ബാഹുബലി സിനിമയെ കുറിച്ച് മാധ്യമം പത്രത്തിൽ വന്ന ഒരു ലേഖനം വായിച്ചപ്പോൾ തോന്നിയ ഒരു കൗതുകമാണ് ഈ പോസ്റ്റിനാധാരം.
രണ്ടാമൂഴം വിവാദം രണ്ടാംഘട്ടം ചൂടുപിടിക്കുന്ന ഈ ദിവസങ്ങളിൽ തന്നെയാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത് എന്നത് വെറും യാദൃശ്ചികതയായിരിക്കാം. മഹാഭാരതം സംഘപരിവാറിന് ആരും തീറെഴുതിയിട്ടില്ല എന്നും, അത് ഇന്ത്യൻ ജനതയുടെ പൊതു സാംസ്‌കാരിക പൈതൃകം ആണ് എന്നുമെല്ലാം രണ്ടാമൂഴം വിവാദത്തിൽ എല്ലാ നിറങ്ങളിലുംപെട്ട മതേതര വാദികൾ ഘോരഘോരം ഉദ്‌ഘോഷിക്കുന്ന സന്ദർഭമാണിത്.
അതേ സമയത്ത് തന്നെയാണ് മഹാഭാരതം ഒളിച്ച് കടത്തുന്നു എന്ന ആരോപണം ബാഹുബലി സിനിമക്ക് മേൽ കേരളത്തിലെ മതേതര വാദികളിൽ പ്രമുഖരായ ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമം ആരോപിക്കുന്നത്. ആട്ടിന്തോലിട്ട മഹാഭാരതപ്രേമികൾ സ്വയം തുറന്നുകാട്ടപ്പെടുന്ന ഒരു സന്ദർഭം കൂടിയാവുകയാണിത്.
കേരളത്തിൽ മാത്രമല്ല ബാഹുബലി 2 ഇറങ്ങിയതിന് ശേഷം ഇന്ത്യയിലോട്ടുക്ക് നടന്ന ഒരു ചർച്ചയാണിത്.
എന്തുകൊണ്ടായിരിക്കും നമ്മുടെ ലെഫ്റ്റ്-ലിബറലുകൾക്കും സ്വയംപ്രഖ്യാപിത മതേതരന്മാർക്കും ബാഹുബലി സിനിമയോട് ഇത്ര വിരോധം?
ഇന്നും ഇവരുടെ പ്രധാന ആരോപണങ്ങളിൽ ഒന്നാണ് തൊണ്ണൂറുകളിൽ ദൂരദർശനിൽ പ്രദർശിപ്പിച്ചിരുന്ന രാമായണവും മഹാഭാരതവും ദേശീയതയുടെ ഒരു പുത്തനുണർവിന് കാരണമായിരുന്നു എന്നത്. അവരുടെ തിയറി പ്രകാരം അന്ന് തുടങ്ങിവച്ച ആ തരംഗം ആണ് ബാബറി മസ്‌ജിദിന്റെ തകർച്ചയിലേക്കും, ഇന്ന് കാണുന്ന വിധത്തിലുള്ള ബിജെപിയുടെ വളർച്ചക്കും എല്ലാം തുടക്കം കുറിച്ചത്.
ട്രോയ്, ഗ്ലാഡിയേറ്റർ പോലുള്ള ഹോളിവുഡ് വമ്പൻ 'വാർ മൂവി'കളോട് കിടപിടിക്കുന്ന ഇന്ത്യൻ ദൃശ്യ വിസ്മയം എന്ന് ബാഹുബലിയെ ബിബിസി പോലും വിശേഷിപ്പിക്കുമ്പോൾ ദേശീയതയുടെ കരുത്താർജ്ജിച്ച ഒരു പുതിയ തരംഗം ആണ് അന്നത്തെ പരാതിക്കാർ ഇന്ന് ഭയപ്പെടുന്നത്. അവരുടെ ഭാഷയിൽ മഹാഭാരതവും രാമായണവും ഒളിച്ചു കടത്തുകയാണ് ബാഹുബലി ചെയ്തതെങ്കിൽ യഥാർത്ഥ മഹാഭാരതവും രാമായണവും തന്നെയാണ് ഇന്ത്യൻ സിനിമയുടെ അണിയറയിൽ ഒരുങ്ങുന്നത്. അതാണ് ഇവരെ അസ്വസ്ഥരാക്കുന്നത്. അതിന് കാരണമായിരിക്കുന്നത് ബാഹുബലി ആണെന്നതാണ് അതിനോടുള്ള വിരോധത്തിന് കാരണം.
