Friday, September 11, 2015

കൽബുർഗി, പൻസാരെ, ദബൊൽകർ!

Dr.എം.എം.കൽബുർഗി എന്ന കന്നഡ സാഹിത്യകാരനെ അടുത്ത കാലത്ത് അക്രമികൾ വെടിവച്ചു കൊന്നതിനു ശേഷം നമ്മൾ സ്ഥിരമായി ഒരുമിച്ചു കേട്ട്കൊണ്ടിരിക്കുന്ന മൂന്നു പേരുകളാണ് ഇവ.

മൂന്നു പേരും സമീപ കാലത്ത് സാമൂഹ്യ വിരുദ്ധരാൽ കൊല്ലപ്പെട്ട സാഹിത്യകാരന്മാർ. മൂന്നു പേരും തീവ്ര ഹൈന്ദവ ഗ്രൂപ്പുകളിൽ നിന്ന് ഭീഷണി നേരിട്ടിരുന്നു എന്ന് പറയപ്പെടുന്നവർ. മൂവരുടെയും കൊലയാളികൾ ഹൈന്ദവ തീവ്രവാദികൾ ആണെന്ന് ആരോപിക്കപ്പെടുന്നു. ഇതാണ് ഇവർ മൂന്നു പേരെ ബന്ധിപ്പിക്കുന്നത്.

ഇവരുടെ കൊലയാളികൾ ഒരിക്കലും പിടിക്കപ്പെടാതിരിക്കാനാണ് സാധ്യത എന്ന തോന്നലാണ് കുറിപ്പെഴുതാൻ പ്രചോദനം. അങ്ങനെ തോന്നാനുള്ള കാരണം ഇവർ കൊല്ലപ്പെട്ട സ്ഥലവും സമയവും, ആരായിരുന്നു ഭരണകർത്താക്കളും എന്നതാണ്. അതിലേക്കു കടക്കുന്നതിനു മുൻപ് ഇതിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളും അതിന്റെ ഗുണ-ദോഷ ഫലങ്ങൾ അനുഭവിക്കുന്നവരും ആരെന്നു നോക്കാം.

പ്രധാന ആരോപണം അല്ലെങ്കിൽ ആക്രമണം നേരിടുന്നത് പതിവ് പോലെ മോഡിയും, മോഡി സർക്കാരും, ബിജെപിയും
ബിജെപിയുടെ നേതൃത്വത്തിൽ ഹിന്ദു തീവ്രവാദികൾ അഴിഞ്ഞാടുന്നു, എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്നു, ജീവനെടുത്തു പോലും. എന്നതാണ് ആരോപണം.
ഉന്നയിക്കുന്നത് പതിവ് പോലെ കൊണ്ഗ്രെസ്സും, ലെഫ്റ്റ്-ലിബരൽസും പിന്നെ എല്ലാ മോഡി വിരുദ്ധരും. മോഡി ഗവര്മെന്റിന്റെ ഒന്നാം വർഷത്തിൽ ന്യുനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പ്രചാരണം ദയനീയമായി പോളിഞ്ഞതിനു ശേഷം  എതിരാളികൾക്ക് കിട്ടിയ പുതിയ ആയുധമാണ് ഇത്.

ഇനി കാര്യത്തിലേക്ക് കടക്കാം. കഴിഞ്ഞ മാസം 30നു കൽബുർഗി കൊല്ലപ്പെടുന്നത് കോണ്ഗ്രസ്ഭരിക്കുന്ന കർണാടകയിൽ ആണ്. അന്വേഷണം നടത്തുന്നത് സ്വന്തം പോലിസ്. അന്വേഷണമാണ് മുന്നോട്ടു നീങ്ങുന്നില്ല എന്ന് ഇപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

നരേന്ദ്ര ദബൊൽകർ 2013 ഓഗസ്റ്റ്‌ 20നു മഹാരാഷ്ട്രയിൽ കൊല്ലപ്പെടുംമ്പോഴും അടുത്ത ഒരു വർഷത്തിൽ കൂടുതലും സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണത്തിലിരുന്നത് കോണ്ഗ്രസ്സും എൻ.സി.പിയും ആയിരുന്നു. ആ അന്വേഷണവും എവിടെയും എത്തിയില്ല. ധൈര്യമായിരിക്കാം ഗോവിന്ദ് പൻസാരെയുടെ അടുത്ത കൊലപാതകം അവിടെ നടക്കാൻ കാരണം.

ഇല്ലാത്ത കാരണങ്ങൾക്ക്  പോലും മോഡി സർകാരിനെ പ്രതിക്കൂട്ടിലാക്കാൻ കൊണ്ട് പിടിച്ചു ശ്രമിക്കുന്ന, സംഘപരിവാറിന്റെയും ബിജെപ്പിയുടെയും ബദ്ധവൈരികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടന്ന ഈ കൊലപാതകങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ ശക്തികളെ(അങ്ങനെയാണല്ലോ പ്രചാരണം) പിടിക്കാൻ എന്ത് കൊണ്ടായിരിക്കും അവർ ഉത്സാഹം കാണിക്കാത്തത്? അങ്ങനെ ഒരു പ്രതിയെ പിടിക്കുകയാണെങ്കിൽ മോഡിയെ അടിക്കാൻ അതിലും വലിയ ഒരു വടി കിട്ടാനുണ്ടോ.

ഇവിടെ നമുക്ക് മനസിലാകുന്നത് പ്രതികളെ തേടിപ്പിടിച്ചു ശിക്ഷികുക എന്നതിനേക്കാൾ അന്തരീക്ഷം പറ്റുന്ന അത്രയും കാലം നിലനിർത്തി മോഡി സർക്കാരിനെ പ്രതിരോധതിലാക്കാൻ കഴിയുമോ എന്ന ശ്രമം നടത്താനാണ് എല്ലാവര്ക്കും താല്പര്യം എന്നാണ്.

മറ്റൊരു കാരണം ഒരു പക്ഷെ, കോളിളക്കം സൃഷ്ടിച്ചചർച്ച് അറ്റാക്ക്‌’ കേസ് പോലെയും ബംഗാളിലെ കന്യാസ്ത്രീയുടെ ബലാത്സംഗ കേസ് പോലെയും പ്രചരിപ്പിക്കുന്നതിനു കടകവിരുദ്ധമായി തീവ്ര ഹിന്ദുത്വ ശക്തികൾ അല്ലായിരിക്കാം പ്രതികൾ. അങ്ങനെയാണെങ്കിൽ യഥാർത്ഥ പ്രതികൾ പിടിക്കപ്പെട്ടാൽ മറ്റൊരു മോഡി വിരുദ്ധ അജണ്ടയുടെ കാറ്റായിരിക്കും അഴിച്ചു കളയുന്നത്. അങ്ങനെ കേസ് തെളിയുന്നതിലും ഭേദം പൊന്മുട്ടയിടുന്ന താറാവ് പോലെ വിഷയം ഒരിക്കലും തെളിയിക്കപ്പെടാതെ നിലനിൽക്കുന്നതായിരിക്കും മോഡി വിരുദ്ധർക്ക് താല്പര്യം.


കൊലപാതകങ്ങൾക്ക് പിന്നിൽ തീവ്ര ഹൈന്ദവ വാദികൾ ആണെന്നോ അല്ലെന്നോ പറയാൻ ഇപ്പോൾ സാധ്യമല്ല. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ എന്ന യുക്തി മുതലാക്കി മാറ്റാരെങ്കിലും ആവാനും തരമുണ്ട്. അനുകൂല രാഷ്ട്രീയ സാഹചര്യം വന്നപ്പോൾ തല പൊക്കിയ ഈ വിഷപ്പാമ്പുകൾ ആരായാലും എത്രയും പെട്ടെന്ന് ശിക്ഷിക്കപ്പെടണം എന്നാണു പൊതു ജനം ആഗ്രഹിക്കുന്നത്. പക്ഷെ എല്ലാവരും കൂടി രാഷ്ട്രീയം കളിച്ചു ഇത് പോലുള്ള ജ്ഞാന വൃദ്ധന്മാരുടെ ജീവൻ വച്ച് പന്താടുന്നത് ഇനിയും തുടരുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.  മുളയിലെ നുള്ളേണ്ട, വലിയൊരു തീക്കളിയാവാൻ സാധ്യതയുള്ള ഒന്നാണിത്, സൂക്ഷിച്ചാൽ നാടിനു നല്ലത്.

No comments:

Post a Comment