Tuesday, June 2, 2015

ഐ.ഐ.ടി മദ്രാസ്സിൽ നടക്കുന്ന മോഡി-സർക്കാർ വിരുദ്ധ ബഹളങ്ങൾക്ക് പിന്നിൽ:

മോഡി-ബിജെപി വിരുദ്ധ ചേരിയുടെ, ഇരട്ട ലക്ഷ്യം വച്ചുള്ള ഒരു ആക്രമണത്തിന്റെ പുതിയ പോർമുഖം ആണ് അവിടെ നമ്മൾ കാണുന്നത്.

അതിൽ ആദ്യത്തെ, താൽക്കാലിക ലക്ഷ്യം സ്മൃതി ഇറാനിയും, പ്രധാന ലക്ഷ്യം മോഡി-സർക്കാരിനെയും ബിജെപിയെയും ദളിത്  വിരുദ്ധർ ആയി ചിത്രീകരിക്കുക എന്നുള്ളതുമാണ്.

അവിടെ നടന്ന കാര്യങ്ങൾ ചുരുക്കി പറയുകയാണെങ്കിൽ ഇങ്ങനെയാണ്:
->SC/STകളുടെ ഉന്നമനത്തിനു പ്രവർത്തിക്കുന്ന എന്നവകാശപ്പെടുന്ന Ambedkar
Periyar Student Circle (APSC) എന്ന വിദ്യാർഥി ഗ്രൂപ്പ് പ്രചരിപ്പിച്ച ഒരു ലഘു ലേഖ
ഇങ്ങനെ പറയുന്നു “ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടു നീങ്ങുന്ന സര്ക്കാര്
മദര് ഇന്ത്യയെ കൊള്ളയടിക്കാന് കോര്പ്പറേറ്റുകളെ സഹായിക്കുകയാണ്.
ഗോവധ നിരോധനം, ഘര് വാപസി എന്നിവയിലൂടെയും 'വേദം'
പ്രചരിപ്പിക്കുന്നതിലൂടെയും കമ്മ്യുണൽ പോളരൈസെഷനു ശ്രമിക്കുന്നു.
ഇങ്ങനെ ദളിതരെ മുഖ്യധാരയില് നിന്ന് അകറ്റാൻ ശ്രമിക്കുന്നു”.

ഭാരത മാതാവ് എന്നൊക്കെ പറയുന്ന വേറെയും ആൾക്കാർ ഇവിടെ ഉണ്ട്!
വേദം എന്ന് മുതലാണ് ദേശവിരുദ്ധ സംഗതി ആയി മാറിയത് എന്ന്
മനസിലാവുന്നില്ല.
"ദളിതരെ, നിങ്ങൾ ഹിന്ദുക്കൾ അല്ല, അനീമിസ്ടുകൾ അഥവാ പ്രകൃതി ആരാധാകർ ആകുന്നു (ആമേൻ) " ഇതാണ് വിപ്ലവകാരികൾ കൊടുക്കാനുദ്ദേശിക്കുന്ന സന്ദേശം 
->വെറുപ്പിന്റെ അന്ദരീക്ഷം ശ്രുഷ്ടിക്കുന്ന പോസ്ടരുകളും ലഘു ലേഖകളും
കാമ്പസ്സിൽ വിതരണം ചെയ്യപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതിൽ
ഇസ്റ്റിറ്റുറ്റ് മിനിസ്ട്രിക്ക് റിപ്പോർട്ട് കൊടുക്കണമെന്നും കാണിച്ചു സ്മൃതി
ഇറാനി മന്ത്രിയായി കേന്ദ്ര എച്.ആർ.ഡി മിനിസ്ട്രി IIT-Madars നു നിര്ദേശം
നല്കുന്നു.

മിനിസ്ട്രി ഓഫ് എച്.ആർ.ഡി യുടെ ആ ലെറ്റർ:




രാജ്യത്തു വര്ഗീയ ധ്രുവീകരണവും കലാപവും ഉണ്ടാക്കാൻ ആഹ്വാനം
ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതും മുളയിലെ നുല്ലെണ്ടതും അത്യാവശ്യം
തന്നെയാണ്. . അല്ലാതെ മോഡിയെ വിമർശിച്ചതിനാണ് നടപടിയെങ്കിൽ പിന്നെ
ഇന്ത്യയിൽ അതിനു മാത്രമേ സമയം കാണൂ എന്ന് അറിയാത്തവരല്ല ഈ വാദത്തിന് പിന്നിൽ .

->ഈ പറഞ്ഞ സ്ടുടെന്റ്റ് ഗ്രൂപിന്റെ അംഗീകാരം IIT-M കാൻസൽ ചെയ്യുന്നു.
->പിന്നെ കണ്ടത് വലിയ സമര കോലാഹലങ്ങളാണ്

ഫണ്ട് വെട്ടിക്കുരച്ചതുമായി ഒക്കെ ബന്ധപ്പെട്ടു കേന്ദ്ര സർക്കാരുമായി നല്ല
ബന്ധത്തിലല്ലാതിരുന്ന IIT-M യജമാനസ്നേഹം കൊണ്ടായിരിക്കാം
നടപടിയെടുത്തതെന്ന വാദത്തിനും സ്ഥാനമില്ല. അപ്പോൾ കാര്യം അത്രകണ്ട് സീരിയസ് ആയതു കൊണ്ട് തന്നെ ആയിരിക്കണം മാനേജ്മെന്റ് അതിന് നിർബന്ധിതമായത്.