ട്രോയും, ഗ്ലാഡിയേറ്ററും, 300 ഉം പോലുള്ള സിനിമകൾ ഗ്രീക്ക് സംസ്കാരത്തിന്റെ സ്മരണകളാണ് ഉയർത്തുന്നത്. മമ്മി സിനിമകൾ കാണുമ്പോൾ ഈജിപ്തിന്റെ പൗരാണികത കൂടിയാണ് ഒരു പ്രേക്ഷകനിലേക്ക് വരുന്നത്. അതുപോലെ ചൈനീസ് മാർഷ്യൽ ആർട്സ് സിനിമകൾ ഓർമിപ്പിക്കുന്നത് തനത് ചൈനീസ് സംസ്കാരവുമാണ്.
ഈ ഗണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രാതിനിത്യം ഇന്ത്യക്കിതുവരെ ഉണ്ടായിരുന്നില്ല.
ആ ശൂന്യത നികത്താൻ ഇന്ത്യ ഇപ്പോൾ സജ്ജമായിരിക്കുന്നു എന്നാണ് ബാഹുബലിയുടെ അന്താരാഷ്ട്ര വിജയം സൂചിപ്പിക്കുന്നത്. ഹോളിവുഡിനെ അവരുടെ തന്നെ തട്ടകത്തിൽ നേരിടാൻ ഇന്ത്യൻ സിനിമ തയ്യാറായി എന്നത്തിന്റെ വിളംബരമാണ് ബാഹുബലി എന്നാണ് ബിബിസിയുടെ റിപ്പോർട്ടിൽ തന്നെ പറയുന്നത്. ബിബിസി ഇന്റെർവ്യൂവിൽ രാജമൗലി പറയുന്നത് സൂപ്പർ ഹീറോകൾക്ക് യാതൊരു ക്ഷാമവുമില്ലാത്ത ഒരുപാട് ഇതിഹാസങ്ങളും ചരിത്രവും സ്വന്തമായുള്ള ഭാരതത്തിന് ബാറ്റ്മാന്റെയും സൂപ്പർമാന്റെയും പുറകെ പോകേണ്ട കാര്യമില്ല എന്നാണ് (ലിങ്ക് കമന്റിൽ). അത് തന്നെയാണ് ഇനി വരാൻ പോകുന്നതിന്റെ സൂചന.
നമ്മുടെ ലെഫ്റ്റ് ലിബറൽ-ഇൻഡോളജിസ്റ്റുകളുടെ പ്രധാന വാദങ്ങളിലൊന്നാണ് ബ്രിട്ടീഷ് കാർ വരുന്നതിന് മുൻപ് ഇന്ത്യ ഇന്ത്യയായിരുന്നില്ല എന്നത്.
" 'പോക്കീ മോൺ ഗോ' കാലത്ത് ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും സൂത്രത്തിൽ ഒളിച്ചു കടത്തുകയാണ് ബാഹുബലി ചെയ്യുന്നത്"
എന്ന വരിയാണ് അതിലെ ഹൈലൈറ്റ്.
രണ്ടാമൂഴം വിവാദം രണ്ടാംഘട്ടം ചൂടുപിടിക്കുന്ന ഈ ദിവസങ്ങളിൽ തന്നെയാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത് എന്നത് വെറും യാദൃശ്ചികതയായിരിക്കാം. മഹാഭാരതം സംഘപരിവാറിന് ആരും തീറെഴുതിയിട്ടില്ല എന്നും, അത് ഇന്ത്യൻ ജനതയുടെ പൊതു സാംസ്‌കാരിക പൈതൃകം ആണ് എന്നുമെല്ലാം രണ്ടാമൂഴം വിവാദത്തിൽ എല്ലാ നിറങ്ങളിലുംപെട്ട മതേതര വാദികൾ ഘോരഘോരം ഉദ്‌ഘോഷിക്കുന്ന സന്ദർഭമാണിത്.
അതേ സമയത്ത് തന്നെയാണ് മഹാഭാരതം ഒളിച്ച് കടത്തുന്നു എന്ന ആരോപണം ബാഹുബലി സിനിമക്ക് മേൽ കേരളത്തിലെ മതേതര വാദികളിൽ പ്രമുഖരായ ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമം ആരോപിക്കുന്നത്. ആട്ടിന്തോലിട്ട മഹാഭാരതപ്രേമികൾ സ്വയം തുറന്നുകാട്ടപ്പെടുന്ന ഒരു സന്ദർഭം കൂടിയാവുകയാണിത്.
