ഷെ നിർഭാഗ്യവശാൽ നമ്മുടെ മതേതര പട്ടം ചാർത്തിയ മീഡിയ മുസ്ലിമിന്റെ വേദനയും നഷ്ടവും മാത്രം പർവ്വതീകരിക്കുന്നു. അത് ഭാവിയിലേക്കുള്ള മറ്റ് കലാപങ്ങൾക്കുള്ള ഇന്ധനമായി മാറുന്നു. ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകളും കോടതികളും എടുത്ത് പറഞ്ഞതാണ് കലാപം രൂക്ഷമാക്കുന്നതിലെ മീഡിയയുടെ പങ്ക്.
ഭാവിയിൽ എങ്കിലും ജനങ്ങളുടെ ജീവനും സ്വത്തും സുരക്ഷിതമാക്കാൻ, വർഗീയ ലഹളകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പക്ഷപാതം കാണിക്കാൻ കഴിയാത്ത രീതിയിൽ, ഇന്ത്യൻ മീഡിയയെ നേർവഴിക്ക് നടത്താൻ പര്യാപ്തമായ നടപടികൾ സർക്കാരുകൾ എടുക്കും എന്ന് പ്രത്യാശിക്കാം.