സ്മൃതി ഇറാനിയെയാണ് മോഡി ഗവര്ന്മേന്റിലെ സോഫ്റ്റ് ടാർഗറ്റ് ആയി
എതിരാളികൾ തിരഞ്ഞെടുത്തിരിക്കുന്നത്. തുടക്കം മുതൽ തന്നെയുള്ള
അവരുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഓർക്കുക.
നെഹ്രുവിയൻ-സോഷ്യലിസ്റ്റുകളാൽ പത്തു അറുപതു കൊല്ലം കൊണ്ട്
വളച്ചൊടിക്കപ്പെട്ട ചരിത്രം നേരെയാക്കാനുള്ള മോഡി ഗവര്മെനിന്റെ
ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുക സ്മൃതി ഇറാനിയുടെ വകുപ്പ്
ആയിരിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ കാവി വല്ക്കരണം എന്ന് പറഞ്ഞു
അതിനെ എതിർക്കുന്നവർക്ക് സ്മൃതി ഇറാനി അങ്ങനെയാണ് ഒരു
പ്രധാനപ്പെട്ട നോട്ടപ്പുള്ളി ആവുന്നത്. അതുകൊണ്ടാണ് സ്മൃതിയുടെ വകുപ്പ്
ഉൾപ്പെട്ട മദ്രാസ് ഐ.ഐ.ടി വിവാദം ആളിക്കത്തുന്നത്.

2002 ലെ ഗുജറാത്ത് കലാപം മുതൽ പത്തു പതിന്മൂന്നു കൊല്ലമായി പയറ്റുന്ന
മുസ്ലിം വിരുദ്ധ കാർഡ് മോഡിയുടെയും ബിജെപിയുടെയും
സിംഹാസാരോഹണം തടയാൻ പ്രാപ്തമായില്ല എന്ന തിരിച്ചറിവിൽ
ഉരുത്തിരിച്ചെടുത്ത പുതിയ ഇരവാദ സമവാക്യത്തിലെ (മുസ്ലിം-സ്ത്രീ-
ആദിവാസി-ദളിത്) പ്രധാന ഐറ്റം ആണ് ദളിത് പീഡനം. തുടങ്ങിയ കാലത്ത് അപ്പർ ക്ലാസ്സിന്റെ പാർടി എന്നറിയപ്പെട്ട ബിജെപി വാജ്പേയി പ്രധാനമന്ത്രി ആയ സമയത്ത് മിഡിൽ ക്ലാസ്സിന്റെയും പാര്ടി എന്ന വിശേഷണം നേടിയത് ശ്രദ്ധിക്കുക. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാലിൽ ഒന്ന് ദളിത് വോട്ട് ബിജെപ്പിക്കും മൂന്നിൽ ഒന്ന് എൻ.ഡി.എ ക്കും കിട്ടി എന്നാന്നു കണക്കു. ഈ കണക്കാണ് ഇവരെ വിറളി പിടിപ്പിക്കുന്നത്.

ഇതാണ് ദളിതുകളെ എന്ത് തന്ത്രം പയറ്റിയും ബിജെപിയിൽ നിന്ന് അകറ്റാൻ
ശ്രമം നടക്കുന്നതിനു പിന്നിൽ. അതിനു വേണ്ടി ഹിന്ദു അല്ല നിങ്ങൾ എന്ന കള്ളം
പറഞ്ഞു പറഞ്ഞു ഒരു അന്യത ബോധവും ഇര മനോഭാവവും അവരിൽ
വളർത്തി അങ്ങനെ ബിജെപിയുമായി അടുക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ
ശ്രമിക്കുകയാണ്. അതിനു വേണ്ടി കിട്ടുന്ന ഒരു ഹാഫ് ചാൻസ് പോലും ഇവർ
കളയില്ല. അതാണ് മദ്രാസ് ഐ.ഐ.ടി യിലെ പുതിയ സംഭവ വികാസങ്ങൾക്ക്
പിന്നിൽ.

കേരളത്തിലെ അംഗബലത്തിൽ മുന്നില് ഉള്ള പിന്നോക്ക വിഭാഗത്തിൽ പെട്ട
ഈഴവരുടെ എസ്.എൻ.ഡി.പി സംഘപരിവാരിനോടും ബിജെപിയോടും
അടുക്കുന്നു. കേരളത്തിൽ തന്നെ ദളിത് സംഘടനകളിൽ പ്രമുഖരായ കേരള
പുലയ മഹാസഭയുടെ ഒരു വിഭാഗം അവരുടെ കായൽ സമ്മേളന
വാർഷികത്തിന് മോഡിയെ ആണ് കൊണ്ട് വന്നത്. ദളിത് രാഷ്ട്രീയത്തിന്റെ
ഈറ്റില്ലമായ ബീഹാറിൽ അഭിനവ ദളിത് ഹീറോ മുൻ മുഖ്യമന്ത്രി ജിതിൻ രാം
മഞ്ജി ബിജെപിയുമായി സഖ്യത്തിന് എന്നത് ഏറ്റവും പുതിയ വാർത്ത.

ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ മദ്രാസ് ഐ.ഐ.ടിയിൽ നടക്കുന്നത്തിന്റെ
പൊരുൾ ഏകദേശം പിടി കിട്ടും.

Last but not least: മോഡി ഒരു ഓ.ബി.സി ആണെന്ന് തല്ക്കാലം സൗകര്യ പൂർവ്വം
മറക്കാം.

1 comment: