- മെയ് 19ന് ഫലം പ്രഖ്യാപിച്ച 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 91 സീറ്റോടെ LDF അധികാരത്തിലെത്തി.
- കോൺഗ്രസ് നയിച്ച അഴിമതിയിൽ മുങ്ങിക്കുളിച്ച UDF പരാജയപ്പെട്ടു.
- ചരിത്രത്തിൽ ആദ്യമായി BJPക്ക് കേരള നിയമസഭയിൽ പ്രാധിനിത്യം ലഭിച്ചു.
ഇത്രയുമാണ്
ഈ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഏറ്റവും ചുരുക്കി പറയാവുന്നത്.
അഴിമതിയുടെ കാര്യത്തിൽ UPA-2 നോട് മത്സരിച്ച
UDFനെതിരെ ജനം വോട്ട് ചെയ്തു. കാലങ്ങളായി ഒരു ആചാരം കണക്കെ നടന്നു കൊണ്ടിരിക്കുന്ന പതിവ്
രീതി അനുസരിച്ച് പ്രതിപക്ഷ മുന്നണിക്ക് അധികാരം കിട്ടി. ഈ പറഞ്ഞതിൽ കവിഞ്ഞ് എന്തെങ്കിലും
ഇവിടെ സംഭവിച്ചിട്ടുണ്ടെന്നോ, അല്ലെങ്കിൽ ഇത് സംഭവിച്ചത് പ്രതിപക്ഷത്തിന്റെ എന്തെങ്കിലും മേന്മ കാരണമാണെന്നോ കഴിഞ്ഞ ഏതാനും
പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഒരാൾക്കും പറയാൻകഴിയില്ല. ഒന്നാമന്റെ
ഭരണം മടുക്കുമ്പോൾ രണ്ടാമന്, രണ്ടാമന്റെ ഭരണം മടുക്കുമ്പോൾ വീണ്ടും ഒന്നാമന്. ഇതാണ്
ഇത്രയും കാലം കേരളത്തിൽ നടന്നു കൊണ്ടിരുന്നത്. ഇന്ന് നടന്നതും ഇത് മാത്രമാണ്. ഇവിടെ
പ്രതിപക്ഷം, ഭരണപക്ഷം എന്നീ കോളങ്ങളിൽ ഓരോ അഞ്ച് കൊല്ലം കൂടുമ്പോഴും എൽ.ഡി.എഫ്, യു.ഡി.എഫ്
എന്ന് മാറി മാറി എഴുതുന്നു, അത്ര തന്നെ.
ഇത്തവണത്തെ
വിജയികളായ എൽ.ഡി.എഫ് ലെ മുഖ്യ കക്ഷിയായ
CPIMന്, മുന്നണി കഴിഞ്ഞ തവണ 68 സീറ്റ് കിട്ടി പ്രതിപക്ഷത്തു ആയിരുന്നപ്പോൾ കിട്ടിയത്
28.18% വോട്ട് ആയിരുന്നെങ്കിൽ ഇത്തവണ 91 സീറ്റ് കിട്ടി അധികാരം കിട്ടിയിട്ടും
അവർക്ക് കിട്ടിയ ആകെ വോട്ടിംഗ് ഷെയർ 26.2% മാത്രമാണ്. കഴിഞ്ഞ തവണത്തേതിനേക്കാൾ കുറവ്
സീറ്റുകളിൽ ആണ് മത്സരിച്ചതെന്ന് കണക്കിലെടുത്താൽ തന്നെ, ഇത്തവണ ആകെ പോൾ ചെയ്ത വോട്ടിൽ
2 ശതമാനത്തിന്റെ വർദ്ധനയുണ്ടായി എന്ന് കൂടി പറയേണ്ടി വരും.
അങ്ങനെ,
അധികാരം കിട്ടിയെങ്കിലും അതിൽ ആഹ്ലാദിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു തിരഞ്ഞെടുപ്പ്
ഫലമായിരുന്നു എൽ.ഡി.എഫ്നെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ അഭിമാനാർഹമായ നേട്ടം കൊയ്ത മറ്റൊരു
മൂന്നാം ചേരിയുണ്ടായിരുന്നു ഇവിടെ, BJP-BDJS നേതൃത്വത്തിലുള്ള NDA സഖ്യം.
കേരള നിയമസഭയിൽ BJP അക്കൗണ്ട് തുറന്നത്തിന്റെ
പേരിൽ തന്നെയാണ് ഈ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്നത്.
വിജയിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഒരു കൂട്ടർ മറ്റൊരു കൂട്ടർക്ക് ക്രോസ്-വോട്ട് ചെയ്ത് കാലങ്ങളായി തോൽപ്പിക്കപ്പെട്ട്കൊണ്ടിരുന്ന
BJP, ആ കെട്ട് പൊട്ടിച്ചാണ് കേരള നിയമസഭയിൽ പ്രവേശിക്കുന്നത്.
എ.കെ ആന്റണിയും അച്ചുതാനന്തനും ചെന്നിത്തലയും പിണറായിയും എല്ലാം ഒരു പോലെ വെല്ലുവിളിച്ച, അക്കൗണ്ട് തുറക്കുന്നത് ബാങ്കിലായിരിക്കും എന്ന് പരിഹസിച്ചതിന് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ ഇക്കുറി
BJPക്ക് സാധിച്ചു.
ഫാസിസം എന്ന പുലി വരുന്നേ പുലി പ്രയോഗത്തിലൂടെ മതേതരമായി ചിന്തിക്കുന്നവരെ മുഴുവൻ BJPക്കെതിരാക്കാനുള്ള കൊണ്ട്പിടിച്ച ശ്രമം രണ്ട്
മുന്നണികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടും ഒരു MLA ക്ക് പുറമേ ഏഴ് മണ്ഡലങ്ങളിൽ തിളക്കമാർന്ന രണ്ടാം സ്ഥാനം നേടാൻ BJPക്ക്
കഴിഞ്ഞു.
പാർടികൾക്ക് പുറമേ ചാനലുകളുടെയും, ന്യൂസ് ആങ്കർമാരുടെയും, പത്രങ്ങളുടെയും, പത്രപ്രവർത്തകരുടേയും, ഇടതു സഹായാത്രികരായ കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും എല്ലാം കൂട്ടമായ ആക്ക്രമണത്തെ അതിജീവിച്ച് 60ൽ അധികം മണ്ഡലങ്ങളിൽ 20000ത്തിൽ അധികം വോട്ടുകൾ BJP നേടി. വോട്ട് ശതമാനത്തിൽ കോൺഗ്രസിനും സിപിഐഎമ്മിനും കോൺഗ്രസിനും പുറകെ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ കക്ഷിയായി. 19ഉം, 18 ഉം സീറ്റുകൾ
നേടിയ സിപിഐ, മുസ്ലീംലീഗ് എന്നിവയേക്കാൾ മുൻപിൽ!
സോഷ്യൽ മീഡിയ നിറയെ വെള്ളാപ്പിള്ളിയെ പുച്ഛിച്ചു കൊണ്ടുള്ള ട്രോളുകളും പോസ്റ്റുകളുമാണെങ്കിലും വെറും 5 മാസം മാത്രം പ്രായമായ
BDJS എന്ന പുതിയ പാർടി അവരുടെ കന്നിയങ്കത്തിൽ തന്നെ സൃഷ്ടിച്ച ചലനം ഇരു മുന്നണികൾക്കും ഇനിയുള്ള കാലം ഉറക്കം നഷ്ടപ്പെടുത്താൻ പര്യാപ്തമാണ്
എന്നത് ഒരു വസ്തുതയാണ്. ഇത് അംഗീകരിക്കാന് തയ്യാറാവാത്തവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്.
സീറ്റ് ഒന്നും കിട്ടിയില്ല എന്നതിന്റെ പേരിൽ മാത്രം പല കണക്കുകളും സൗകര്യപൂർവ്വം മറന്ന്കൊണ്ട്
BDJS ഈ തിരഞ്ഞെടുപ്പിൽ സൃഷ്ടിച്ച പ്രകമ്പനം നിസ്സാരവൽക്കരിക്കേണ്ടത് ഇരു മുന്നണികളുടെയും ആവശ്യമാണ്.
ഗാന്ധിജിയുടെ പ്രശസ്തമായ ഒരു വാചകം ഉണ്ട്:
"ആദ്യം അവർ നിങ്ങളെ അവഗണിക്കും,
പിന്നെ പരിഹസിക്കും,
പിന്നെ എതിരിടും,
അവസാനം നിങ്ങൾ വിജയിക്കും "
ഇതാണ് ഇപ്പോൾ
BDJSന്റെ കാര്യത്തിൽ നടന്നു കൊണ്ടിരിക്കുന്നത്, പരിഹസിക്കുന്നതിൽ എത്തി നില്ക്കുന്നു അത്.