കേരളത്തിൽ മാത്രമല്ല ബാഹുബലി 2 ഇറങ്ങിയതിന് ശേഷം ഇന്ത്യയിലോട്ടുക്ക് നടന്ന ഒരു ചർച്ചയാണിത്.
എന്തുകൊണ്ടായിരിക്കും നമ്മുടെ ലെഫ്റ്റ്-ലിബറലുകൾക്കും സ്വയംപ്രഖ്യാപിത മതേതരന്മാർക്കും ബാഹുബലി സിനിമയോട് ഇത്ര വിരോധം?
ഇന്നും ഇവരുടെ പ്രധാന ആരോപണങ്ങളിൽ ഒന്നാണ് തൊണ്ണൂറുകളിൽ ദൂരദർശനിൽ പ്രദർശിപ്പിച്ചിരുന്ന രാമായണവും മഹാഭാരതവും ദേശീയതയുടെ ഒരു പുത്തനുണർവിന് കാരണമായിരുന്നു എന്നത്. അവരുടെ തിയറി പ്രകാരം അന്ന് തുടങ്ങിവച്ച ആ തരംഗം ആണ് ബാബറി മസ്‌ജിദിന്റെ തകർച്ചയിലേക്കും, ഇന്ന് കാണുന്ന വിധത്തിലുള്ള ബിജെപിയുടെ വളർച്ചക്കും എല്ലാം തുടക്കം കുറിച്ചത്.
ട്രോയ്, ഗ്ലാഡിയേറ്റർ പോലുള്ള ഹോളിവുഡ് വമ്പൻ 'വാർ മൂവി'കളോട് കിടപിടിക്കുന്ന ഇന്ത്യൻ ദൃശ്യ വിസ്മയം എന്ന് ബാഹുബലിയെ ബിബിസി പോലും വിശേഷിപ്പിക്കുമ്പോൾ ദേശീയതയുടെ കരുത്താർജ്ജിച്ച ഒരു പുതിയ തരംഗം ആണ് അന്നത്തെ പരാതിക്കാർ ഇന്ന് ഭയപ്പെടുന്നത്. അവരുടെ ഭാഷയിൽ മഹാഭാരതവും രാമായണവും ഒളിച്ചു കടത്തുകയാണ് ബാഹുബലി ചെയ്തതെങ്കിൽ യഥാർത്ഥ മഹാഭാരതവും രാമായണവും തന്നെയാണ് ഇന്ത്യൻ സിനിമയുടെ അണിയറയിൽ ഒരുങ്ങുന്നത്. അതാണ് ഇവരെ അസ്വസ്ഥരാക്കുന്നത്. അതിന് കാരണമായിരിക്കുന്നത് ബാഹുബലി ആണെന്നതാണ് അതിനോടുള്ള വിരോധത്തിന് കാരണം.
ട്രോയും, ഗ്ലാഡിയേറ്ററും, 300 ഉം പോലുള്ള സിനിമകൾ ഗ്രീക്ക് സംസ്കാരത്തിന്റെ സ്മരണകളാണ് ഉയർത്തുന്നത്. മമ്മി സിനിമകൾ കാണുമ്പോൾ ഈജിപ്തിന്റെ പൗരാണികത കൂടിയാണ് ഒരു പ്രേക്ഷകനിലേക്ക് വരുന്നത്. അതുപോലെ ചൈനീസ് മാർഷ്യൽ ആർട്സ് സിനിമകൾ ഓർമിപ്പിക്കുന്നത് തനത് ചൈനീസ് സംസ്കാരവുമാണ്.
ഈ ഗണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രാതിനിത്യം ഇന്ത്യക്കിതുവരെ ഉണ്ടായിരുന്നില്ല.
ആ ശൂന്യത നികത്താൻ ഇന്ത്യ ഇപ്പോൾ സജ്ജമായിരിക്കുന്നു എന്നാണ് ബാഹുബലിയുടെ അന്താരാഷ്ട്ര വിജയം സൂചിപ്പിക്കുന്നത്. ഹോളിവുഡിനെ അവരുടെ തന്നെ തട്ടകത്തിൽ നേരിടാൻ ഇന്ത്യൻ സിനിമ തയ്യാറായി എന്നത്തിന്റെ വിളംബരമാണ് ബാഹുബലി എന്നാണ് ബിബിസിയുടെ റിപ്പോർട്ടിൽ തന്നെ പറയുന്നത്. ബിബിസി ഇന്റെർവ്യൂവിൽ രാജമൗലി പറയുന്നത് സൂപ്പർ ഹീറോകൾക്ക് യാതൊരു ക്ഷാമവുമില്ലാത്ത ഒരുപാട് ഇതിഹാസങ്ങളും ചരിത്രവും സ്വന്തമായുള്ള ഭാരതത്തിന് ബാറ്റ്മാന്റെയും സൂപ്പർമാന്റെയും പുറകെ പോകേണ്ട കാര്യമില്ല എന്നാണ് (ലിങ്ക് കമന്റിൽ). അത് തന്നെയാണ് ഇനി വരാൻ പോകുന്നതിന്റെ സൂചന.
നമ്മുടെ ലെഫ്റ്റ് ലിബറൽ-ഇൻഡോളജിസ്റ്റുകളുടെ പ്രധാന വാദങ്ങളിലൊന്നാണ് ബ്രിട്ടീഷ് കാർ വരുന്നതിന് മുൻപ് ഇന്ത്യ ഇന്ത്യയായിരുന്നില്ല എന്നത്.
പരസ്‌പരം പോരടിക്കുന്ന സ്വാർത്ഥന്മാരും കഴിവുകെട്ടവരുമായ നൂറ് കണക്കിന് രാജാക്കന്മാരുടെ കീഴിലുള്ള വെറും നാട്ടുരാജ്യങ്ങളെ ആദ്യമായി ഒന്നിച്ച് ഇന്ത്യയാക്കിയത് ബ്രിട്ടീഷ്കാർ ആണത്രേ.
ഇന്ത്യക്ക് അഭിമാനിക്കത്ത ഒരു പൈതൃകമില്ല എന്നാണ് അവർ എന്നും ഉന്നയിക്കുന്ന വാദം. തെരുവ് വഴക്കുകളിൽ എതിരാളിയെ തന്തയില്ലാത്തവനെ/ളെ എന്ന് വിളിച്ച് മാനസികമായി തളർത്തുക എന്ന തന്ത്രത്തിന്റെ പരിഷ്കരിച്ച രൂപം തെന്നെയാണിത്. ഇന്ത്യക്ക് ദേശീയതയും ദേശീയപാരമ്പര്യവും ഇല്ല എന്ന് എം.ജി.എസ്. നാരായണനെ പോലുള്ളവർ പറയുന്നത് അങ്ങനെയാണ്. മൗര്യ സാമ്രാജ്യത്തിന്റെ ഭൂപടം എടുത്ത് നോക്കിയാൽ തീരാവുന്ന പ്രശ്നമേ അവർക്കുള്ളൂ.
ഇന്ത്യക്ക് അഭിമാനിക്കത്ത ഒരു പൈതൃകമില്ല എന്നാണ് അവർ എന്നും ഉന്നയിക്കുന്ന വാദം. തെരുവ് വഴക്കുകളിൽ എതിരാളിയെ തന്തയില്ലാത്തവനെ/ളെ എന്ന് വിളിച്ച് മാനസികമായി തളർത്തുക എന്ന തന്ത്രത്തിന്റെ പരിഷ്കരിച്ച രൂപം തെന്നെയാണിത്. ഇന്ത്യക്ക് ദേശീയതയും ദേശീയപാരമ്പര്യവും ഇല്ല എന്ന് എം.ജി.എസ്. നാരായണനെ പോലുള്ളവർ പറയുന്നത് അങ്ങനെയാണ്. മൗര്യ സാമ്രാജ്യത്തിന്റെ ഭൂപടം എടുത്ത് നോക്കിയാൽ തീരാവുന്ന പ്രശ്നമേ അവർക്കുള്ളൂ.