പക്ഷെ കണക്കുകൾ കള്ളം പറയില്ല:
കഴിഞ്ഞ ഇലക്ഷനിൽ 3 മണ്ഡലങ്ങളിലെ രണ്ടാം സ്ഥാനം മാത്രം കൊണ്ട് തൃപ്തിയടയേണ്ടി വന്ന
BJPക്ക് BDJS കൂടെ വന്നതോടെ 1 സീറ്റിൽ വിജയിക്കാനും 7 സീറ്റിൽ രണ്ടാം സ്ഥാനത്ത് എത്താനും 40ൽ അധികം സീറ്റുകളിൽ കാൽ ലക്ഷം വോട്ടിന് മുകളില് പിടിക്കാനും കഴിഞ്ഞിരിക്കുന്നു.
36 മണ്ഡലങ്ങളിൽ മാത്രം മത്സരിച്ച് നാല് ശതമാനത്തോളം
വോട്ടു നേടിയ BDJS മത്സരിച്ച ഏതാനും പ്രധാന മണ്ഡലങ്ങളിലെ കണക്ക് ഇങ്ങനെ:
1. നാട്ടിക: 11136ൽ നിന്നും 33650
2. കുട്ടനാട്: 4390ൽ നിന്നും 33044
3. കൊടുങ്ങല്ലൂർ: 6723ൽ നിന്നും 32793
4. തിരുവല്ല: 7646ൽ നിന്നും 31439
5. കോവളം: 9114ൽ നിന്നും 30987
6. വൈക്കം: 4504ൽ നിന്നും 30067
7. കൈപ്പമംഗലം: 10708ൽ നിന്നും 30041
8. ഷൊര്‍ണ്ണൂര്‍: 10553ൽ നിന്നും 28836
9. റാന്നി: 7436ൽ നിന്നും 28201
10. ഏറ്റുമാനൂര്: 3376ൽ നിന്നും 27540
1. നാട്ടിക: 11136ൽ നിന്നും 33650
2. കുട്ടനാട്: 4390ൽ നിന്നും 33044
3. കൊടുങ്ങല്ലൂർ: 6723ൽ നിന്നും 32793
4. തിരുവല്ല: 7646ൽ നിന്നും 31439
5. കോവളം: 9114ൽ നിന്നും 30987
6. വൈക്കം: 4504ൽ നിന്നും 30067
7. കൈപ്പമംഗലം: 10708ൽ നിന്നും 30041
8. ഷൊര്‍ണ്ണൂര്‍: 10553ൽ നിന്നും 28836
9. റാന്നി: 7436ൽ നിന്നും 28201
10. ഏറ്റുമാനൂര്: 3376ൽ നിന്നും 27540
BDJS
അവരുടെ ആദ്യ മല്സരത്തിൽ തന്നെ, യു.ഡി.എഫിലെ മൂന്നാമനായ കേരള കോൺഗ്രസിന്റെ അത്രയും -
8 ലക്ഷത്തോളം- വോട്ടുകൾ നേടി അവർക്കൊപ്പം വോട്ട് നിലയിൽ കേരളത്തിലെ
ആറാമത്തെ വലിയ പാർടിയായി എന്നത് അത്ര നിസ്സാരമായ കാര്യമല്ല. കേരള കോൺഗ്രസിനേക്കാൾ ഇരട്ടി സീറ്റിൽ
BDJS മത്സരിച്ചിരുന്നു എന്ന് സാങ്കേതികമായി പറയാമെങ്കിലും അവരുടെ കന്നിയങ്കമായിരുന്നു ഇതെന്നും ഓർക്കണം.
എന്തായാലും വെറും 5 മാസം മാത്രം പ്രായമായ BDJSന്റെ ശക്തി അവർക്ക് തന്നെ സ്വയവും, കൂട്ടാളികൾക്കും, എതിരാളികൾക്കും അറിയാൻ വഴിയില്ലാതിരുന്ന ഒരു തിരഞ്ഞെടുപ്പിലെ പ്രകടനം ഇത്ര വിജയകരമായിരുന്നുവെങ്കിൽ അടുത്ത അങ്കം എങ്ങനെയിരിക്കുമെന്ന് ഊഹിക്കുന്നതിന് അപ്പുറമായിരിക്കും. തുഷാർ വെള്ളാപ്പിള്ളി പറഞ്ഞ പോലെ ഇത് ഒരു സാമ്പിൾ വെടിക്കെട്ട് മാത്രം!
ആദിവാസിസമര നായിക സി.കെ.ജാനു ജാനതിപത്യരാഷ്ട്രിയസഭ (JRS) എന്ന പുതിയ പാർടി രൂപീകരിച്ച് NDAക്ക് വേണ്ടി മത്സരിച്ച സുൽത്താൻ ബത്തേരിയിലും
കഴിഞ്ഞ തവണ BJP നേടിയ 8829 വോട്ടിൽ നിന്നും മൂന്നിരട്ടി വർദ്ധിപ്പിച്ച് 27920ൽ എത്തിക്കാൻ
കഴിഞ്ഞു.