എല്ലാ മേഖലയിലും എന്ന പോലെ ഇന്ന് വരെയുള്ള നമ്മുടെ, പ്രത്യേകിച്ച് ബോളിവുഡിലെ സിനിമകൾ എടുത്താലും ഈ ഒരു തിയറി നിലനിൽക്കുന്നത് കാണാം. 'ടോപ് ഇന്ത്യൻ ഹിസ്റ്ററി മൂവീസ്' എന്ന് ഗൂഗിളിൽ സെർച്ച് ചെയ്‌താൽ ഒരു കാര്യം ശ്രദ്ധയിൽ പെടും. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സിനിമകളും മുഗൾ കാലഘട്ടം വരെയുള്ള സിനിമകളും മാത്രമേ ആ ലിസ്റ്റിൽ കാണൂ. ഗാന്ധി ,മുഗൾ ഏ അസം, ജോധാ അക്ബർ, ബാജിറാവു മസ്താനി അങ്ങനെ പോകുന്നു ആ ലിസ്റ്റ്. 1500കൾക്ക് മുൻപ് ഇന്ത്യ ഇല്ല എന്നാണ് ഏറ്റവും കുറഞ്ഞത് ബോളിവുഡിന്റെയെങ്കിലും നിലപാട്. നമ്മുടെ മലയാളി സംവിധായകൻ സന്തോഷ് ശിവന്റെ ബോക്സോഫീസ് പരാജയമായിരുന്ന ഷാരൂഖ് ഖാൻ ചിത്രം അശോക ആണ് ഇതിനൊരേയൊരു അപവാദം.
മുഗൾ ഭരണത്തിന് പുറകോട്ട് സഞ്ചരിച്ചാൽ ബൃഹത്തായ ഇന്ത്യൻ സാമ്രാജ്യങ്ങൾ ഒരുപാടു കാണാൻ സാധിക്കും. പൗരാണിക ഭാരതത്തിന്റെ സുവർണ കാലഘട്ടമെന്ന് വിശേഷിക്കപ്പെടുന്ന ഗുപ്ത സാമ്രാജ്യം, ചന്ദ്രഗുപ്ത മൗര്യന്റെയും, അശോക ചക്രവർത്തിയുടെയും കരുത്തുറ്റ മൗര്യ സാമ്രാജ്യം, സൗത്ത് ഈസ്റ്റ് ഏഷ്യ വരെ കീഴടക്കിയിരുന്ന ചോള സാമ്രാജ്യം എന്നിവ ഏതാനും ഉദാഹരണങ്ങൾ മാത്രം. അവിടെനിന്നും ഇതിഹാസത്തിലേക്ക് കടക്കുമ്പോൾ രാമായണവും മഹാഭാരതവും.
ബോളിവുഡ് തിരിഞ്ഞു നോക്കാൻ മടിച്ചിരുന്ന ഈ അക്ഷയ ഖനിയിലേക്കുള്ള വാതിൽ ആണ് ഇപ്പോൾ ബാഹുബലി ഇന്ത്യൻ സിനിമക്ക് മുന്നിൽ തുറന്ന് വച്ചിരിക്കുന്നത്. ബൃഹത്തായ ഇന്ത്യൻ പൈതൃകവും രാജ്യത്തിന്റെ സമ്പുഷ്ടമായ പൗരാണികതയും ലോകത്തിന് മുന്നിൽ ഇനിയാണ് അവതരിപ്പ്പിക്കപ്പെടാൻ പോകുന്നത്. ലോർഡ് ഓഫ് ദി റിങ്‌സ്, ഗാർഡിയൻ ഓഫ് ദി ഗാലക്‌സി തുടങ്ങിയവയുടെ ലീഗിലേ കകുള്ള ഇന്ത്യൻ സിനിമയുടെ രാജകീയ പ്രവേശമായിരുന്നു ബാഹുബലി.
മുഗൾ സുൽത്താന്മാർക്ക് ഇന്ത്യൻ രാജകുമാരിമാരോടുള്ള അവിഹിത ബന്ധങ്ങളുടെ കഥ പറയുന്ന ചരിത്രത്തിനപ്പുറത്തേക്കുള്ള ഇന്ത്യൻ ചരിത്രം പറയുന്ന സിനിമകൾ ഉണ്ടാവാൻ പാടില്ല എന്ന് വാശിയുള്ള പലർക്കും അങ്ങനെയാണ് ബാഹുബലി കടുത്ത നിരാശ സമ്മാനിക്കുന്നത്.
Tail Piece: സിനിമയിലെ ക്രൈസ്തവ ബിംബങ്ങൾ എന്ന, ഒരു പക്ഷെ ആദ്യമായി ഒരു മലയാള സിനിമയെ കുറിച്ച് റിവ്യൂ വന്നത് അങ്കമാലി ഡയറീസിനെ കുറിച്ചായിരുന്നു. അന്ന് സിനിമയെ സിനിമയായി കാണണം എന്ന് പറഞ്ഞു ഭൂകമ്പമുണ്ടാക്കിയ മാന്യദേഹങ്ങളെ സ്മരിച്ച് കൊണ്ട് വേണം ഈ പോസ്റ്റ് വായിച്ചവസാനിപ്പിക്കേണ്ടത്