കേരള സംസ്ഥാന രൂപീകരണ ശേഷം ചരിത്രത്തിലാദ്യമായി
ഇത്തരം ഒരു ത്രികോണ മത്സരം കാഴ്ച വച്ച്, 2011ൽ 6% ഉണ്ടായിരുന്ന വോട്ട് വിഹിതം ഇത്തവണ
പാർടി എന്ന നിലക്ക് 10 ശതമാനത്തിനു മുകളിലും NDA മുന്നണി എന്ന നിലയിൽ 15% ത്തിലും എത്തിക്കാൻ
BJPക്ക് കഴിഞ്ഞു എന്നത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഹൈലൈറ്റ്. കേരള രാഷ്ട്രീയം ഒരു പുതിയ പാന്ഥാവിലെത്തിയിരിക്കുന്നു എന്നതിന്റെ
വ്യക്തമായ സൂചന.
Last but not least:
ഇത്തവണ കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന മറ്റു 4 സംസ്ഥാനങ്ങളിലെ ഫലം കൂടി പരിശോദിക്കുകയാണെങ്കിലും ആഹ്ലാദത്തിന് വകയുള്ളത് BJPക്ക് മാത്രമാണെന്ന് കാണാവുന്നതാണ്.
കേരളവും അസ്സമും നഷ്ടപ്പെട്ട കോൺഗ്രസ്. മോഡിയുടെ ഉട്ടോപ്യൻ സ്വപ്നം എന്ന് ആദ്യം എല്ലാവരും പരിഹസിച്ച ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ആശയത്തിനും യാഥാർത്യത്തിനും ഇടയിൽ വലിയ സംസ്ഥാനമായി ഇനി കർണാടക മാത്രം എന്ന സത്യം കോൺഗ്രസ് ഇത്തവണ തിരിച്ചറിഞ്ഞു.
ഇത്തവണ കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന മറ്റു 4 സംസ്ഥാനങ്ങളിലെ ഫലം കൂടി പരിശോദിക്കുകയാണെങ്കിലും ആഹ്ലാദത്തിന് വകയുള്ളത് BJPക്ക് മാത്രമാണെന്ന് കാണാവുന്നതാണ്.
കേരളവും അസ്സമും നഷ്ടപ്പെട്ട കോൺഗ്രസ്. മോഡിയുടെ ഉട്ടോപ്യൻ സ്വപ്നം എന്ന് ആദ്യം എല്ലാവരും പരിഹസിച്ച ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ആശയത്തിനും യാഥാർത്യത്തിനും ഇടയിൽ വലിയ സംസ്ഥാനമായി ഇനി കർണാടക മാത്രം എന്ന സത്യം കോൺഗ്രസ് ഇത്തവണ തിരിച്ചറിഞ്ഞു.
5 കൊല്ലം മുൻപ് വരെ തുടർച്ചായി 35 കൊല്ലം
ഭരിച്ച ബംഗാളിൽ ഇത്തവണ കോൺഗ്രസ് ബാന്ധവത്തിനു ശേഷവും കയ്യിലുണ്ടായിരുന്ന 40 സീറ്റുകൾ 26 ആയി കുറഞ്ഞ
CPIM. തമിഴ് നാട്ടിലും ഉണ്ടായിരുന്ന സീറ്റുകൾ എല്ലാം നഷ്ടപ്പെട്ട് കേരളം എന്ന ഒറ്റ
ആശ്വാസത്തിൽ നിൽക്കുമ്പോൾ ദേശിയ പാർടി എന്ന പദവി കൂടി നഷ്ടപ്പെടാൻ പോകുന്നു എന്ന വാർത്തയാണ്
അവരെ കാത്തിരിക്കുന്നത്.
നേരെ മറിച്ചു കേരളത്തിൽ അക്കൗണ്ട് തുറന്ന
BJP ബംഗാളിൽ സീറ്റ് വർദ്ധിപ്പിക്കുകയും അസ്സമിൽ വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.
അങ്ങനെ സംസ്ഥാന തലത്തിലായാലും ദേശിയ
തലത്തിൽ ആയാലും 5 സംസ്ഥാനങ്ങളിലെ ഫലം പ്രഖ്യാപിച്ച ഈ മെയ് 19 ബിജെപ്പിയുടെ മാത്രം
ദിവസമായിരുന്നു എന്ന് പറയേണ്ടി വരും.





No comments:
Post a Comment